Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 30
    Breaking:
    • നിലമ്പൂരിൽ എം. സ്വരാജ് സി.പി.എം സ്ഥാനാർത്ഥി, മത്സരം കടുക്കും
    • ശുമൈസി ചെക്ക് പോസ്റ്റിൽ ആഭ്യന്തര മന്ത്രിയുടെ സന്ദർശനം
    • 78,000-ലേറെ ഹാജിമാർക്ക് ആരോഗ്യ സേവനങ്ങൾ
    • സ്വീഡിഷ് ആക്ടിവിസ്റ്റ് തൻബർഗ് ഫ്രീഡം ഫ്‌ളോട്ടില്ല കപ്പലിൽ ഗാസയിലേക്ക് പോകുന്നു
    • അന്ധനായ ഈജിപ്ഷ്യൻ ഇമാമിന് രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ അവസരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    റഹീം മോചനം; നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമം തുടങ്ങി; അഭിഭാഷകരുമായി ആലോചിച്ച് നടപടി- നിയമസഹായസമിതി

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം27/05/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമം തുടങ്ങി. 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന ഇന്നലെത്തെ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് സഹായസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
    ഇതുവരെ അനുഭവിച്ച ശിക്ഷ കാലാവധിയടക്കം ഇരുപത് വര്‍ഷത്തെ തടവുശിക്ഷയാണ് റഹീമിന് ഇന്നലെ റിയാദ് ക്രിമിനല്‍ കോടതി വിധിച്ചത്. സൗദി ബാലനായ അനസ് അല്‍ശഹ്‌റിയെ കൊല്ലുകയും കുറ്റം മറച്ചുവെക്കാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിനാണ് ശിക്ഷ പ്രഖ്യാപിക്കുന്നതെന്ന് വിധി പ്രസ്താവത്തിലുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വാദി ഭാഗമായ പബ്ലിക് പ്രോസിക്യൂഷനും റഹീമിനും വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സാവകാശമുണ്ട്. നിരവധി പ്രാവശ്യം മാറ്റിവെച്ച ശേഷമാണ് കേസില്‍ ഇന്നലെ വാദം കേട്ട് വിധിപ്രഖ്യാപനമുണ്ടായത്. 2006 ഡിസംബര്‍ 24നാണ് റഹീം റിയാദ് ജയിലിലായത്. 20 വര്‍ഷം പൂര്‍ത്തിയാക്കുന്നത് 2026 ഡിസംബര്‍ 24 ആയിരിക്കും. എന്നാല്‍ ജയിലിലെ നല്ല നടപ്പ് മാനിച്ച് അതിന് മുമ്പ് തന്നെ മോചനത്തിന് സാധ്യതയുണ്ട്.
    നേരത്തെ സമിതിയുടെ നേതൃത്വത്തില്‍ സമാഹരിച്ച 15 മില്യന്‍ റിയാല്‍ കൊല്ലപ്പെട്ട അനസിന്റെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ അശ്‌റഫ് വേങ്ങാട്ട്, സിപി മുസ്തഫ, അബ്ദുല്ല വല്ലാഞ്ചിറ, സുരേന്ദ്രന്‍ കൂട്ടായി, സെബിന്‍ ഇഖ്ബാല്‍, സിദ്ദീഖ് തുവ്വൂര്‍, നൗഫല്‍ പാലക്കാടന്‍, മുനീബ് പാഴൂര്‍, കുഞ്ഞോയി കോടമ്പുഴ, സുധീര്‍ കുമ്മിള്‍, നവാസ് വെള്ളിമാട്കുന്ന്, ശമീം മുക്കം എന്നിവര്‍ സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Raheem Saudi arabia Saudi News
    Latest News
    നിലമ്പൂരിൽ എം. സ്വരാജ് സി.പി.എം സ്ഥാനാർത്ഥി, മത്സരം കടുക്കും
    30/05/2025
    ശുമൈസി ചെക്ക് പോസ്റ്റിൽ ആഭ്യന്തര മന്ത്രിയുടെ സന്ദർശനം
    30/05/2025
    78,000-ലേറെ ഹാജിമാർക്ക് ആരോഗ്യ സേവനങ്ങൾ
    30/05/2025
    സ്വീഡിഷ് ആക്ടിവിസ്റ്റ് തൻബർഗ് ഫ്രീഡം ഫ്‌ളോട്ടില്ല കപ്പലിൽ ഗാസയിലേക്ക് പോകുന്നു
    30/05/2025
    അന്ധനായ ഈജിപ്ഷ്യൻ ഇമാമിന് രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ അവസരം
    30/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version