ജിദ്ദ: മലയാളത്തിന്റെ മഹിമ ദേശാന്തരങ്ങളിലേക്ക് വ്യാപിപ്പിച്ച ഈ നൂറ്റാണ്ടിന്റെ എഴുത്തുകാരനാണ് എം. ടി വാസുദേവൻ നായർ എന്ന് സമീക്ഷ സാഹിത്യ വേദിയുടെ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഭാഷയെ പൊന്നും പൂവും പോലെ ഉപയോഗിച്ച എം.ടി യെ പോലുള്ള പ്രതിഭകൾ ഈ നൂറ്റാണ്ടിന്റെ പുണ്യമാണെന്നുംg സമീക്ഷ അഭിപ്രായപ്പെട്ടു. നവോദയ ഓഫീസിൽ ചേർന്ന ചടങ്ങിൽ ഹംസ മദാരി അധ്യക്ഷത വഹിച്ചു.

റഫീഖ് പത്തനാപുരം അനുശോചന പ്രമേയം അവതരിപ്പിച്ചു. ഷിബു തിരുവനന്തപുരം,മുസാഫിർ, ഹംസ മദാരി, റഫീഖ് പത്തനാപുരം, നൂറുന്നീസ ബാവ, , റജിയ വീരാൻ, അനുപമ, സലീന മുസാഫിർ, ഷാജു അത്താണിക്കൽ, അഡ്വ. ഷംസു, അബ്ദുല്ല മുക്കണ്ണി, സൈഫുദ്ദീൻ വണ്ടൂർ, വീരാൻ കുട്ടി, ഷറഫു കാളികാവ്, ബാബു വേങ്ങൂർ, ലാലു വേങ്ങൂർ, സലാം മമ്പാട്, ഗഫൂര്‍ മമ്പുറം, സുഗതന്‍ കിനാശ്ശേരി, അമീന്‍ വേങ്ങൂർ, താജുദീന്‍ പോന്ന്യകുര്‍ശി, അഫ്സല്‍ പാണക്കാട്, അദ്‌നാൻ, പി. സി. അയൂബ്, ഫുലയില്‍, ബിജുരാജ് രാമന്തളി എന്നിവർ സംസാരിച്ചു. അദ്നു നന്ദി പറഞ്ഞു.