Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 18
    Breaking:
    • പ്രതിമാസം 2000 ദിർഹം സ്റ്റൈപെൻഡ്, അബുദബി ഐഐടിയിൽ ബിടെക്ക് പഠിക്കാം
    • ഇസ്രായിലിൽ ഇറാന്റെ കനത്ത ആക്രമണം വീണ്ടും, ടെൽ അവീവിൽ സ്ഫോടനം, ട്രംപും നെതന്യാഹുവും ചർച്ച നടത്തി
    • ഇറാൻ മുൻ പ്രസിഡന്റ് അഹമ്മദ് നെജാദ് കൊല്ലപ്പെട്ടുവെന്ന് വ്യാജ വാർത്ത
    • ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം, ഇസ്രായിൽ പൗരൻമാർക്ക് ഇസ്രായിലിന്റെ മുന്നറിയിപ്പ്
    • ആർ.എസ്.എസുമായി അടിയന്തരാവസ്ഥ കാലത്ത് ഒത്തു ചേർന്നിട്ടുണ്ട്, വിവാദമാകും എന്നത് കൊണ്ട് മൂടിവെക്കണ്ട കാര്യമില്ല-എം.വി ഗോവിന്ദൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ജിദ്ദയിലെ പബ്ലിക് പാര്‍ക്ക് മാര്‍ക്കറ്റ് ആക്കി മാറ്റി വിദേശികള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/10/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജിദ്ദ മുശ്‌രിഫ ഡിസ്ട്രിക്ടിനു സമീപം തിഹാമ പാര്‍ക്കില്‍ കച്ചവടക്കാരും ഉപയോക്താക്കളും.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – മുശ്‌രിഫ ഡിസ്ട്രിക്ടിനു സമീപമുള്ള പബ്ലിക് പാര്‍ക്ക് മാര്‍ക്കറ്റ് ആക്കി മാറ്റി നിയമ ലംഘകരായ വിദേശികള്‍. തിഹാമ പാര്‍ക്ക് ആണ് വിദേശികള്‍ ബിസിനസ് കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. എല്ലാ ദിവസവും വൈകീട്ടോടെയാണ് വിദേശികള്‍ പാര്‍ക്കിലെത്തി വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ നിരത്തിയിട്ട് വില്‍പന നടത്തുന്നത്. ഭക്ഷണങ്ങളും പഴയ വസ്ത്രങ്ങളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മാത്രമല്ല ജീവനുള്ള കോഴികളെ വരെ ഇവിടെ വില്‍ക്കുന്നുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ വിദേശികള്‍ വലിയ തോതില്‍ പാര്‍ക്കിലെത്തുന്നു. രാത്രിയിലാണ് മാര്‍ക്കറ്റ് സജീവമാകുന്നത് എന്നതിനാല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധ ഇങ്ങോട്ട് പതിയുന്നില്ല. ഇത് നിയമ ലംഘകര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുകയാണ്. പാര്‍ക്കിലെ കച്ചവടക്കാരില്‍ മഹാഭൂരിഭാഗവും ഏഷ്യന്‍ വംശജരായ തൊഴിലാളികളാണ്.

    പ്രദേശവാസികളുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന നിലക്ക് കച്ചവടക്കാരും ഉപയോക്താക്കളുമായ വിദേശികള്‍ പാര്‍ക്കില്‍ ഒഴുകിയെത്തുകയാണെന്ന് പാര്‍ക്കിനു സമീപം താമസിക്കുന്ന സൗദി പൗരന്‍ അബ്ദുറഹ്മാന്‍ അല്‍ഗാംദി പറഞ്ഞു. നിയമ വിരുദ്ധ രീതിയില്‍ പാര്‍ക്കില്‍ ഭക്ഷണം പാകം ചെയ്ത് വില്‍ക്കുന്നത് പ്രദേശത്ത് അസഹ്യമായ ഗന്ധമാണ് പരത്തുന്നത്. വിദേശികളുടെ ചെയ്തികള്‍ പരിസര പ്രദേശത്തെ താമസക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ശുചീകരണ വ്യവസ്ഥകള്‍ ഗൗനിക്കാതെ ഏഷ്യന്‍ വംശജരായ സ്ത്രീകള്‍ പാര്‍ക്കില്‍ വെച്ച് ഭക്ഷണം പാകം ചെയ്ത് വില്‍ക്കുകയാണ്. പഴവര്‍ഗങ്ങളും പച്ചക്കറികളും വില്‍ക്കുന്ന ഉന്തുവണ്ടികളും പാര്‍ക്കിലുണ്ട്. ചിലര്‍ ജീവനുള്ള കോഴികളെ വില്‍ക്കുന്നതായും അബ്ദുറഹ്മാന്‍ അല്‍ഗാംദി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷ്യവിഭവങ്ങളും ഉല്‍പന്നങ്ങളും ലഭിക്കുന്ന പാര്‍ക്ക് ബന്ധുക്കളെയും കൂട്ടുകാരെയും പരസ്പരം കാണാനും ഒത്തുകൂടാനുമുള്ള കേന്ദ്രമായി വിദേശികള്‍ മാറ്റിയിരിക്കുകയാണെന്ന് മറ്റൊരു സൗദി പൗരനായ മുഹമ്മദ് സ്വാലിഹ് പറഞ്ഞു. ഈച്ചയും പ്രാണികളും വായുവിലൂടെ പകരുന്ന രോഗാണുക്കളും പറ്റിപ്പിടിക്കാന്‍ സാധ്യതയുള്ള നിലക്ക് തുറന്ന നിലയിലാണ് ഇവിടെ ഭക്ഷണങ്ങള്‍ വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്നതെന്നും മുഹമ്മദ് സ്വാലിഹ് പറഞ്ഞു.
    വിദേശികളുടെ കേന്ദ്രമായി മാറിയ പാര്‍ക്കിലേക്ക് കുട്ടികള്‍ കളിക്കാന്‍ പോകുന്നത് പ്രദേശവാസികള്‍ ഇപ്പോള്‍ ഭയക്കുന്നതായി ഫാത്തിമ യാസിര്‍ പറയുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ പാര്‍ക്ക് ശക്തമായി നിരീക്ഷിക്കണമെന്നും ക്രമരഹിത വില്‍പന അടക്കമുള്ള നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഫാത്തിമ യാസിര്‍ ആവശ്യപ്പെട്ടു.

    ഏഷ്യന്‍ വംശജരായ തൊഴിലാളികള്‍ക്ക് ഇഷ്ടമുള്ള ലെഗോണ്‍ കോഴികളെയാണ് താന്‍ വില്‍ക്കുന്നതെന്ന് ഖലീല്‍ അബ്ദുല്‍ഗഫൂര്‍ പറയുന്നു. എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന പക്ഷി മാര്‍ക്കറ്റില്‍ നിന്നാണ് താന്‍ ലഗോണ്‍ കോഴികളെ വാങ്ങുന്നത്.

    വലിപ്പത്തിനനുസരിച്ച് 20 റിയാല്‍ 30 റിയാല്‍ വരെ വിലയിലാണ് കോഴികളെ വില്‍ക്കുന്നതെന്നും ഖലീല്‍ അബ്ദുല്‍ഗഫൂര്‍ പറഞ്ഞു. കുറഞ്ഞ വിലക്ക് പഴയ വസ്ത്രങ്ങള്‍ വാങ്ങാനാണ് താന്‍ പാര്‍ക്കിലെത്തുന്നതെന്ന് സന്ദര്‍ശകനായ ഫഹദ് അഹ്മദ് പറഞ്ഞു. ലേഡീസ്, കിഡ്‌സ്, ജെന്റ്‌സ് വസ്ത്രങ്ങളെല്ലാം പാര്‍ക്കില്‍ വില്‍പനക്കുണ്ട്. 10 റിയാല്‍ മുതല്‍ 15 റിയാല്‍ വരെ വിലയുള്ള പാദരക്ഷകളും വാനിറ്റി ബാഗുകളും ഇവിടെ വില്‍പനക്കുണ്ടെന്ന് ഫഹദ് അഹ്മദ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പ്രതിമാസം 2000 ദിർഹം സ്റ്റൈപെൻഡ്, അബുദബി ഐഐടിയിൽ ബിടെക്ക് പഠിക്കാം
    18/06/2025
    ഇസ്രായിലിൽ ഇറാന്റെ കനത്ത ആക്രമണം വീണ്ടും, ടെൽ അവീവിൽ സ്ഫോടനം, ട്രംപും നെതന്യാഹുവും ചർച്ച നടത്തി
    18/06/2025
    ഇറാൻ മുൻ പ്രസിഡന്റ് അഹമ്മദ് നെജാദ് കൊല്ലപ്പെട്ടുവെന്ന് വ്യാജ വാർത്ത
    18/06/2025
    ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം, ഇസ്രായിൽ പൗരൻമാർക്ക് ഇസ്രായിലിന്റെ മുന്നറിയിപ്പ്
    17/06/2025
    ആർ.എസ്.എസുമായി അടിയന്തരാവസ്ഥ കാലത്ത് ഒത്തു ചേർന്നിട്ടുണ്ട്, വിവാദമാകും എന്നത് കൊണ്ട് മൂടിവെക്കണ്ട കാര്യമില്ല-എം.വി ഗോവിന്ദൻ
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version