Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • സിറ്റി ഫ്ലവർ അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    • ത്വാഇഫ് കെ.എം.സി.സി സ്നേഹാദരവും സർട്ടിഫിക്കറ്റ് വിതരണവും
    • രജൗരിയില്‍ ഭയത്തിന്റെ നിശ്ശബ്ദ പലായനം: കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക്
    • ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു: മലയാളി യുവാവും പെൺസുഹൃത്തും നാഗ്പുരിൽ അറസ്റ്റിൽ
    • ഇന്ത്യ-പാക് സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട് ലോകരാജ്യങ്ങള്‍, ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന് യു.എസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Qatar

    ഇസ്രായിലും ഹമാസും ചര്‍ച്ചകള്‍ പുനാരംഭിക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/10/2024 Qatar Saudi Arabia World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    യു.എസ് വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും ദോഹയില്‍ സംയുക്ത പത്രസമ്മേളനത്തില്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഏഴു അമേരിക്കക്കാര്‍ അടക്കം ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ പേരെയും വിട്ടയക്കുന്നത് ഉള്‍പ്പെടെയുള്ള വെടിനിര്‍ത്തല്‍ കരാറിലെത്തിച്ചേരാന്‍ ഇസ്രായിലും ഹമാസും തമ്മിലുള്ള ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയെന്ന് യു.എസ് വിദേശ മന്ത്രി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിക്കൊപ്പം ദോഹയില്‍ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബ്ലിങ്കന്‍. ദിവസങ്ങള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. ചര്‍ച്ചകളില്‍ എത്രത്തോളം ഗൗരവമായി ഹമാസ് പങ്കെടുക്കുമെന്ന കാര്യം കാത്തിരുന്ന് കാണാം. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ ഒരു വഴിത്തിരിവുണ്ടാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യാന്‍ അമേരിക്കന്‍, ഇസ്രായിലി സംഘങ്ങള്‍ ദോഹയിലെത്തുമെന്നും ബ്ലിങ്കന്‍ പറഞ്ഞു.

    ഇസ്രായിലി ചാരസംഘടനയായ മൊസാദിന്റെ മേധാവി സി.ഐ.എ മേധാവിയുമായും ഖത്തര്‍ പ്രധാനമന്ത്രിയുമായും ഞായറാഴ്ച ദോഹയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. 2023 ഒക്‌ടോബര്‍ ഏഴിന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തില്‍ ഒരു വഴിത്തിരിവിലെത്താനുള്ള ശ്രമത്തില്‍ അമേരിക്കന്‍ സംഘം ദോഹയില്‍ വെച്ച് ഇസ്രായിലി സംഘവുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി പറഞ്ഞു. ചര്‍ച്ചകള്‍ പല ഘട്ടങ്ങളിലൂടെ കടന്നുപോയി, വലിയ വെല്ലുവിളികളുണ്ട്, വെടിനിര്‍ത്തല്‍ കരാറിലെത്താനും യുദ്ധം അവസാനിപ്പിക്കാനും ചര്‍ച്ചകള്‍ നടത്താന്‍ ഇസ്രായിലില്‍ നിന്നുള്ള ചര്‍ച്ചാ സഘത്തിനു പുറമെ അമേരിക്കയില്‍ നിന്നുള്ള ചര്‍ച്ചാ സംഘവും ദോഹ സന്ദര്‍ശിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹമാസ് നേതാവ് യഹ്‌യ അല്‍സിന്‍വാര്‍ കൊല്ലപ്പെട്ട ശേഷം ഖത്തര്‍ അധികൃതര്‍ ഹമാസ് നേതാക്കളുമായി ദോഹയില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ദോഹയിലെ ഹമാസ് പൊളിറ്റിക്കല്‍ ഓഫീസുമായി ഖത്തര്‍ അധികൃതര്‍ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ നടപ്പാക്കാനും ബന്ദികളെ പരസ്പരം വിട്ടയക്കാനും ഹമാസിനും ഇസ്രായിലിനും അമേരിക്കക്കുമിടയില്‍ മധ്യസ്ഥശ്രമങ്ങള്‍ നടത്താന്‍ ഖത്തറും ഈജിപ്തും ആഗ്രഹിക്കുന്നു. ഏതെങ്കിലും കക്ഷി ചര്‍ച്ചയില്‍ സജീവമായി ഇടപെടാത്ത പക്ഷം മധ്യസ്ഥരുടെ പങ്ക് പരിമിതമായിരിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി പറഞ്ഞു. സംഘര്‍ഷത്തിന്റെ വ്യാപനത്തെ കുറിച്ച് യുദ്ധത്തിന്റെ തുടക്കം മുതല്‍ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് യുദ്ധം മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായി നാം കാണുന്നതായും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.

    യഹ്‌യ അല്‍സിന്‍വാറിന്റെ അഭാവത്തില്‍ മുന്നോട്ടുപോകാനും കരാറിലെത്താനും അവസരമുണ്ടെന്നും സംഘര്‍ഷം വ്യാപിപ്പിക്കണമെന്നാണ് സിന്‍വാര്‍ ആഗ്രഹിച്ചിരുന്നതെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിലും ബന്ദികളെ കൈമാറുന്നതിലും ഗാസ നിവാസികളുടെ ദുരിതം ലഘൂകരിക്കുന്നതിലും അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇപ്പോള്‍ പരിഹാരത്തിന് അവസരമുണ്ട്. കാരണം പരിഹാരത്തിനുള്ള തടസ്സം യഹ്‌യ അല്‍സിന്‍വാര്‍ ആയിരുന്നു. സിന്‍വാര്‍ ഇപ്പോള്‍ ഇല്ല. സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ അമേരിക്ക തീവ്രമായി പ്രവര്‍ത്തിക്കുന്നു. മേഖലയുടെ സമാധാനത്തിനും സ്ഥിരതക്കും ഭീഷണിയാകുന്ന ഏതു ഇറാന്‍ ആക്രമണത്തെയും ഫലപ്രദമായി തടയാന്‍ അമേരിക്ക ഇസ്രായിലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും ബ്ലിങ്കന്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സിറ്റി ഫ്ലവർ അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    10/05/2025
    ത്വാഇഫ് കെ.എം.സി.സി സ്നേഹാദരവും സർട്ടിഫിക്കറ്റ് വിതരണവും
    10/05/2025
    രജൗരിയില്‍ ഭയത്തിന്റെ നിശ്ശബ്ദ പലായനം: കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക്
    10/05/2025
    ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു: മലയാളി യുവാവും പെൺസുഹൃത്തും നാഗ്പുരിൽ അറസ്റ്റിൽ
    10/05/2025
    ഇന്ത്യ-പാക് സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട് ലോകരാജ്യങ്ങള്‍, ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന് യു.എസ്
    10/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.