നിലമ്പൂര്‍: പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് കോടികള്‍ പിരിച്ചുവെന്ന ആരോപണമുന്നയിച്ച പി.വി അന്‍വര്‍ തെളിവു കൊണ്ടുവരട്ടേയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നവകേരളാ സദസ്സുമായി ബന്ധപ്പെട്ട് റിയാസ് ഫണ്ട് പിരിച്ചുവെന്നാണ് അന്‍വര്‍ ആരോപിച്ചത്. 150 കോടി പ്രതിപക്ഷനേതാവ് കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞതിന് മാപ്പുപറയാന്‍ പുറപ്പെട്ടയാളാണ് അന്‍വര്‍. തെളിവുകൊണ്ടുവരട്ടെ, തങ്ങള്‍ക്ക് അതില്‍ ഒരു ഭയവും ഇല്ലെന്നും എം.വി ഗോവിന്ദന്‍ വിശദീകരിച്ചു. നിലമ്പൂരില്‍ എം.സ്വരാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതുമുതല്‍ ചരിത്രത്തിലില്ലാത്ത ആവേശമാണ് ജനങ്ങള്‍ക്ക്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ പ്രഗത്ഭനാണദ്ദേഹം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ നിലമ്പൂരിന് പുറത്തും ആവേശം കാണാന്‍ സാധിക്കുന്നുണ്ട്. അതേസമയം യു.ഡി.എഫിനകത്തുള്ള സംഘര്‍ഷം തുടരുകയാണെന്നും അത് പരിഹരിക്കാന്‍ ഇതുവരെ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പി.വി അന്‍വറിനെ തള്ളാന്‍ ഇപ്പോഴും യുഡിഎഫ് നേതൃത്വത്തിന് സാധിക്കുന്നില്ല. ആ ഗതികേട് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സിനകത്ത് സംഘര്‍ഷമാണെന്നും കോണ്‍ഗ്രസ്സും ലീഗും തമ്മില്‍ സംഘര്‍ഷമാണെന്നും ഗോവിന്ദന്‍ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group