Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 9
    Breaking:
    • ജിദ്ദയിൽ തെന്നല ബാലകൃഷ്ണ പിള്ളയെ അനുസ്മരിച്ച് ഒ.ഐ.സി.സി യോഗം
    • ആഘോഷത്തിന്റെ ആവേശം പകർന്ന് സാംതയിൽ “ജല”യുടെ ഇശൽ നൈറ്റ്
    • വെഞ്ഞാറമൂഡ് കൊലക്കേസ്; അഫാന്‍ ഓര്‍മശക്തി വീണ്ടെടുത്തു, ജയിലിലേക്ക് മാറ്റാന്‍ സമയമെടുക്കും
    • ബംഗളുരു ആര്‍സിബി അപകടം: സിദ്ധരാമയ്യയേയും ഡി.കെയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ്
    • വീടും പുരയിടവും കിട്ടുന്ന വിലക്ക് വിൽക്കുകയാണ്, മക്കളുടെ വിദ്യാഭ്യാസ ലോണെടുത്ത സൗദി മുൻ പ്രവാസിയുടെ അനുഭവക്കുറിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Crime

    തുർക്കിയിൽ മരിച്ച ബ്രിട്ടീഷ് വനിതയുടെ ‘ഹൃദയം കാണാതായി’; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

    ബെത്തിന്റെ മരണത്തിൽ സംശയം തോന്നിയ തുർക്കി പൊലീസ് അവരുടെ ഭർത്താവ് ലൂക്കിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു. ബെത്തിന്റെ മൃതശരീരം യുകെയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പണം ലൂക്കിന്റെ കൈവശമുണ്ടായിരുന്നില്ല.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/05/2025 Crime Latest World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Beth Martin
    ബെത്ത് മാർട്ടിനും ഭർത്താവ് ലൂക്കും
    Share
    WhatsApp Facebook Twitter Telegram LinkedIn

    പോർട്‌സ്മൗത്ത്: തുർക്കിയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ മരിച്ച ബ്രിട്ടീഷ് യുവതിയുടെ ഹൃദയം കാണാനില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുടുംബത്തോടൊപ്പം തുർക്കി കാണാൻ പോയ 28 വയസ്സുകാരി ബെത്ത് മാർട്ടിനാണ് ദുരനുഭവം നേരിട്ടത്. നടപടിക്രമങ്ങൾ കഴിഞ്ഞ് സ്വദേശമായ യു.കെയിലേക്ക് കൊണ്ടുപോയ ബെത്തിന്റെ മൃതദേഹം അവിടെ വെച്ച് ഓട്ടോപ്‌സിക്ക് വിധേയമാക്കിയപ്പോഴാണ് ഹൃദയം കാണാനില്ലെന്ന് സ്ഥിരീകരിച്ചത്.

    ഏപ്രിൽ 27നാണ് ഭർത്താവ് ലൂക്കിനും എട്ടും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികൾക്കൊപ്പം ബെത്ത് ഇസ്താംബുളിലേക്ക് അവധിക്കാല യാത്ര പോയത്. വിമാനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ഇസ്താംബുളിലെ മർമര യൂണിവേഴ്‌സിറ്റി പെൻഡിക് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രിൽ 28ന് അടുത്ത ദിവസം മരണപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബെത്തിന്റെ മരണകാരണം ‘മൾട്ടിപ്പിൾ ഓർഗൻ ഫെയ്ലിയർ മൂലമുള്ള ഹൃദയാഘാതം’ എന്നാണ് തുർക്കി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. എന്നാൽ, യുകെയിൽ നടത്തിയ ഓട്ടോപ്‌സിയിൽ ബെത്തിന്റെ ഹൃദയം നീക്കം ചെയ്യപ്പെട്ടതായി കണ്ടെത്തി. തുർക്കി ആശുപത്രിയിൽ നടന്ന പ്രാഥമിക ഓട്ടോപ്‌സി ശരീരം തുറക്കാത്ത രീതിയിലായിരുന്നുവെന്നും യാതൊരു ശസ്ത്രക്രിയയും നടത്തിയിട്ടില്ലെന്നും തുർക്കി ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. അതേസമയം, ബെത്തിന്റെ ശരീരം ഫോറൻസിക് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയപ്പോൾ നടന്ന രണ്ടാമത്തെ ഓട്ടോപ്‌സിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകാൻ അവർ വിസമ്മതിച്ചു.

    ബെത്തിന്റെ മരണത്തിൽ സംശയം തോന്നിയ തുർക്കി പൊലീസ് അവരുടെ ഭർത്താവ് ലൂക്കിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു. ബെത്തിന്റെ മൃതശരീരം യുകെയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പണം ലൂക്കിന്റെ കൈവശമുണ്ടായിരുന്നില്ല. ‘ഗോഫണ്ട്മി’ പേജിലൂടെ കുടുംബം 180,000 പൗണ്ടിലധികം സമാഹരിച്ചാണ് മൃതദേഹം ജന്മദേശത്ത് എത്തിച്ചത്. ഇതിൽ ബാക്കിവന്ന തുക ബെത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനും മറ്റ് ചെലവുകൾക്കുമായാണ് ഉപയോഗിക്കുന്നതെന്ന് കുടുംബം പറയുന്നു.

    ബെത്തിന്റെ മരണത്തെ തുടർന്ന് തുർക്കിയിൽ ലൂക്കും മക്കളും ദുരനുഭവങ്ങലാണ് നേരിട്ടതെന്നും ആശുപത്രിയിലെ അനാസ്ഥയും അന്വേഷത്തിലെ പോരായ്മയും തങ്ങളുടെ സംശയം ബലപ്പെടുത്തുന്നതാണെന്നും കുടുംബം ആരോപിക്കുന്നു. ‘അവർ അനുവാദമോ വിശദീകരണമോ ഇല്ലാതെ അവളുടെ മൃതദേഹത്തിൽ കടന്നുകയറുകയും ഹൃദയം മോഷ്ടിക്കുകയും ചെയ്തു’ എന്നാണ് ഗോഫണ്ട്മി പേജിൽ കുടുംബം കുറിച്ചത്.

    ഹൃദയം നീക്കം ചെയ്യപ്പെട്ടത് തുർക്കിയിലെ ആശുപത്രിയിൽ വെച്ചാണോ എന്നറിയുന്നതിനായി യു.കെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെത്ത് മരിക്കാനുള്ള കാരണവും ഹൃദയം നീക്കം ചെയ്യപ്പെട്ടതിന്റെ കാരണവും അവ്യക്തമായി തുടരുകയാണ്. യു.കെയിൽ നടക്കുന്ന കൊറോണറുടെ അന്വേഷണത്തിനുശേഷം, ആറ് മാസത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് കുടുംബം കരുതുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Beth Martin Heart Missing Tourism Turkey
    Latest News
    ജിദ്ദയിൽ തെന്നല ബാലകൃഷ്ണ പിള്ളയെ അനുസ്മരിച്ച് ഒ.ഐ.സി.സി യോഗം
    09/06/2025
    ആഘോഷത്തിന്റെ ആവേശം പകർന്ന് സാംതയിൽ “ജല”യുടെ ഇശൽ നൈറ്റ്
    09/06/2025
    വെഞ്ഞാറമൂഡ് കൊലക്കേസ്; അഫാന്‍ ഓര്‍മശക്തി വീണ്ടെടുത്തു, ജയിലിലേക്ക് മാറ്റാന്‍ സമയമെടുക്കും
    09/06/2025
    ബംഗളുരു ആര്‍സിബി അപകടം: സിദ്ധരാമയ്യയേയും ഡി.കെയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ്
    09/06/2025
    വീടും പുരയിടവും കിട്ടുന്ന വിലക്ക് വിൽക്കുകയാണ്, മക്കളുടെ വിദ്യാഭ്യാസ ലോണെടുത്ത സൗദി മുൻ പ്രവാസിയുടെ അനുഭവക്കുറിപ്പ്
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version