Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • വയറ്റിലൊളിപ്പിച്ച് മയക്ക്മരുന്ന് കടത്താൻ ശ്രമം; അബുദാബിയിൽ യാത്രക്കാരന്റെ കുടലിൽ നിന്ന് 89 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ കണ്ടെടുത്തു
    • കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    • ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    • യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    • തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Articles

    തെരഞ്ഞെടുപ്പ് കാലത്തെ കുഞ്ഞാലിക്കുട്ടി,അണികൾ വായിക്കേണ്ട പുസ്തകം, വൈറലായി കുറിപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/05/2024 Articles 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം- ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രവർത്തനം പ്രവർത്തകർ മാതൃകയാക്കേണ്ടതാണെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ മുൻ ജനറൽ സെക്രട്ടറി പി.എ സലാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. പൊന്നാനിയിൽ കുഞ്ഞാലിക്കുട്ടി രാപകലില്ലാതെ പ്രവർത്തിച്ചുവെന്ന് കുറിപ്പിൽ പി.എ സലാം ചൂണ്ടിക്കാട്ടുന്നു.

    കുറിപ്പ് വായിക്കാം..

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “ഞാൻ നിഴല് മാത്രമായിരുന്നു. സ്ഥാനാർത്ഥി പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബായിരുന്നു. പൊന്നാനിയിലെ ഓരോ ബൂത്തിലും കുഞ്ഞാലിക്കുട്ടി സാഹിബിൻ്റെ നോട്ടമുണ്ടായിരുന്നു. മലപ്പുറത്ത് ചേർന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ സമദാനി സാഹിബ് വികാഭരിതനായി. ഈ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി സാഹിബ് നടത്തിയ ഇടപെടൽ അത്രക്ക് വലുതായിരുന്നു. തിരൂരങ്ങാടിയിലെ ഒരു ബൂത്തിലെ പ്രശ്നം പറഞ്ഞ് കുഞ്ഞാപ്പ എന്നെ വിളിച്ചു. ഞാൻ തിരൂരങ്ങാടിക്കാരനാണ് ,ഞാനറിയാത്ത ബൂത്തിലെ വിഷയം കുഞ്ഞാലിക്കുട്ടി സാഹിബാണ് എന്നെ ബോധ്യപ്പെടുത്തിയത്. അന്വേഷിച്ചപ്പോൾ അത് ശരിയായിരുന്നു. പി.എം എ സലാം സാഹിബിൻ്റെ വാക്കുകളാണിത്.

    “ഓരോ സമയത്തുമുള്ള കുഞ്ഞാലിക്കുട്ടി സാഹിബിൻ്റെ അന്വേഷണം വലിയ ആത്മവിശ്വാസമാണ് നൽകിയത്.ഇ.ടി.മുഹമ്മദ് ബഷീർ സാഹിബ്. നിയോജക മണ്ഡലം കൺവീനർമാരായിരുന്നു ചർച്ചയിൽ പങ്കെടുത്തത്.ഒരാൾ പോലും കുഞ്ഞാലിക്കുട്ടി സാഹിബിൻ്റെ ഈ തെരഞ്ഞെടുപ്പ് മാനേജ്മെൻറ് എടുത്ത് പറയാതിരുന്നില്ല. എല്ലായ്പ്പോഴും കുഞ്ഞാലിക്കുട്ടി സാഹിബിനെ കാണുമ്പോൾ അടുത്ത് വരണം എന്നാണ് ആഗ്രഹിക്കാറ്. പ്രവർത്തന പോരായ്മകൾ ചോദിച്ച് കുഞ്ഞാപ്പയുടെ വാക്ക് കേൾക്കാൻ പേടിച്ചിട്ട് പലപ്പോഴും മാറിപ്പോയിട്ടുണ്ട്. ഒരു ലീഡർ ഇങ്ങനെ ബൂത്തിലെ കാര്യങ്ങൾ ചോദിച്ച് ഇടപെടുന്നത് ഞങ്ങളെ അതിശയപ്പെടുത്തി. ഒരു മണ്ഡലം കൺവീനറാണ് ഇപ്പറഞ്ഞത്. ഓരോ ഘട്ടത്തിലും കുഞ്ഞാലിക്കുട്ടി സാഹിബ് ഞങ്ങളെ വിളിച്ചു. മലപ്പുറത്തേയും പൊന്നാനിയിലേയും ഓരോ നിയോജക മണ്ഡലം കൺവീനർമാരെ, ….

    പി.എ സലാം കുഞ്ഞാലിക്കുട്ടിക്കൊപ്പം

    പോളിംഗിൻ്റെ ദിവസം അതിരാവിലെയാന്ന് എന്നെ വിളിച്ചത്.സലാമേ” ”? എന്തൊക്കെയുണ്ട്. കാര്യങ്ങളൊക്കെ ഉഷാറല്ലേ? പോളിംഗിൻ്റെ ശതമാനം കൂട്ടണം’ അതിനാവശ്യമായത് ചെയ്യണം എന്തെങ്കിലും ആവശ്യമെങ്കിൽ എന്നെ വിളിക്കണം. എന്തൊരു ആത്മവിശ്വാസമാണ് ഈ നേതാവ് തരുന്നത്.

    കുഞ്ഞാലിക്കുട്ടി സാഹിബായിരുന്നു മലപ്പുറത്തും പൊന്നാനിയിലും ഈ തെരഞ്ഞെടുപ്പ് നയിച്ചത്. പുറമെ 18 മണ്ഡലത്തിലും കുഞ്ഞാലിക്കുട്ടി സാഹിബുണ്ടായിരുന്നു. ഇടക്ക് തമിഴ്നാട്ടിലും. ഒരു നേരം വിശ്രമിച്ചില്ല. തെരഞ്ഞെടുപ്പ് ചെലവ് വർദ്ധിച്ചതായിരുന്നു’ രണ്ട് മണ്ഡലത്തിലേക്കും ഈ കൈകളിൽ നിന്ന് തന്നെ പണം സമാഹരിച്ചു നൽകി. ബൂത്തിലെ ചെലവുകൾ മെറ്റീരിയലുകൾ എല്ല യഥാസമയം നൽകി. പ്രവർത്തകരെ സംതൃപ തപ്പെടുത്തി. കാലമെത്രയായി. തെരഞ്ഞെടുപ്പ് വരുമ്പോൾ കുഞ്ഞാപ്പകാണിക്കുന്ന വീര്യം ഓരോ പ്രവർത്തകരും അനുഭവിച്ചറിയുന്നു. ഞാൻ അഭിമാനത്തോടെ പലപ്പോഴും കൗതുകപ്പെട്ടിട്ടുണ്ട്.

    കേരള രാഷ്ട്രീയത്തിൽ ഈ മനുഷ്യനെ പോലെ ഒരാളുണ്ടോ? ഇല്ലന്ന് ഉറപ്പിച്ച് പറയാനാവും. പ്രതിസന്ധികളിൽ ലീഗിനെ കൈ പിടിച്ചുയർത്തുന്ന ലീഡർ. എതിർ പാർട്ടിക്കാരെ പോലും വിമർശിക്കുമ്പോൾ മാന്യത കൈവിടാത്ത നേതാവ്. രാഷ്ട്രീയത്തിലെ പലരും കുഞ്ഞാപ്പയിൽ നിന്ന് പഠിക്കേണ്ടതുണ്ട്. വാചക കസർത്തില്ല, ഒരു പത്രക്കാരെ മുമ്പിലും തിരിച്ചെടുക്കേണ്ട പദപ്രയോഗങ്ങൾ നടത്തില്ല. രാഷ്ട്രീയത്തിലെ ഉജ്ജല പ്രഭാഷകനല്ല .പക്ഷെ വാക്കുകൾക്ക് കാതോർക്കാൻ ആയിരങ്ങൾ വന്നെത്തും. ഇതര സംഘടനകളിലെ പ്രതിസന്ധികളിലെ കുരുക്കഴിക്കാൻ അവർ കുഞ്ഞാലിക്കുട്ടി സാഹിബിനെ തേടും. ഇതൊരു വല്ലാത്ത ജനുസ്സാണ്. ഒരു നൂറ്റാണ്ടിൽ ഒരാൾക്കെങ്കിലും കിട്ടുമോ ഇങ്ങനെ ഒരാളെ …. ‘ഈ അള്ളാഹുവിൻ്റെ അനുഗ്രഹത്തിൽ ഓരോ ലീഗ്കാരനും അഭിമാനിക്കുകയാണ്. കുഞ്ഞാലിക്കുട്ടി സാഹിബ് ഒരു പാഠമാണ്. കണ്ണിമ വെട്ടാതെ വായിക്കേണ്ട പാഠപുസ്തകം…!!

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Muslim League Pk Kunchalikutty
    Latest News
    വയറ്റിലൊളിപ്പിച്ച് മയക്ക്മരുന്ന് കടത്താൻ ശ്രമം; അബുദാബിയിൽ യാത്രക്കാരന്റെ കുടലിൽ നിന്ന് 89 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ കണ്ടെടുത്തു
    19/05/2025
    കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    18/05/2025
    ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    18/05/2025
    യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    18/05/2025
    തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version