Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ല, അത് കുഴപ്പങ്ങളുണ്ടാക്കും-ഡോണൾഡ് ട്രംപ്
    • ഇറാന്‍ കൂടുതല്‍ ദൃഢതയോടെ ഉയര്‍ന്നു നിന്നു; മിഡില്‍ ഈസ്റ്റിലെ അനിയന്ത്രിത പാശ്ചാത്യ നിയന്ത്രണ യുഗം മങ്ങിയിരിക്കുന്നുവെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍
    • അമേരിക്കയുമായുള്ള പ്രശ്നം പരിഹരിക്കാൻ തയ്യാർ, സൗദിക്ക് ഇറാന്റെ ഉറപ്പ്
    • പന്ത്രണ്ടു ദിവസത്തെ യുദ്ധം, ഇസ്രായിൽ-ഇറാൻ രാജ്യങ്ങൾ നേരിട്ടത് കനത്ത നഷ്ടം, കണക്കുകൾ ഇങ്ങിനെ
    • ബാലിസ്റ്റിക് മിസൈൽ എന്ന കൊടുംഭീകരൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Articles

    ബാലിസ്റ്റിക് മിസൈൽ എന്ന കൊടുംഭീകരൻ

    ബാലിസ്റ്റിക് മിസൈലുകളുടെ മാരകമായ പരിക്കുകളിൽ നിന്ന് രക്ഷപ്പെടുന്നവർ പോലും ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ മരിക്കുന്ന സ്ഥിതിവിശേഷമാണ് കണ്ടുവരുന്നത്.
    മുർഷിദ് പിBy മുർഷിദ് പി24/06/2025 Articles Explainer Top News 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ballistic missile
    RS-24 Yars എന്ന റഷ്യൻ ബാലിസ്റ്റിക് മിസ്സൈൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    യുദ്ധങ്ങളോടൊപ്പം പരിചിതമായ ഒന്നാണ് ബാലിസ്റ്റിക് മിസൈൽ എന്നത്. ഇറാൻ ഇസ്റായേലിൽ ആക്രമണം നടത്തിയത് ബാലിസ്റ്റിക് മിസൈലുകൾ കൊണ്ടാണ് എന്ന് പറയുമ്പോൾ, നമ്മൾ ഒരിക്കലെങ്കിലും ചിന്തിച്ചിരിക്കാൻ ഇടയുണ്ട് എന്താണ് ബാലിസ്റ്റിക് മിസൈൽ എന്നത്. യുദ്ധത്തെ കുറിച്ച് നിരന്തരം വാർത്ത അറിയുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കണം എന്താണ് ബാലിസ്റ്റിക് മിസൈൽ എന്ന്.

    എന്താണ് ബാലിസ്റ്റിക് മിസൈൽ

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അമ്പ് ചെയ്താൽ, എല്ലെങ്കിൽ പൈപ്പിൽ നിന്നും വെള്ളം ചാടുമ്പോൾ അതിന്റെ സ്ഞ്ചാരപഥം ഏത് ​ഗതിയിലാണോ ആ​ ​ഗതിയിലായിരിക്കും ബാലിസ്റ്റിക് മിസൈലുകൾ സഞ്ചരിക്കുക. ഈ സഞ്ചാര​ഗതി പ്രൊജക്റ്റയിൽ മോഷൻ എന്നാണ് അറിയപ്പെടുന്നത്. റോക്കറ്റുകളെ പോലെ ആരംഭത്തിൽ ബൂസ്റ്ററുകളുടെ സഹായത്തോടെയാണ് സഞ്ചരിക്കുക. ബാലിസ്റ്റിക് മിസൈലുകൾ അഞ്ച് തരംത്തിലാണുള്ളത്. ബൂസ്റ്ററുകളുടെ സഹായത്തോടെ വായുവിലുയർന്നതിന് ശേഷം അധികസമയവും ഇതിന് ശക്തിയുണ്ടായിരിക്കുകയില്ല എന്നത് ഒരു വസ്തുതയാണ്.

    അധിക ദൂരം സഞ്ചരിക്കാതിരിക്കുകയും വളരെ കുറഞ്ഞ ദൂരം മാത്രം സഞ്ചരിക്കുകയും ചെയ്യുന്ന മിസൈലുകളാണ് ടാക്റ്റിക്കൽ ബാലിസ്റ്റിക് മിസൈൽ അഥവാ ടിബിഎം(TBM). 300 കിമിലും താഴെ മാത്രമായിരിക്കും ഇതിന്റെ പരിധി. യുദ്ധഭൂമിയിലാണ് ഇത് കൂടുതലായും ഉപയോ​ഗിക്കാറുള്ളത്. എസ്ആർബിഎം അഥവാ ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (SRBM) ടിബിഎമ്മിനേക്കാൾ ദൂരത്തിൽ സഞ്ചരിക്കുകയും, പ്രഹരശേഷി കൂടുതൽ ഉള്ളതുമായ മിസൈലുകളാണ്. ഇതിന്റെ പരിധി എന്നത് 300 കിമി മുതൽ 1000 കിമി വരെയാണ്.

    എംആർബിഎം അഥവാ മിഡ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ എന്നത് രാജ്യാതിർത്തികൾ നിഷ്പ്രയാസം താണ്ടി ആക്രമിക്കാൻ കെൽപ്പുള്ളവയാണ്. 3500 കിമി വരെയാണ് ഇതിന്റെ ദൂരപരിധി. തിയറ്റർ ബാലിസ്റ്റിക് മിസൈലുകൾ എന്ന വിശാല ​ഗ്രൂപ്പിലെ അം​ഗങ്ങളാണ് എസ്ആർബിഎമ്മും എംആർബിഎമ്മും. ഇതിന് പുറമേ ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (IRBM), ഇന്റർ കോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈൽ (ICBM) ഉം ബാലിസ്റ്റിക് മിസൈലുകളുടെ ഏറ്റവും ഉയർന്ന രൂപമാണ്. ഐർ‍ബിഎമ്മിന് 5,500 കിമി പരിധിയും, അതിൽ കൂടുതൽ പരിധിയായിരിക്കും ഐസിബിഎമ്മിനും ഉണ്ടായിരിക്കുക.

    രണ്ടാം ലോകയുദ്ധത്തിലാണ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോ​ഗത്തിലെത്തുന്നത്. അത് ആദ്യമായി ഉപയോ​ഗിക്കുന്നതാകട്ടെ ഹിറ്റലറുടെ ജർമനിയും. A-4 അഥവാ V-2 എന്ന മോഡലാണ് ബാലിസ്റ്റിക് മിസൈലുകളുടെ ആദ്യ രൂപം. ജർമൻ റോക്കറ്റ് ശാസ്ത്രജ്ഞനും എഞ്ചിനീയറുമായ വേൺഹെർ വോൺ ബ്രൗൺ ആണ് ഇത് വികസിപ്പിച്ചെടുത്തത്. 1944ൽ ഫ്രാൻസിനെതിരെ ഉപയോ​ഗിക്കുന്നതോടെയാണ് ബാലിസ്റ്റിക് മിസൈൽ ഒരു ആയുധമായി പരിണമിക്കുന്നത്. ലോകയുദ്ധം അവസാനിക്കുമ്പോഴേക്ക് 3000 ത്തിലധികം ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കപ്പെട്ടിരുന്നു. ആദ്യമായി ബഹിരാകാശത്തേക്ക് എത്തുന്ന മനുഷ്യ നിർമ്മിത വസ്ഥു എന്ന ഖ്യാതിയും ഇവയ്ക്കുണ്ട്.

    ക്രൂയിസോ അതോ ബാലിസ്റ്റികോ

    ബാലിസ്റ്റിക് മിസൈലുകൾ റോക്കറ്റുകൾക്ക് സമാനമാണെങ്കിൽ ക്രൂയിസ് മിസൈലുകൾ വിക്ഷേപണത്തിന് ശേഷം വായുവിലായിരിക്കുന്ന മുഴുവൻ സമയവും ടർബോ ഫാനുകളുടെ സ​ഹായത്താൽ ശക്തിയിലായിരിക്കും. ഇവ താഴ്ന്ന് പറക്കുന്നതിനാലും ഭാരം കുറവായതിനാലും എപ്പോൾ വേണമെങ്കിലും ദിശ മാറ്റാനും സാധിക്കും. ക്രൂയിസ് മിസൈലുകൾ ശബ്ദത്തേക്കാൾ കുറഞ്ഞ വേ​​ഗതയുള്ളവയാണ്. ക്രൂയിസ് മിസൈലുകളുടെ പരമാവധി വേ​ഗത എന്നത് മാച്ച് 0.8-3 വരെയാണ്. ദൂരപരിധി 1,600 കിമി വരെയുമാണ്. ഇന്ത്യയുടെ ബ്ര​ഹ്മോസ് ക്രൂയിസ് മിസൈലുകളുടെ ഏറ്റവും ഉയർന്ന മോഡലാണ്. ബാലിസ്റ്റിക് മിസൈലുകൾ ശബ്ദത്തേക്കാൾ കൂടിയ വേ​ഗതയും 10,000 കിമി ദൂരവും സഞ്ചരിക്കാനും സാധിക്കുന്നവയാണ്.

    ക്രൂയിസ് മിസൈലുകളിൽ ജിപിഎസ്, ഐഎൻഎസ് തുടങ്ങിയവയും ചിത്രം തിരിച്ചറിയാനും ഭൂമിയുടെ സമതലത്തിനോട് ചേർന്ന് സഞ്ചരിക്കാനുള്ള കഴിവും ഉണ്ട്. ബാലിസ്റ്റിക് മിസൈലുകളുമായി താരതമ്യം ചെയ്യുമ്പോൾ പെട്ടെന്ന് ദിശ മാറ്റാനുള്ള കഴിവും ഉയർന്ന കൃത്യതയുമായിരിക്കും ക്രൂയിസ് മിസൈലുകൾ ഉണ്ടായിരിക്കുക. ഇറാനിലെ ആണവനിലയങ്ങളിൽ ആക്രമണം നടത്താൻ ഉപയോ​ഗിച്ച ബങ്കർ ബസ്റ്ററുകൾ ഇതിന് ഉദാഹരണമാണ്. എന്നിരുന്നാലും ഭാരം വഹിക്കാനുള്ള ശേഷി ക്രൂയിസ് മിസൈലുകൾക്ക് ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് കുറവാണ്.

    അന്തർവാ​ഹിനികളിൽ നിന്നോ യുദ്ധവിമാനങ്ങളിൽ നിന്നോ കപ്പലുകളിൽ നിന്നോ വിക്ഷേപിക്കാവുന്ന എന്നാൽ റഡാറുകൾക്ക് കണ്ട് പിടിക്കാൻ പ്രയാസം നേരിടേണ്ടി വരുന്ന മിസൈലുകളാണ് ക്രൂയിസ് മിസൈലുകൾ. ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കാൻ മണ്ണിലുറപ്പിച്ച ലോഞ്ചറുകൾ ആവശ്യമായി വരും. എല്ലെങ്കിൽ ട്രക്ക് ട്രെയിൻ മുതലായ ഉയർന്ന സാങ്കേതിക വിദ്യ വേണ്ടി വരും. ബാലിസ്റ്റിക് മിസൈലുകൾ ഉപയോ​ഗിക്കുമ്പോൾ ലക്ഷ്യം വെക്കാത്ത സ്ഥലങ്ങളിൽ പോലും നാശനഷ്ടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

    പ്രത്യഘാതങ്ങൾ

    ഒരു ബാലിസ്റ്റിക് മിസൈൽ പതിച്ച് കഴിഞ്ഞാൽ 1കിമി മുതൽ 2കിമി ചുറ്റളവിൽ നാശനഷ്ടം സംഭവിക്കും. ഈ ചുറ്റളവിൽ ഒരു മനുഷ്യനുണ്ടെങ്കിൽ മാരകമായ പരിക്കുകളായിരിക്കും സംഭവിക്കുക. പൊള്ളൽ, ആന്തരിക രക്ത സ്രാവം, കേൾവി, കാഴ്ച ശക്തി നശിക്കാനുള്ള സാധ്യത, ഒന്നിലധികം പൊട്ടലുകൾ തുടങ്ങിയവയായിരിക്കും സംഭവിക്കുക. ഇതിൽ നിന്ന് മറികടക്കുക അസാധാരണമായ ഒരു കാര്യമാണ്. ഇത് മറികടന്നാൽ തന്നെയും അയാളെ കാത്തിരിക്കുന്നത് കടുത്ത മാനസിക സംഘർഷങ്ങളായിരിക്കും. ഇത് മിസൈൽ വന്ന് വീണതിനോട് ചേർന്ന് നിൽക്കുന്നവർക്കായിരിക്കും ഇത്തരം പരിക്കുകൾ സംഭവിക്കുക. എന്നാൽ, പൊട്ടിത്തെറിയിലൂടെ ഉണ്ടായ റേഡിയേഷൻ എന്നിവയിൽ നിന്നും വ്യക്തി കരകയറേണ്ടി വരും. ബാലിസ്റ്റിക് മിസൈലുകളുടെ മാരകമായ പരിക്കുകളിൽ നിന്ന് രക്ഷപ്പെടുന്നവർ പോലും ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ മരിക്കുന്ന സ്ഥിതിവിശേഷമാണ് കണ്ടുവരുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America ballistic missile cruise missile Iran Israel Palastine War
    Latest News
    ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ല, അത് കുഴപ്പങ്ങളുണ്ടാക്കും-ഡോണൾഡ് ട്രംപ്
    25/06/2025
    ഇറാന്‍ കൂടുതല്‍ ദൃഢതയോടെ ഉയര്‍ന്നു നിന്നു; മിഡില്‍ ഈസ്റ്റിലെ അനിയന്ത്രിത പാശ്ചാത്യ നിയന്ത്രണ യുഗം മങ്ങിയിരിക്കുന്നുവെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍
    24/06/2025
    അമേരിക്കയുമായുള്ള പ്രശ്നം പരിഹരിക്കാൻ തയ്യാർ, സൗദിക്ക് ഇറാന്റെ ഉറപ്പ്
    24/06/2025
    പന്ത്രണ്ടു ദിവസത്തെ യുദ്ധം, ഇസ്രായിൽ-ഇറാൻ രാജ്യങ്ങൾ നേരിട്ടത് കനത്ത നഷ്ടം, കണക്കുകൾ ഇങ്ങിനെ
    24/06/2025
    ബാലിസ്റ്റിക് മിസൈൽ എന്ന കൊടുംഭീകരൻ
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version