Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • ഇറ്റലി-ബഹ്‌റൈൻ നിക്ഷേപ പങ്കാളിത്ത കരാർ; 100 കോടി യൂറോ നിക്ഷേപം ലക്ഷ്യമിടുന്നു
    • ഗാസയെ കൈവിടാതെ കുവൈത്ത്; 15-ാമത് ദുരിതാശ്വാസ വിമാനം 40 ടൺ ഭക്ഷ്യസഹായവുമായി എത്തി
    • ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ; ടിക്കറ്റ് വിൽപന ആരംഭിച്ചു
    • ഇന്ത്യ-ചൈന നേരിട്ട് വിമാന സർവീസ്; ഒക്ടോബർ അവസാനം ആരംഭിക്കും
    • സൂപ്പർ ലീ​ഗ് കേരള; എവിടെ അവസാനിച്ചോ അവിടെ തു‌ടങ്ങി; ത്രില്ലർ മത്സരത്തിൽ ഫോഴ്സാ കൊച്ചിയെ തകർത്ത് കാലിക്കറ്റിന് ജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»America

    ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ക്രൂരതകള്‍ക്കുള്ള പ്രതിഫലമാണെന്ന് ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/09/2025 America Gaza Israel Latest Palestine USA War World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – അമേരിക്കയുടെ ഏതാനും സഖ്യകക്ഷികള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഹമാസ് നടത്തിയ ഭയാനകമായ ആക്രമണങ്ങള്‍ക്കുള്ള പ്രതിഫലമാണെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

    2023 ഒക്ടോബര്‍ ഏഴിലെ ആക്രമണം ഉള്‍പ്പെടെയുള്ള ഭയാനകമായ ആക്രമണങ്ങള്‍ക്കുള്ള പ്രതിഫലമാണിത്. ഹമാസ് ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാനോ വെടിനിര്‍ത്തല്‍ അംഗീകരിക്കാനോ വിസമ്മതിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏഴ് മാസത്തിനിടെ ലോകമെമ്പാടുമുള്ള ഏഴ് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചു. നമ്മള്‍ ഗാസയിലെ യുദ്ധം അവസാനിപ്പിക്കണം, സമാധാന ചര്‍ച്ചകള്‍ നടത്തണം, ബന്ദികളെ ഉടന്‍ തിരികെ എത്തിക്കണം. ആണവായുധങ്ങള്‍ കൈവശം വെക്കാന്‍ ഇറാനെ അനുവദിക്കില്ല. എന്റെ നിലപാട് വളരെ ലളിതമാണ്. ലോകത്ത് ഭീകരവാദത്തിന്റെ ഒന്നാമത്തെ സ്‌പോണ്‍സറായ ഒരു രാജ്യത്തെ ലോകത്തിലെ ഏറ്റവും അപകടകരമായ ആയുധം കൈവശം വെക്കാന്‍ അനുവദിക്കില്ല.ട്രംപ് കൂട്ടിച്ചേർത്തു.

    ഐക്യരാഷ്ട്രസഭ സമാധാന നിര്‍മാണത്തിന് സംഭാവന നല്‍കുന്നില്ലെന്ന് വാദിച്ച് യു.എസ് പ്രസിഡന്റ് യു.എന്നിനെ വിമര്‍ശിക്കുകയും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭാ കെട്ടിടത്തെ പരിഹസിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭക്ക് അതിശക്തമായ ശക്തിയുണ്ട്, ഞാന്‍ എപ്പോഴും ഇത് പറഞ്ഞിട്ടുണ്ട്, അതിശക്തമായ ശക്തി, പക്ഷേ, അത് അല്‍പം പോലും ആവശ്യമായ നിലവാരത്തിലേക്ക് ഉയരുന്നില്ല. സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് തകര്‍ന്ന എസ്‌കലേറ്ററുകളെ കുറിച്ച് ട്രംപ് പരാതിപ്പെട്ടു. സൗദി അറേബ്യയുമായും ഗള്‍ഫ് രാജ്യങ്ങളുമായും താന്‍ വിലപ്പെട്ട ബന്ധങ്ങള്‍ കെട്ടിപ്പടുത്തുവെന്നും അ‍ദ്ദേഹം പറഞ്ഞു.

    റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഉടനടി നിര്‍ത്താന്‍ ട്രംപ് യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഉക്രെയ്‌നിലെ റഷ്യന്‍ യുദ്ധത്തിന് ഏറ്റവും വലിയ ധനസഹായം നല്‍കുന്നത് ചൈനയും ഇന്ത്യയുമാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണയും ഗ്യാസും വാങ്ങുന്നത് ഉടന്‍ നിര്‍ത്തണം. അതല്ലെങ്കില്‍, നാമെല്ലാവരും ധാരാളം സമയം പാഴാക്കേണ്ടിവരും.

    സമീപ മാസങ്ങളില്‍ ഒരു അനധികൃത കുടിയേറ്റക്കാരനും അമേരിക്കയില്‍ പ്രവേശിച്ചിട്ടില്ല. അമേരിക്കയിലേക്ക് പണം ഒഴുകിയെത്തുകയാണ്. ഇപ്പോള്‍ നമ്മള്‍ ഏറ്റവും മികച്ച സമ്പദ്വ്യവസ്ത കെട്ടിപ്പടുക്കുകയാണ്. എന്റെ ആദ്യ ഭരണകാലത്ത്, ലോകചരിത്രത്തിലെ ഏറ്റവും മികച്ച സമ്പദ്വ്യവസ്ഥയാണ് ഞാന്‍ നിര്‍മിച്ചത്. ഇത്തവണ ഞാന്‍ അതിലും മികച്ച ഒരു സമ്പദ്വ്യവസ്ഥക്കായി പ്രവര്‍ത്തിക്കുകയാണ്. അധികാരമേറ്റ ശേഷം, ഞങ്ങള്‍ 17 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങള്‍ നേടിയിട്ടുണ്ട്. അമേരിക്കക്ക് നിലവില്‍ ഏറ്റവും ശക്തമായ സൈന്യവും ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥയും ലോകത്തിലെ ഏറ്റവും ശക്തമായ ബന്ധങ്ങളുമുണ്ട്. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം അമേരിക്കക്ക് സാമ്പത്തിക ദുരന്തങ്ങള്‍ സമ്മാനിച്ചതായയും ട്രംപ് ആരോപിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Donald Trump Hamas Israel Palestine Palestine state trump about gaza USA
    Latest News
    ഇറ്റലി-ബഹ്‌റൈൻ നിക്ഷേപ പങ്കാളിത്ത കരാർ; 100 കോടി യൂറോ നിക്ഷേപം ലക്ഷ്യമിടുന്നു
    02/10/2025
    ഗാസയെ കൈവിടാതെ കുവൈത്ത്; 15-ാമത് ദുരിതാശ്വാസ വിമാനം 40 ടൺ ഭക്ഷ്യസഹായവുമായി എത്തി
    02/10/2025
    ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ; ടിക്കറ്റ് വിൽപന ആരംഭിച്ചു
    02/10/2025
    ഇന്ത്യ-ചൈന നേരിട്ട് വിമാന സർവീസ്; ഒക്ടോബർ അവസാനം ആരംഭിക്കും
    02/10/2025
    സൂപ്പർ ലീ​ഗ് കേരള; എവിടെ അവസാനിച്ചോ അവിടെ തു‌ടങ്ങി; ത്രില്ലർ മത്സരത്തിൽ ഫോഴ്സാ കൊച്ചിയെ തകർത്ത് കാലിക്കറ്റിന് ജയം
    02/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version