Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 3
    Breaking:
    • ലുലു ഗ്രൂപ്പ് ആസ്ഥാനവും ഹൈപ്പർ മാർക്കെറ്റുകളും സന്ദർശിച്ച് ചൈനീസ് പ്രതിനിധി സംഘം
    • ബഹിരാകാശ മേഖലയിൽ സൗദി-ഇന്ത്യ സഹകരണത്തിന് ധാരണാപത്രം
    • ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബെൽജിയം
    • സൗദിയിൽ ഭീകരാക്രണ കേസുകളിലെ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി
    • സൗദിയിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള സർക്കാർ ഫീസ് റീഫണ്ട് ചെയ്യുന്ന പദ്ധതിക്ക് തുടക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»America

    യു.എസ് കോണ്‍ഗ്രസില്‍ ഇസ്രായിലിന് സ്വാധീനം നഷ്ടപ്പെടുന്നതായി ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/09/2025 America Israel Latest Palestine USA War World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഡൊണാള്‍ഡ് ട്രംപ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍– യു.എസ് കോണ്‍ഗ്രസില്‍ ഇസ്രായിലിന് സ്വാധീനം നഷ്ടപ്പെടുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഗാസയില്‍ നടക്കുന്ന യുദ്ധം ഇസ്രായിലിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്നു. ഇസ്രായില്‍ യുദ്ധത്തില്‍ വിജയിച്ചേക്കാം, പക്ഷേ അതിനാൽ അന്താരാഷ്ട്ര ബന്ധങ്ങള്‍ നഷ്ടപ്പെടും.

    യുദ്ധം കാരണം ഇസ്രായിലിന്, അമേരിക്കയില്‍ പ്രത്യേകിച്ച് യു.എസ് കോണ്‍ഗ്രസില്‍ സ്വാധീനം നഷ്ടപ്പെടുന്നുണ്ട്. അമേരിക്കയിലെ ഇസ്രായിലി ലോബിക്ക് വലിയ കോട്ടം നേരിട്ടിട്ടുണ്ട്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇസ്രായിലിനോടുള്ള നിലപാടിലെ മാറ്റങ്ങളില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശ്ചര്യം പ്രകടിപ്പിച്ചു. ഇസ്രായിലി ലോബിക്ക് ഇപ്പോള്‍ പഴയപോലെ സ്വാധീനമില്ല. യുവ റിപ്പബ്ലിക്കന്‍മാര്‍ക്കിടയില്‍ ഇസ്രായിലിനുള്ള ജനപിന്തുണ വ്യക്തമായി കുറഞ്ഞുവരികയാണെന്നും ട്രംപ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ മാര്‍ച്ചില്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ അഭിപ്രായ സര്‍വേക്കുള്ള പ്രതികരണമായാണ് ട്രംപിന്റെ ഈ പരാമര്‍ശം. 53 ശതമാനം അമേരിക്കക്കാര്‍ക്കും ഇസ്രായിലിനെ കുറിച്ച് പ്രതികൂല വീക്ഷണമുള്ളതായി ഈ സര്‍വേ വെളിപ്പെടുത്തി. 2022 ല്‍ ഇത് 42 ശതമാനം ആയിരുന്നു. 50 വയസ്സിന് താഴെയുള്ള റിപ്പബ്ലിക്കന്‍മാരില്‍ പകുതി പേരും ഇപ്പോള്‍ ഇസ്രായിലിനെ കുറിച്ച് പ്രതികൂല വീക്ഷണം വെച്ചുപുലര്‍ത്തുന്നു. മൂന്ന് വര്‍ഷം മുമ്പ് ഈ അനുപാതം വെറും 35 ശതമാനം ആയിരുന്നു. ഇസ്രായിലിനുള്ള പരമ്പരാഗത അമേരിക്കന്‍ പിന്തുണയെ കൂടുതല്‍ സംശയിക്കുന്ന പ്രവണത വളര്‍ന്നുവരുന്നതിനെയാണ് അഭിപ്രായ സര്‍വേയിലെ ഈ കണ്ടെത്തലുകള്‍ പ്രതിഫലിപ്പിക്കുന്നത്.

    താന്‍ പ്രസിഡന്റായിരിക്കെ തനിക്ക് ഇസ്രായിലില്‍ നിന്ന് ഗണ്യമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇറാനെതിരായ ആക്രമണങ്ങള്‍ മുതല്‍ നയപരമായ തീരുമാനങ്ങള്‍ വരെ എന്നേക്കാള്‍ കൂടുതലായി ആരും ഇസ്രായിലിന് വേണ്ടി ചെയ്തിട്ടില്ല. ഞങ്ങള്‍ ഇസ്രായിലിന് അഭൂതപൂര്‍വമായ പിന്തുണ നല്‍കിയിട്ടുണ്ട്. സി.എന്‍.എന്‍ പോലുള്ള ചില മാധ്യമങ്ങള്‍ ഈ നടപടികളുടെ വിജയത്തെ കുറച്ചുകാണാന്‍ ശ്രമിച്ചു. പക്ഷേ അവ പൂര്‍ണവും അങ്ങേയറ്റം വിജയകരവുമാണ്.

    എന്നാല്‍ വാഷിംഗ്ടണില്‍ ഇസ്രായിലിന്റെ സ്വാധീനത്തില്‍ ഗണ്യമായി മാറ്റമുണ്ടായിട്ടുണ്ടെന്ന് ട്രംപ് സമ്മതിച്ചു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇസ്രായിലിന് യു.എസ് കോണ്‍ഗ്രസില്‍ ഏറ്റവും ശക്തമായ ലോബി ഉണ്ടായിരുന്നു. ഏതൊരു രാജ്യത്തെക്കാളും സ്ഥാപനത്തെക്കാളും കമ്പനിയെക്കാളും കൂടുതല്‍ ശക്തമായിരുന്നു ആ ലോബി. ഇന്ന് അത് അത്ര ശക്തമല്ല. ഇത് അതിശയകരമാണ്.
    കോണ്‍ഗ്രസ് പ്രതിനിധി അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ്, എ.ഒ.സി പ്ലസ് ത്രീ ഗ്രൂപ്പ് തുടങ്ങിയ പുരോഗമന രാഷ്ട്രീയ ശബ്ദങ്ങളുടെ ഉദയവുമായി ട്രംപ് ഈ തകര്‍ച്ചയെ ബന്ധപ്പെടുത്തി. അവര്‍ കളിയുടെ നിയമങ്ങള്‍ മാറ്റി. അവര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇസ്രായിലിനെ പരസ്യമായി വിമര്‍ശിക്കുന്നത് സാധ്യമാക്കി. മുമ്പ് അത് അസാധ്യമായിരുന്നു.

    ഇസ്രായിലിനെതിരെ വ്യാപകമായ ആക്രമണങ്ങള്‍ നടന്ന 2023 ഒക്ടോബര്‍ ഏഴ് വളരെ ഭയാനകമായ ഒരു ദിവസമായിരുന്നു. ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഞാന്‍ തന്നെ കണ്ടു. എന്നിട്ടും, ആ ദിവസം എന്താണ് സംഭവിച്ചതെന്ന് ആളുകള്‍ ഇപ്പോള്‍ മറന്നുപോയിരിക്കുന്നതായി ട്രംപ് പറഞ്ഞു.

    അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വളര്‍ന്നുവരുന്ന പ്രതിസന്ധിയെയാണ് ട്രംപിന്റെ പ്രസ്താവനകള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. ഒരു വശത്ത്, ഇസ്രായിലിനെ ഏറ്റവുമധികം പിന്തുണക്കുന്നയാളാണ് താനെന്ന് പ്രസിഡന്റ് വീമ്പിളക്കുമ്പോള്‍, മറുവശത്ത്, പൊതുജനങ്ങളുടെ മാനസികാവസ്ഥ, പ്രത്യേകിച്ച് യുവ റിപ്പബ്ലിക്കന്‍മാര്‍ക്കിടയില്‍, ഇപ്പോള്‍ പഴയതുപോലെയല്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു. അമേരിക്കക്കുള്ളില്‍ തര്‍ക്കമില്ലാത്ത തന്ത്രപരമായ സഖ്യകക്ഷി എന്ന സ്ഥാനം നിലനിര്‍ത്തുന്നതില്‍ ഇസ്രായിലിന് ഇത് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump Israel losing influence Palastine Us congress USA War
    Latest News
    ലുലു ഗ്രൂപ്പ് ആസ്ഥാനവും ഹൈപ്പർ മാർക്കെറ്റുകളും സന്ദർശിച്ച് ചൈനീസ് പ്രതിനിധി സംഘം
    03/09/2025
    ബഹിരാകാശ മേഖലയിൽ സൗദി-ഇന്ത്യ സഹകരണത്തിന് ധാരണാപത്രം
    02/09/2025
    ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബെൽജിയം
    02/09/2025
    സൗദിയിൽ ഭീകരാക്രണ കേസുകളിലെ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി
    02/09/2025
    സൗദിയിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള സർക്കാർ ഫീസ് റീഫണ്ട് ചെയ്യുന്ന പദ്ധതിക്ക് തുടക്കം
    02/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.