ലൊസാഞ്ചലസ്– മികച്ച ചിത്രം, മികച്ച സംവിധാനം എന്നിവയുൾപ്പെടെ ആറ് പുരസ്കാരങ്ങൾ സ്വന്തമാക്കി തൊണ്ണൂറ്റിയെട്ടാമത് ഓസ്കർ പുരസ്കാര വേദിയിൽ തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’. ‘സിന്നേഴ്സ്’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മൈക്കിൾ ബി ജോർദൻ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ, ‘ഹാംനെറ്റ്’ എന്ന ചിത്രത്തിലൂടെ ജസ്സി ബക് ലി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
പുരസ്കാര പട്ടികയിൽ ‘സിന്നേഴ്സ്’ എന്ന ചിത്രം മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് സ്വന്തമാക്കി. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്ന ചിത്രത്തിലൂടെ ഷോൺ പെൻ മികച്ച സഹനടനായും, ‘വെപ്പൺസ്’ എന്ന ചിത്രത്തിലൂടെ എമി മാഡിഗൻ മികച്ച സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ‘സിന്നേഴ്‌സി’ലൂടെ റയാന്‍ കൂഗ്ലര്‍ നേടിയപ്പോൾ, മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ‘വണ്‍ ബാറ്റില്‍ ആഫ്റ്റർ അനദറി’ലൂടെ പോള്‍ തോമസ് ആന്‍ഡേഴ്‌സൺ സ്വന്തമാക്കി.
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം ‘ദ് സിങ്ങേഴ്സ്’, ‘ടു പീപ്പിൾ എക്സ്ചേഞ്ചിങ് സലൈവ’ എന്നീ രണ്ട് ചിത്രങ്ങൾ പങ്കിട്ടു. ‘ഫ്രാങ്കെൻസ്റ്റൈൻ’ എന്ന ചിത്രത്തിലൂടെ മൈക്ക് ഹിൽ, ജോർദൻ, സാമുവൽ, ക്ലിയോണ ഫ്യുറെ എന്നിവർ മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്ങിനുള്ള പുരസ്കാരം നേടി. ഇതേ ചിത്രം തന്നെയാണ് മികച്ച കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്കാരവും നേടിയത്. കേറ്റ് ഹോളെയാണ് ഈ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹയായത്.



