തിരുവനന്തപുരം: വോട്ടെടുപ്പിനിടയില്‍ സംസ്ഥാനത്തിെൻ വിവിധയിടങ്ങളില്‍ ഏഴ് പേർ കുഴഞ്ഞുവീണു മരിച്ചു.പാലക്കാട് ജില്ലയില്‍ മാത്രം മൂന്ന് പേരാണ് കുഴഞ്ഞുവീണ് മരിച്ചത്.പാലക്കാട് ഒറ്റപ്പാലത്ത് വോട്ട് ചെയ്യാൻ എത്തിയ വ്യക്തിയാണ് കുഴഞ്ഞു വീണു മരിച്ചത്.
ചുനങ്ങാട് വാണിവിലാസിനി സ്കൂളില്‍ വോട്ട് ചെയ്യാൻ എത്തിയ ചന്ദ്രൻ (68) ആണ് മരിച്ചത്. കുഴഞ്ഞു വീണതിനെതുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വിളയോടിയില്‍ വോട്ട് ചെയ്യാനെത്തിയയാളാണ് പാലക്കാട് ജില്ലയില്‍ കുഴഞ്ഞുവീണ് മരിച്ച രണ്ടാമത്തെയാള്‍. പുതുശേരി കുമ്ബോറ്റിയില്‍ കണ്ടൻ (73) ആണ് മരിച്ചത്. വോട്ട് ചെയ്ത് തിരികെ പോകുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിളയോടി എസ് എൻ യു പി സ്കൂളിലാണ് വോട്ട് ചെയ്യാൻ എത്തിയത്.
മലപ്പുറം തിരൂരില്‍ വോട്ട് ചെയ്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയയാളും കുഴഞ്ഞുവീണ് മരിച്ചു. വള്ളിക്കാഞ്ഞിരം ഇർഷാദ് സുബിയാൻ മദ്രസയിലെ അധ്യാപകനായ നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി ( 65) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂള്‍ ബൂത്തിലെ ആദ്യ വോട്ടർ ആയിരുന്നു. കുറ്റിച്ചിറയില്‍ സിപിഎം പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. സ്കൂളിന് പുറത്തുള്ള സിപിഎം ബൂത്തില്‍ പ്രവർത്തിക്കുന്നതിനിടയിലാണ് കെ.എം അനീഷ് അഹമ്മദ് (70) കുഴഞ്ഞുവീഴുകയായിരുന്നു.
കെഎസ്‌ഇബിയിലെ റിട്ടയർഡ് എക്സിക്യൂട്ടീവ് എൻജിനീയറാണ്. മൃതദേഹം ഇപ്പോള്‍ ബീച്ച് ആശുപത്രിയില്‍. എറണാകുളം കാക്കനാട് പോളിംഗ് ബൂത്തിലേക്ക് പോകുന്നതിനിടെയാണ് വോട്ടർ കുഴഞ്ഞു വീണു മരിച്ചത്. കാക്കനാട് സ്വദേശി അജയന്‍ (46) ആണ് മരിച്ചത്. ആലപ്പുഴ അമ്ബലപ്പുഴ കാക്കാഴം സ്കൂളില്‍ വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു.