ജിദ്ദ – ഈ വര്‍ഷം ആദ്യ പാദത്തില്‍ നിയമ ലംഘനങ്ങള്‍ക്ക് വിവിധ പ്രവിശ്യകളിലെ 67 ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളും അടപ്പിച്ചതായി ടൂറിസം മന്ത്രാലയം അറിയിച്ചു. ജിസാന്‍ പ്രവിശ്യയില്‍ 26 ഉം മക്ക പ്രവിശ്യയില്‍ 20 ഉം മദീന പ്രവിശ്യയില്‍ 11 ഉം കിഴക്കന്‍ പ്രവിശ്യയില്‍ നാലും അല്‍ഖസീമില്‍ മൂന്നും ഹായിലില്‍ മൂന്നും ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളുമാണ് അടപ്പിച്ചത്.
നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മൂന്നു മാസത്തിനിടെ ടൂറിസം മന്ത്രാലയ സംഘങ്ങള്‍ ഹോട്ടലുകളിലും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളിലും 15,000 ലേറെ ഫീല്‍ഡ് പരിശോധനകള്‍ നടത്തി. ഇതിനിടെ 10,000 ലേറെ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്ക് 67 സ്ഥാപനങ്ങള്‍ അടപ്പിച്ചു. മൂന്നു മാസത്തിനിടെ ഉപയോക്താക്കളില്‍ നിന്ന് മന്ത്രാലയത്തിന് 11,000 ലേറെ പരാതികള്‍ ലഭിച്ചു. ഇവക്ക് മന്ത്രാലയം പരിഹാരം കണ്ടു.
നിയമ ലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴയും സ്ഥാപനം അടപ്പിക്കലും ശിക്ഷ ലഭിക്കും. സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഏറ്റവും മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ ശ്രമിച്ച്, ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളും അടക്കമുള്ള ടൂറിസം മേഖലാ സ്ഥാപനങ്ങള്‍ ലൈസന്‍സ് നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധനകള്‍ തുടരും. ടൂറിസം മേഖലയില്‍ സുസ്ഥിരത വര്‍ധിപ്പിക്കാനും സന്ദര്‍ശകരുടെയും ടൂറിസ്റ്റുകളുടെയും അനുഭവം മെച്ചപ്പെടുത്താനും മന്ത്രാലയം നിരന്തര ശ്രമങ്ങള്‍ നടത്തുന്നു. സൗദിയില്‍ വിനോദസഞ്ചാരികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ കൊല്ലം 10 കോടിയിലേറെ വിദേശ ടൂറിസ്റ്റുകളെ സൗദി അറേബ്യ സ്വീകരിച്ചതായും ടൂറിസം മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group