Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 17
    Breaking:
    • നമസ്കാരത്തിന് എത്തിയവരെ തടഞ്ഞു; നാല് സ്ത്രീകളടക്കം ആറ് പേർക്കെതിരെ കേസെടുത്ത് പോലീസ്
    • ഖത്തർ മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഡ്വൈസർമാരായി മലയാളി അടക്കം രണ്ടു ഇന്ത്യക്കാർ
    • ഹരിയാനയിൽ മുസ്‌ലിംകൾക്കും ക്രിസ്‌ത്യാനികൾക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; ‘ജയ് ശ്രീറാം’ വിളിച്ച് ബൈബിളും ഖുർആനും കൂട്ടിയിട്ട് കത്തിച്ചു
    • ഇറാനു വേണ്ടി ചാരവൃത്തി നടത്തിയ ഇസ്രായിലി വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ കുറ്റം ചുമത്തി
    • മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍; ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഗാസയിലെ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ ആവശ്യമായ സിറിഞ്ചുകള്‍ ഇസ്രായില്‍ തടയുന്നു: യൂനിസെഫ്

    ഓഗസ്റ്റ് മുതല്‍ സിറിഞ്ചുകള്‍ കസ്റ്റംസ് ക്ലിയറന്‍സിനായി കാത്തിരിക്കുകയാണെന്ന് യൂനിസെഫ് പറഞ്ഞു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/11/2025 Latest Gaza World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജനീവ – കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള സിറിഞ്ചുകള്‍, ബേബി ഫോര്‍മുല കുപ്പികള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ ഗാസയിലേക്ക് പ്രവേശിപ്പിക്കുന്നത് ഇസ്രായില്‍ വിലക്കുന്നതായി യൂനിസെഫ്. ഇത് യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തെ ആവശ്യക്കാരിലേക്ക് സഹായ ഏജന്‍സികള്‍ എത്തുന്നത് തടയുകയാണെന്നും യൂനിസെഫ് പറഞ്ഞു. വെടിനിര്‍ത്തല്‍ ആരംഭിച്ചതോടെ യൂനിസെഫ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ കാമ്പെയ്ന്‍ ആരംഭിച്ചു. പതിനാറു ലക്ഷം സിറിഞ്ചുകളും വാക്‌സിനുകളും സൂക്ഷിക്കാന്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രിഡ്ജുകളും ലഭിക്കുന്നതിൽ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഓഗസ്റ്റ് മുതല്‍ സിറിഞ്ചുകള്‍ കസ്റ്റംസ് ക്ലിയറന്‍സിനായി കാത്തിരിക്കുകയാണെന്ന് യൂനിസെഫ് പറഞ്ഞു.

    സിറിഞ്ചുകളും റെഫ്രിജറേറ്ററുകളും ഇരട്ട ഉപയോഗ വസ്തുക്കളായാണ് ഇസ്രായില്‍ കണക്കാക്കുന്നത്. ഈ ഇനങ്ങള്‍ ക്ലിയറന്‍സുകളിലൂടെയും പരിശോധനകളിലൂടെയും ഞങ്ങള്‍ക്ക് ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാലും അവ അടിയന്തിരമാണെന്നും യൂനിസെഫ് വക്താവ് റിക്കാര്‍ഡോ പൈറസ് പറഞ്ഞു. സൈനിക, സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് സാധ്യമാണെന്ന് കരുതുന്ന ഇനങ്ങളെയാണ് ഇരട്ട ഉപയോഗ വസ്തുക്കളായി ഇസ്രായില്‍ സൂചിപ്പിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഭക്ഷണം, വെള്ളം, മെഡിക്കല്‍ വസ്തുക്കള്‍, ഷെല്‍ട്ടര്‍ ഇനങ്ങള്‍ എന്നിവയുടെ പ്രവേശനം പരിമിതപ്പെടുത്തുന്നില്ലെന്ന് ഗാസയിലേക്കുള്ള സഹായ പ്രവാഹത്തിന് മേല്‍നോട്ടം വഹിക്കുന്ന ഇസ്രായില്‍ സൈനിക വിഭാഗമായ കൊഗാറ്റ് നേരത്തെ പറഞ്ഞിരുന്നു. മാനുഷിക ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ ഹമാസ് മോഷ്ടിച്ചതായി ഏജന്‍സി ആരോപിച്ചിരുന്നു. എന്നാൽ, ഇത് ഹമാസ് നിഷേധിച്ചു.

    ഗാസയില്‍ രണ്ട് വര്‍ഷത്തെ യുദ്ധത്തെ തുടര്‍ന്ന് പോളിയോ, മീസില്‍സ്, ന്യുമോണിയ എന്നിവക്കെതിരായ പതിവ് വാക്‌സിനുകള്‍ ലഭിക്കാതിരുന്ന മൂന്ന് വയസ്സിന് താഴെയുള്ള 40,000 ലേറെ കുട്ടികള്‍ക്കുള്ള മൂന്ന് റൗണ്ട് ക്യാച്ച്-അപ്പ് പ്രതിരോധ കുത്തിവെപ്പുകളില്‍ ആദ്യത്തേത് ഞായറാഴ്ച യൂനിസെഫ് ആരംഭിച്ചു. കാമ്പെയ്‌നിന്റെ ആദ്യ ദിവസം 2,400 ലേറെ കുട്ടികള്‍ക്ക് ഒന്നിലധികം വാക്‌സിനുകള്‍ നല്‍കി. വാക്‌സിനേഷന്‍ കാമ്പെയ്ന്‍ ആരംഭിച്ചു. പക്ഷേ ഞങ്ങള്‍ക്ക് രണ്ട് റൗണ്ടുകള്‍ കൂടി മുന്നോട്ട് പോകേണ്ടതുണ്ട്. അതിനായി ഞങ്ങള്‍ക്ക് കൂടുതല്‍ സാധനങ്ങള്‍ ആവശ്യമാണ് – റിക്കാര്‍ഡോ പൈറസ് പറഞ്ഞു.

    ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായം എത്തുന്നുണ്ടെന്ന് യൂനിസെഫ് പറഞ്ഞു. എന്നാല്‍ 9,38,000 കുപ്പി റെഡി-ടു-യൂസ് ബേബി ഫോര്‍മുലയും വാട്ടര്‍ ട്രക്കുകള്‍ക്കുള്ള സ്‌പെയര്‍ പാര്‍ട്സും ഉള്‍പ്പെടെ ചില നിര്‍ണായക വസ്തുക്കള്‍ ഗാസയില്‍ പ്രവേശിപ്പിക്കുന്നത് ഇസ്രായില്‍ അധികൃതര്‍ തുടര്‍ന്നും തടയുകയാണ്. വിവിധ തലങ്ങളിലുള്ള പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളിലേക്ക് എത്തേണ്ട പത്ത് ലക്ഷത്തോളം കുപ്പികളാണിത് – റിക്കാര്‍ഡോ പൈറസ് ജനീവയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
    ഒക്ടോബര്‍ 10 ലെ വെടിനിര്‍ത്തല്‍ ഗാസയിലുടനീളം വന്‍തോതിലുള്ള സഹായ പ്രവാഹം എത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാല്‍ ഇരുപതു ലക്ഷം വരുന്ന, കുടിയിറക്കപ്പെട്ടവരും പോഷകാഹാരക്കുറവ് നേരിടുന്നവരുമായ ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ സഹായം ഇപ്പോഴും ലഭിക്കുന്നില്ലെന്ന് ദുരിതാശ്വാസ ഏജന്‍സികള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza gaza issue
    Latest News
    നമസ്കാരത്തിന് എത്തിയവരെ തടഞ്ഞു; നാല് സ്ത്രീകളടക്കം ആറ് പേർക്കെതിരെ കേസെടുത്ത് പോലീസ്
    17/11/2025
    ഖത്തർ മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഡ്വൈസർമാരായി മലയാളി അടക്കം രണ്ടു ഇന്ത്യക്കാർ
    17/11/2025
    ഹരിയാനയിൽ മുസ്‌ലിംകൾക്കും ക്രിസ്‌ത്യാനികൾക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; ‘ജയ് ശ്രീറാം’ വിളിച്ച് ബൈബിളും ഖുർആനും കൂട്ടിയിട്ട് കത്തിച്ചു
    17/11/2025
    ഇറാനു വേണ്ടി ചാരവൃത്തി നടത്തിയ ഇസ്രായിലി വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ കുറ്റം ചുമത്തി
    17/11/2025
    മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍; ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
    17/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version