Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 6
    Breaking:
    • ഇന്ധനങ്ങളുടെ അളവില്‍ കുറവ് വരുത്തി; 30,000 റിയാല്‍ പിഴ
    • ജെ.ഡി.സി.സി ഷറഫിയ്യ ഏരിയ കമ്മിറ്റിക്ക് പുതിയ സാരഥികൾ
    • മൂന്നു പതിറ്റാണ്ടിന്റെ പ്രവാസം; സലാം കെ അഹമ്മദിന് യാത്രയയപ്പ് നല്‍കി കേളി
    • യെമനില്‍ ബസ് അപകടത്തിൽപ്പെട്ട് കത്തി; 35 യാത്രക്കാര്‍ വെന്തുമരിച്ചു
    • ലിറാര്‍ അമിനിക്ക് സ്വീകരണം നല്‍കി കെഎംസിസി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    ബൗളിംഗ് വരിഞ്ഞു മുറുക്കി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്06/11/2025 Cricket Sports Sports latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പെർത്ത് – ഓസ്ട്രേലിയക്കെതിരെ നടന്ന നാലാം ടി-20 മത്സരത്തിൽ ഇന്ത്യക്ക്‌ 48 റൺസിൻറെ ജയം. ഇന്ത്യയുടെ ബാറ്റിങ് തകർന്ന മത്സരത്തിൽ ശക്തമായ ബൗളിംഗ് പ്രകടനമാണ് ഇന്ത്യക്ക്‌ വിജയം സമ്മാനിച്ചത്. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (2-1). ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ കങ്കാരുക്കൾ 18.2 ഓവറിൽ 119 റൺസിന് എല്ലാവരും പുറത്തായി.

    ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മൻ ഗിൽ (46), അഭിഷേക് ശർമ (28) എന്നിവരുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോർ ഉയർത്തിയത്. ഇവരെ കൂടാതെ ശിവം ദുബെ (22), അക്സർ പട്ടേൽ (21) ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (20) എന്നിവരും പിന്തുണ നൽകിയപ്പോൾ തിലക് വർമ (അഞ്ച്), ജിതേഷ് ശർമ ( മൂന്ന് ) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ഓസ്ട്രേലിയക്ക് വേണ്ടി നഥാൻ എല്ലിസ്, ആദം സാംപ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിൽ നിന്ന് 28 റൺസ് ചേർക്കുന്നതിനിടെ ശേഷിക്കുന്ന ഏഴു വിക്കറ്റുകളും നഷ്ടമായി. ക്യാപ്റ്റൻ മിച്ചൽ മാർഷ് (30), ട്രാവിസ് ഹെഡ് (25) എന്നിവർ മാത്രമാണ് പൊരുതിയത്. ഇന്ത്യക്കുവേണ്ടി വാഷിംഗ്ടൺ സുന്ദർ മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ അക്സർ പട്ടേൽ, ദുബെ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ് എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

    ഓൾറൗണ്ടർ പ്രകടനം കാഴ്ചവച്ച അക്സറാണ് കളിയിലെ താരം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cricket cricket match results ind vs aus Indian Cricket Team t-20
    Latest News
    ഇന്ധനങ്ങളുടെ അളവില്‍ കുറവ് വരുത്തി; 30,000 റിയാല്‍ പിഴ
    06/11/2025
    ജെ.ഡി.സി.സി ഷറഫിയ്യ ഏരിയ കമ്മിറ്റിക്ക് പുതിയ സാരഥികൾ
    06/11/2025
    മൂന്നു പതിറ്റാണ്ടിന്റെ പ്രവാസം; സലാം കെ അഹമ്മദിന് യാത്രയയപ്പ് നല്‍കി കേളി
    06/11/2025
    യെമനില്‍ ബസ് അപകടത്തിൽപ്പെട്ട് കത്തി; 35 യാത്രക്കാര്‍ വെന്തുമരിച്ചു
    06/11/2025
    ലിറാര്‍ അമിനിക്ക് സ്വീകരണം നല്‍കി കെഎംസിസി
    06/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version