ജിദ്ദ – ഒമാനില്‍ കനത്ത മഴയിലും പ്രളയത്തിലും ഏതാനും പേര് മരണപ്പെടുകയും ഏതാനും പേരെ കാണാതാവുകയും ചെയ്തതില്‍ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് അനുശോചനം അറിയിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖിന് സല്മാന് രാജാവ് അനുശോചന സന്ദേശമയച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഒമാന്‍ സുല്‍ത്താന്‍ അനുശോചന സന്ദേശമയച്ചു.
കനത്ത മഴയിലും പ്രളയത്തിലും വാഹനങ്ങള്‍ ഒഴുക്കില്‍ പെട്ടും മറ്റും ഒമാനില്‍ 19 പേര് മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ടവരില്‍ 12 പേര് കുട്ടികളാണ്. കാണാതായവര്‍ക്കു വേണ്ടി അധികൃതര്‍ തിരച്ചിലുകള്‍ തുടരുകയാണ്. ഭവനരഹിതരായ നിരവധി കുടുംബങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ശക്തമായ പ്രളയത്തില്‍ നിരവധി റോഡുകളും വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകര്‍ന്നിട്ടുണ്ട്. ഞായറാഴ്ച രാവിലെ മുതലാണ് ഒമാനില്‍ ശക്തമായ മഴ ആരംഭിച്ചത്.
Tuesday, May 21
Breaking:
- മോഹൻലാലിന് മമ്മൂട്ടിയുടെ പിറന്നാൾ ചുംബനം…
- അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട്ട് അഞ്ചുവസ്സുകാരി മരിച്ചു
- ഇബ്രാഹീം റെയ്സിയുടെ മരണത്തിന് കാരണം ഇറാൻ സർക്കാരെന്ന് അമേരിക്ക, ഹെലികോപ്റ്റർ കണ്ടെത്താൻ സഹായം തേടിയെന്നും യു.എസ്
- തീപ്പിടിച്ച വിമാനത്തിലിരുന്നു ദൃശ്യം പകർത്തി ഈ പെൺകുട്ടി
- സമസ്ത-ലീഗ് തർക്കത്തിൽ ‘ഒരുമിക്കേണ്ടതിന്റെ വില പറഞ്ഞ്’ എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ