ന്യൂദല്‍ഹി – ബാബ്‌റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഇനി കുട്ടികള്‍ പഠിക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പകരം ഇനി രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് പഠിക്കണം. എന്‍ സി ഇ ആര്‍ ടി പാഠപുസ്തകത്തില്‍ നിന്നാണ് ബാബറി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ചും ഗുജറാത്ത് കലാപത്തെക്കുറിച്ചുമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയത്. ഇതിന് പകരം രാമക്ഷേത്രം നിര്‍മ്മിച്ചത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. പ്ലസ് ടു പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് എന്‍ സി ഇ ആര്‍ ടി മാറ്റം വരുത്തിയത്.
പ്രധാനമായും രണ്ട് മാറ്റങ്ങളാണ് 12-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ എന്‍ സി ഇ ആര്‍ ടി വരുത്തിയിരിക്കുന്നത്. അയോധ്യയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള കാര്യങ്ങളിലാണ് പ്രധാനമായും വന്നിരിക്കുന്ന ഒരു മാറ്റം. 1992 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തു എന്ന പരാമര്‍ശം ഒഴിവാക്കി, അതിന് പകരം സുപ്രീംകോടതിയുടെ ഇടപെടലിലൂടെ രാമക്ഷേത്രം നിര്‍മ്മിക്കാനായി എന്ന കാര്യം മാത്രം ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. പാഠപുസ്തകത്തിലെ മനുഷ്യവകാശ വിഷയങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് ഗുജറാത്ത് കലാപം ഒഴിവാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group