Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 12
    Breaking:
    • സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കാര്‍ പൊട്ടിതെറിച്ച സംഭവം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു
    • ശരീരത്തിൽ പുരുഷ ഹോർമോണിന്റെ അളവ് കൂടിയതിനു വിലക്ക്; സെമന്യയ്ക്ക് ആശ്വാസ വിധിയുമായി മനുഷ്യാവകാശ കോടതി
    • ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്
    • “കോൺ​ഗ്രസ് അടച്ചുപൂട്ടാൻ പോകുന്ന പാർട്ടി, 2026 ൽ ബിജെപി കേരളത്തിൽ അധികാരത്തിൽ എത്തും”: അമിത് ഷാ
    • വാർഷിക അവധിയില്ലാതെ 13 വർഷം ജോലി ചെയ്ത ജീവനക്കാരന് 59,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    നിമിഷ പ്രിയക്ക് വധശിക്ഷ, വാർത്തക്ക് ഔദ്യോ​ഗിക സ്ഥിരീകരണമില്ല

    യെമനി‍‍ൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകളിൽ അവ്യക്തത.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/07/2025 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    nimisha priya
    Share
    WhatsApp Facebook Twitter Telegram LinkedIn

    സൻആ– യെമനി‍‍ൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകളിൽ അവ്യക്തത. ഇതു സംബന്ധിച്ച് വിദേശകാര്യ വകുപ്പിനോ ബന്ധപ്പെട്ട എംബസികൾക്കോ ഇതേവരെ ഔദ്യോ​ഗിക വിവരമൊന്നും ലഭിച്ചിട്ടില്ല. അതേസമയം, നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനിലെ കാര്യങ്ങൾ ക്രോഡീകരിച്ചിരുന്ന സാമുവേൽ ജെറോമാണ് വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്ന സന്ദേശം പുറത്തുവിട്ടത്.

    നിമിഷ പ്രിയയെ വധശിക്ഷക്ക് വിധിച്ച കേസിന് ആസ്പദമായ സംഭവത്തിലെ ഇര തലാലിന്റെ കുടുംബവുമായി ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തകർ ദ മലയാളം ന്യൂസിനോട് പറഞ്ഞത്. ഏതാനും നിമിഷം മുമ്പും ഇതു സംബന്ധിച്ച ചർച്ചകൾ നടന്നുവരുന്നുണ്ട്. ഇതിനിടെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും എന്ന തരത്തിൽ വാർത്തകൾ വന്നത്. ഒരു മില്യൺ യു.എസ് ഡോളറാണ് നിമിഷ പ്രിയയുടെ മോചനത്തിനായി തലാലിന്റെ കുടുംബം ദിയാധനമായി ആവശ്യപ്പെട്ടത് എന്നാണ് സാമുവേൽ ജൊറോം പറയുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇതിന് പുറമെ, തലാലിന്റെ കുടുംബം നിർദ്ദേശിക്കുന്ന, സെറിബ്രൽ പാർസി രോ​ഗം ബാധിച്ച അഞ്ചു പേരുടെ ചികിത്സ പൂർണ്ണമായും സൗജന്യമായി ചെയ്തുകൊടുക്കമെന്ന വാ​ഗ്ദാനവും നൽകിയിട്ടുണ്ടന്നും ജെറോം പറയുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെയാണ് വധശിക്ഷ സംബന്ധിച്ച വാർത്ത വന്നത്. നിമിഷ പ്രിയക്ക് ഈ മാസം 16ന് വധശിക്ഷ നടപ്പാക്കുമെന്ന വാർത്ത സംബന്ധിച്ച് ഇതേവരെ ഔദ്യോ​ഗിക സ്ഥിരീകരണമില്ല.

    നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന തരത്തിൽ ഇക്കഴിഞ്ഞ മാർച്ച് 29നും വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നു. യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

    നിമിഷയുടെ അന്നത്തെ ശബ്ദസന്ദേശം
    “അരമണിക്കൂർ മുൻപ് ഒരു ഫോൺ കോൾ വന്നു. അതൊരു ലോയർ സ്ത്രീയുടേതാണ്. ജയിൽ ഓഫിസിലേക്കു വിളിച്ചിട്ട് നിമിഷപ്രിയയുമായി സംസാരിക്കണമെന്നു പറഞ്ഞു. ചർച്ചയുടെ കാര്യങ്ങളൊക്കെ എന്തായെന്ന് അവർ ചോദിച്ചു. ഞാൻ പറഞ്ഞു, ഒന്നുമായില്ല, കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് അവർ പറഞ്ഞത് വധശക്ഷിയുടെ ഓർഡർ ഇവിടെ ജയിൽ വരെ എത്തിയിട്ടുണ്ടെന്ന്. ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല. എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്. എന്താണ്? എന്തെങ്കിലും അറിഞ്ഞോ? സാമുവൽ സാറിനോട് ഒന്നു പറഞ്ഞേക്ക്.”

    ഈദ് അവധിക്ക് ശേഷം വധശിക്ഷ നടപ്പാക്കിയേക്കുമെന്ന് വനിതാ അഭിഭാഷക അറിയിച്ചു എന്നായിരുന്നു നിമിഷയുടെ സന്ദേശത്തിലുണ്ടായിരുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു അറിയിപ്പും യെമനിലെ കാര്യങ്ങൾ നോക്കുന്ന സൗദിയിലെ ഇന്ത്യൻ എംബസി അന്നും വ്യക്തമാക്കിയിരുന്നു.

    ഈദ് അവധിക്ക് ശേഷം നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുമെന്ന് അറിയിച്ച് വനിതാ അഭിഭാഷക ബന്ധപ്പെട്ടു എന്നായിരുന്നു നിമിഷ പ്രിയയുടെ സന്ദേശത്തിലുണ്ടായിരുന്നത്. എന്നാൽ ഏത് അഭിഭാഷകയാണ് വിളിച്ചതെന്നോ, ഇവർക്ക് എന്താണ് കേസിലെ പങ്ക് എന്നത് സംബന്ധിച്ചോ വ്യക്തത വന്നിട്ടില്ല. നിമിഷ പ്രിയയുടെ വോയ്സും ടെക്സ്റ്റ് മെസേജും ലഭിച്ചതായി സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹി ജയൻ എടപ്പാൾ ദ മലയാളം ന്യൂസിനോട് പറഞ്ഞു.
    നിമിഷ പ്രിയയും ഭർത്താവ് ടോമിയും മെസേജ് അയച്ചിരുന്നതായും ജയൻ പറഞ്ഞു. യെമനിലെ ജയിലിലേക്ക് വിളിച്ച വനിത അഭിഭാഷകയാണ് നിമിഷയോട് സംസാരിച്ചത്. അതേസമയം, ഇനിയുള്ള ദിവസങ്ങളിൽ നിമിഷയുടെ മോചനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണമെന്നും ജയൻ പറഞ്ഞു. യെമനിൽ കൂടിയാലോചനകൾ നടക്കുന്നുണ്ട്. വോയ്സ് സന്ദേശം നിമിഷ പ്രിയയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Death sentence Nimisha priya Yemen
    Latest News
    സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കാര്‍ പൊട്ടിതെറിച്ച സംഭവം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു
    12/07/2025
    ശരീരത്തിൽ പുരുഷ ഹോർമോണിന്റെ അളവ് കൂടിയതിനു വിലക്ക്; സെമന്യയ്ക്ക് ആശ്വാസ വിധിയുമായി മനുഷ്യാവകാശ കോടതി
    12/07/2025
    ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്
    12/07/2025
    “കോൺ​ഗ്രസ് അടച്ചുപൂട്ടാൻ പോകുന്ന പാർട്ടി, 2026 ൽ ബിജെപി കേരളത്തിൽ അധികാരത്തിൽ എത്തും”: അമിത് ഷാ
    12/07/2025
    വാർഷിക അവധിയില്ലാതെ 13 വർഷം ജോലി ചെയ്ത ജീവനക്കാരന് 59,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി
    12/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version