ഇസ്രായിൽ ഗസ്സയിൽ തുടരെ നടത്തിയ ആക്രമണങ്ങൾക്ക് ലോകം എതിർത്ത് തുടങ്ങിയ നിമിഷമാണ് ജൂൺ 13ന് ഇസ്രായിൽ ഇറാനെ ആക്രമിക്കുന്നത്. യാതൊരു മുന്നറിയിപ്പും കൂടാതെയുള്ള ഈ ആക്രമണം ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ പോലും ചോദ്യം ചെയ്യുന്നതായിരുന്നു. ഇറാൻ ആണവായുധം ഉണ്ടാക്കിയേക്കും എന്നതായിരുന്നു ഇറാനെ ആക്രമിക്കുന്നതിന് കാരണമായി ഇസ്രായിൽ മുന്നോട്ടു വെച്ച വാദം. ഈ യുദ്ധത്തിൽ അമേരിക്കയുടെ പങ്കാളിത്തം ഉറപ്പാക്കാൻ, അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായും ഇസ്രായിൽ ആരോപിച്ചിരുന്നു.
ഒടുവിൽ ഇന്ന് പുലർച്ചെയാണ് (22-06-2025) അമേരിക്ക ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടതായി അമേരിക്ക തന്നെ അറിയിച്ചത്. ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലായാണ് ബോബിട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. “വളരെ വിജയകരമായ സൈനിക നീക്കം” എന്നാണ് ഡൊണാൾഡ് ട്രംപ് ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ സമ്മതിച്ചേ തീരു എന്നും ട്രൂത്ത് സോഷ്യൽ വഴി ട്രംപ് പ്രതികരിച്ചു.
നതാൻസ് എന്ന ആണവ സമ്പുഷ്ട കേന്ദ്രം


തെഹ്റാനിൽ നിന്ന് ഏതാണ്ട് 220 കിമി മാറി തെക്കുകിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന, ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ഒന്നാണ് നതാൻസ്. രാജ്യത്തെ ഏറ്റവും കൂടുതൽ ആണവ സമ്പുഷ്ടിയുള്ള പ്രദേശമായതിരുന്നതിനാൽ തന്നെ ഇസ്രായിൽ ആക്രമണങ്ങൾ ഇതിന് മുൻപ് തന്നെ നതാൻസിനെ തേടിയെത്തിയിരുന്നു. 60% വരെയാണ് പ്രദേശത്തെ യുറേനിയത്തിന്റെ അളവ്, ഇത് ആയുധ നിർമ്മിക്കാൻ ആവശ്യമായ യുറേനിയത്തിന്റെ അളവിനേക്കാൾ നേരിയ തോതിൽ കുറവാണ്.
നതാൻസിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ ആണവകേന്ദ്രത്തിന്റെ മുകൾ ഭാഗം നശിച്ചിരുന്നു. ഈ നാശത്തിൽ നതാൻസിൽ യുറേനിയം വേഗത്തിൽ കുഴിച്ചെടുക്കുന്നതിന് ആവശ്യമായ യന്ത്ര സംവിധാനങ്ങളിലേക്ക് ആവശ്യമായ വൈദ്യുതി വിച്ഛേദിക്കാൻ ഇസ്രായിൽ മിസൈൽ ആക്രമണത്തിന് സാധിച്ചിട്ടുണ്ടെന്ന് യുഎനിൻറെ കീഴിലെ ഔദ്യോഗിക സമിതി ആയ അന്താരാഷ്ട്ര ആണവ ശക്തി കേന്ദ്രം ഐഎഇഎ അറിയിച്ചു. ഇതിനുപുറമേ സ്റ്റക്സ് നെറ്റ് പോലുള്ള വൈറസ് ആക്രമണവും നതാൻസ് നേരിട്ടിട്ടുണ്ട്.
ഫൊർദോ എന്ന ആണവ സമ്പുഷ്ട കേന്ദ്രം


തെഹ്റാനിൽ നിന്ന് 100 കിമി അകലെ തെക്ക്-പടിഞ്ഞാർ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ആണവ കേന്ദ്രം ആണ് ഫൊർദോ. നതാൻസിലെ പോലെ തന്നെ യുറേനിയം വേർതിരിച്ചെടുക്കാൻ സാധ്യമാവുന്ന “സെൻട്രിഫ്യൂഗൽ കാസ്കാഡ്സ്” ഫൊർദോയിൽ ഉണ്ട്, നതാൻസിന്റെ അത്ര വലുതല്ല എന്നുണ്ടെങ്കിൽ പോലും. ഐഎഇഎ യുടെ റിപ്പോർട്ട് പ്രകാരം, ഏറ്റവും ചുരുങ്ങിയത് 2007 മുതൽക്കെങ്കിലും അതിന്റെ നിർമ്മാണം ആരംഭിച്ചിരിക്കണം എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇതിനെ പറ്റി ഇറാൻ യുഎൻ മുമ്പാകെ അറിയിക്കുമ്പോൾ മാത്രമാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ പോലും ഇതേ കുറിച്ച് അറിയുന്നത്.
മലയിടുക്കിനടിയിലായി സ്ഥിതി ചെയ്യുന്നതാണ് ഈ ആണവകേന്ദ്രം. വിമാനാക്രമണങ്ങളെ പ്രതിരോധിക്കാൻ സാധിക്കുന്ന പ്രതിരോധ സംവിധാനങ്ങളും ഉണ്ട്. “ബങ്കർ ബസ്റ്റർ” ബോംബുകൾ കൊണ്ട് മാത്രമേ ഇത് ആക്രമിക്കാനാകു എന്നാണ് സൈനിക വിദഗ്ദരുടെ നിരീക്ഷണം. ഏറ്റവും ചുരുങ്ങിയത് 13,600 കിലോഗ്രാം ഭാരം വരുന്ന കൃത്യതയുള്ള ബോംബുകളാൽ ആക്രമിക്കേണ്ടി വരും ഈ ഭൂഗർഭ ആണവ നിലയം നിലംപരിശാക്കാൻ
ഇസ്ഫഹാൻ എന്ന ആണവ ശാസ്ത്ര ഗവേഷണങ്ങളുടെ കേന്ദ്രം


തെഹ്റാനിൽ നിന്നും 350 കിമി അകലെ തെക്കുകിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ആണവോൽപ്പാദനത്തിന്റെ കേന്ദ്രമാണ് ഇസ്ഫഹാൻ. ആയിരത്തോളെ ആണവ ശാസ്ത്രജ്ഞൻ തൊഴിലെടുക്കുന്നുണ്ട് ഇവിടം. ഇറാന്റെ ആണവ പദ്ധതികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന മൂന്ന് ചൈനീസ് ആണവ ഗവേഷണ റിയാക്ടറുകളുടെ പരീക്ഷണശാലകൾ കൂടിയാണ് ഇസ്ഫഹാൻ. യുറേനിയം പരിവർത്തിക്കുന്ന കേന്ദ്രങ്ങളെ ഇസ്റായിൽ മുമ്പ് ആക്രമിച്ചിരുന്നു. എന്നാൽ, പ്രദേശങ്ങളിലെവിടെയും റേഡിയേഷന്റെ അളവ് കൂടുന്നതായി കാണാൻ കഴിഞ്ഞില്ല എന്ന് ഐഎഇഎ വ്യക്തമാക്കി.
മറ്റു ആണവകേന്ദ്രങ്ങൾ


ഈ മൂന്ന് ആണവ കേന്ദ്രങ്ങളെ കൂടാതെ തെഹ്റാനിൽ നിന്ന് 750 കിമി അകലെ ബുഷഹ്റിൽ നാലാമതൊരു ആണവകേന്ദ്രം കൂടിയുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ ആണവോർജം ഉൽപ്പാദിപ്പിക്കുന്ന ഇറാനിലെ ഏക ആണവ കേന്ദ്രമാണ് ബുഷഹ്റിൽ സ്ഥിതി ചെയ്യുന്നത്. എന്നാൽ, ഐഎഇഎ യുടെ റിപ്പോർട്ട് പ്രകാരം റഷ്യയിൽ ഉൽപ്പാദിപ്പിക്കുന്ന യുറേനിയമാണ് ബുഷഹ്റിൽ ഊർജം നൽകുന്നത്.


“അറക് ഹെവി വാട്ടർ റിയാക്ടർ” തെഹ്റാനിൽ നിന്നും മാറി 250 കിമി അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു ആണവകേന്ദ്രമാണ്. ശക്തമായ വെള്ളം ആണവ റിയാക്ടറുകളം തണുപ്പിക്കാൻ സഹായിക്കുമെങ്കിലും, ഉപോൽപ്പന്നം ആയി പ്ലൂട്ടോണിയം ഉണ്ടാകുന്നുണ്ട്. ഇത് ഉപയോഗിച്ച് ആണവായുധം നിർമ്മിക്കാൻ കഴിയുന്നതാണ്.
നോൺ-പ്രൊലിഫറേഷൻ ട്രീറ്റി (NPT)
സമാധാനപരമായ ആണവോൽപ്പാദനത്തിനും, നിരായുകരണത്തിനും വേണ്ടി ഉണ്ടാക്കിയിട്ടുള്ള അന്താരാഷ്ട്ര സമാധാന കരാർ ആണ് നോൺ-പ്രൊലിഫറേഷൻ ട്രീറ്റി അഥവാ എൻപിടി. 1968 ജൂലൈ 1 ന് ഇത് ചർച്ചയിലേക്ക് വന്നിട്ടുണ്ടെങ്കിലും, 1970 മാർച്ച് 5 ന് ആണ് ഇത് നിലവിൽ വരുന്നത്. നിലവിൽ, ഇറാനും ഇസ്റായിലും അടക്കം 191 രാജ്യങ്ങളാണ് ഇതിൽ ഒപ്പ് വെച്ചിരിക്കുന്നത്. ഇതിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഉൾകൊള്ളുന്നത്.
ആണാവായുധം ഇല്ലാത്ത രാജ്യങ്ങൾ ആണാവായുധം കൈവശം വെക്കുന്നതും അതിന്റെ ഉൽപ്പാദനത്തിൽ ഏർപ്പെടുന്നതും ഇത് തടഞ്ഞിട്ടുണ്ട്. ഇത് എൻഎൻഡബ്ല്യുഎസ്(NNWS) എന്ന് അറിയപ്പടുന്നു. ആണാവായുധ രാജ്യങ്ങളായ യുഎസ്, യുകെ, ചൈന, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ എൻഎൻഡബ്ല്യുഎസ് രാജ്യങ്ങൾക്ക് ആണവായുധം കൈവരിക്കാനുള്ള സഹായമോ അനുബന്ധ സാങ്കേതിക വിദ്യയോ നൽകരുത്. ഇത് എൻഡബ്ല്യുഎസ് (NWS) എന്നാണ് അറിയപ്പെടുന്നത്. എൻപിടി അംഗമായ രാജ്യങ്ങൾക്ക് സൈനികേതരമായ ആവശ്യങ്ങൾക്ക് ആണവം ഉപയോഗിക്കാനുള്ള അവകാശം എൻപിടി കരാർ വഴി ലഭിക്കുന്നു. യാതൊരു സമയപരിധികളും കൂടാതെ നല്ല ഉദ്ദേശത്തോടുകൂടിയുള്ള ആണവനിരായുധ ചർച്ചകൾക്ക് എൻഡബ്ല്യുഎസ് സമ്മതം നൽകിയിട്ടുണ്ട്. ഇവ മൂന്നാണ് എൻപിടി യുടെ പ്രധാന നിർദേശങ്ങൾ.
യുഎൻ ഇന്റെ കീഴിലുള്ള ഔദ്യോഗിക സമിതി ആയ അന്താരാഷ്ട്ര ആണവ ശക്തി കേന്ദ്രം ഐഎഇഎ (IAEA) ആണ് എൻപിടി കരാർ ദൃഢീകരിക്കുന്നതിനും സംരക്ഷിക്കുന്നതും. വളരെ കർക്കശമായ നിയമങ്ങളാണ് ഐഎഇഎ യുടേത്. എൻഎൻഡബ്ല്യുഎസ് രാജ്യങ്ങൾ അവരുടെ പക്കലുള്ള എല്ലാ ആണവപരമായ സാധനങ്ങളും ഔദ്യോഗിക പരിശോധനക്ക് വിധേയമാക്കണം. എന്നിരുന്നാലും ഇസ്റായിൽ വിഷയത്തിൽ ഐഎഇഎ യുടെ ഇരട്ടത്താപ്പും വടക്കൻ കൊറിയ യോടുള്ള സമീപനവും ഐഎഇഎ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നണ്.
ഉറവിടം: അസ്സോസിയേറ്റടഡ് പ്രസ്സ് ന്യൂസ്