ജറുസലേം– വെള്ളിയാഴ്ച ഖാൻ യൂനുസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഡോക്ടറായ അലാ അൽ-നജ്ജറിന് നഷ്ടമായത് തന്റെ ഒമ്പത് മക്കളെ. ഡോക്ടറായ അലായ്ക്ക് ശേഷിക്കുന്നത് 11 വയസ്സ് പ്രായമായ മകൻ മാത്രം. ഗുരുതരമായി പരിക്കേറ്റ മകനെ ശസ്ത്രക്രിയ ചെയ്തതും അലാ തന്നെ. അവരുടെ ഭർത്താവും ഡോക്ടറുമായ ഹംദി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
അലായെ ജോലിസ്ഥലത്താക്കിയിട്ട് തിരിച്ച് ഹംദി വീട്ടിലെത്തി മിനിറ്റുകൾക്കകമായിരുന്നു ആക്രമണമെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയ ഡയറക്ടർ ഡോ. മുനീർ അൽബൗർഷ് അറിയിച്ചു. വെള്ളിയാഴ്ച ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 70-ലേറെപ്പേരാണ് മരിച്ചത്. ശനിയാഴ്ച 15 പേരും മരണപ്പെട്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group