Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 6
    Breaking:
    • ഐ.സി.എഫ്- ആർ.എസ്‌.സി വളണ്ടിയർ കോർ മിന ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു
    • സൗദിയിൽ ഇനി ‘പറക്കും’ ടാക്സികൾ; അമേരിക്കൻ കമ്പനിയുമായി 375 കോടി റിയാൽ കരാറിൽ ഒപ്പുവച്ച് അബ്ദുൽ ലത്തീഫ് ജമീൽ ഗ്രൂപ്പ്
    • മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ മുഹമ്മദ് നൗഫലിന്റെ പിതാവ് അന്തരിച്ചു
    • ബാലപീഡന പരമ്പരയില്‍ ട്രംപിനു പങ്കുണ്ടെന്ന് മസ്‌ക്, ബിഗ് ബോംബുമായി എക്‌സില്‍
    • തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു, വിടവാങ്ങുന്നത് കോൺഗ്രസിനെ നയിച്ച മുൻ അധ്യക്ഷൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf

    പ്രവാസി വ്യവസായിയുടെ മരണം കൊലപാതകം; മന്ത്രവാദത്തിലൂടെ കവർന്നത് 596 പവൻ സ്വർണം, നാലുപേർ അറസ്റ്റിൽ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌05/12/2024 Gulf Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാസർകോട്: കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുൾ ഗഫൂറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കേസിൽ മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

    കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്വർണ്ണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂറിന്റെ വീട്ടിൽ വെച്ച് പ്രതികൾ മന്ത്രവാദം നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. സ്വർണ്ണം മുന്നിൽ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വർണ്ണം തിരിച്ചുനൽകാതിരിക്കാനായിരുന്നു വീട്ടിൽ ആരുമില്ലാത്ത സമയം മന്ത്രിവാദത്തിലൂടെ കൊലപാതകം നടത്തിയത്. 596 പവൻ സ്വർണ്ണമാണ് മന്ത്രവാദ സംഘം തട്ടിയതെന്ന് പോലീസ് പറഞ്ഞു.

    ഷാർജയിലെ സൂപ്പർ മാർക്കറ്റ് ഉടമയായിരുന്ന എം.സി അബ്ദുൽ ഗഫൂറിനെ പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിനടുത്ത ബൈത്തുൽ റഹ്മയിലെ വീട്ടിൽ 2023 ഏപ്രിൽ 14-നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭാര്യയും മക്കളും ബന്ധുക്കളും സ്വാഭാവിക മരണമെന്ന് കരുതി മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

    എന്നാൽ, പിന്നീടാണ് വീട്ടിൽ നിന്ന് 596 പവൻ സ്വർണം നഷ്ടമായെന്ന കാര്യം അറിയുന്നത്. ഇതോടെയാണ് മരണത്തിൽ സംശയമുയർന്നത്. തുടർന്ന് അബ്ദുൽ ഗഫൂറിന്റെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    4 arrested Kasargod mC Abdul gafoor pravasi murder case
    Latest News
    ഐ.സി.എഫ്- ആർ.എസ്‌.സി വളണ്ടിയർ കോർ മിന ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു
    06/06/2025
    സൗദിയിൽ ഇനി ‘പറക്കും’ ടാക്സികൾ; അമേരിക്കൻ കമ്പനിയുമായി 375 കോടി റിയാൽ കരാറിൽ ഒപ്പുവച്ച് അബ്ദുൽ ലത്തീഫ് ജമീൽ ഗ്രൂപ്പ്
    06/06/2025
    മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ മുഹമ്മദ് നൗഫലിന്റെ പിതാവ് അന്തരിച്ചു
    06/06/2025
    ബാലപീഡന പരമ്പരയില്‍ ട്രംപിനു പങ്കുണ്ടെന്ന് മസ്‌ക്, ബിഗ് ബോംബുമായി എക്‌സില്‍
    06/06/2025
    തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു, വിടവാങ്ങുന്നത് കോൺഗ്രസിനെ നയിച്ച മുൻ അധ്യക്ഷൻ
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version