Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    റഹീം പുറത്തുവരുന്നതിന്റെ ക്രെഡിറ്റ് ആവശ്യമില്ല, കേസിലെ ഇടപെടലുകള്‍ വിവരിച്ച് സഹായ സമിതി; തെറ്റിദ്ധാരണകൾ മാറിയെന്ന് റഹീമിന്റെ കുടുംബം

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം13/11/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    റഹീമിന്റെ ഉമ്മയുടെ കൂടെ എന്ന പരിപാടിയിൽ അബ്ദുല്ല വല്ലാഞ്ചിറ പ്രസംഗിത്തുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- 18 വര്‍ഷമായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്ക് പരിസമാപ്തി കുറിക്കാനിരിക്കെ റിയാദിലെത്തിയ അബ്ദുറഹീമിന്റെ ബന്ധുക്കള്‍ക്ക് മുന്നില്‍ കേസിന്റെ നാള്‍വഴികള്‍ വിശദീകരിച്ച് റിയാദ് റഹീം നിയമസഹായ സമിതി. വധശിക്ഷ ഒഴിവായി ജയിലില്‍ നിന്ന് അബ്ദുറഹീം പുറത്തുവരുമ്പോള്‍ അതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ടെന്നും എട്ടുകാലി മമ്മൂഞ്ഞികള്‍ അതെടുത്തോട്ടെയെന്നും റഹീമിനെ നാട്ടിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും റഹീമിന്റെ സഹോദരന്‍ നസീറിനെയും അമ്മാവന്‍ അബ്ദുല്‍ മജീദിനെയും സാക്ഷിനിര്‍ത്തി സമിതി നിലപാട് വ്യക്തമാക്കി. തന്റെ മകനെ രക്ഷിക്കാന്‍ ഒപ്പം നിന്നവര്‍ക്ക് ദൈവം പ്രതിഫലം നല്‍കട്ടെയെന്നും സഹായസമിതിയോട് നന്ദിയുണ്ടെന്നും വേദിയിലിരുന്ന് റഹീമിന്റെ മാതാവ് ഫാത്തിമയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്നലെ റിയാദ് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിലാണ് റിയാദ് സഹായ സമിതിയും റഹീമിന്റെ ബന്ധുക്കളും കണ്ടുമുട്ടിയത്. 15 ദിവസമായി സൗദിയിലുള്ള അവര്‍ ഇന്നലെയെയാണ് സഹായസമിതിയെ കാണാന്‍ എത്തിയത്. റിയാദിലെ എല്ലാ സംഘടനകളില്‍ പെട്ടവരും അംഗങ്ങളായ സഹായസമിതിയുടെ യോഗത്തില്‍ നിരവധി പേര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതം പറഞ്ഞു. റഹീം മോചനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്തവരാണ് റിയാദ് നിയമസഹായ സമിതി. എല്ലാ പരിമിതികള്‍ക്കിടയിലും റഹീമിന് വേണ്ടി എല്ലാ സംഘടനകളും ഒന്നിച്ചുനിന്നു. എന്നാല്‍ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് പോലും പലപ്പോഴും അനാവശ്യവിമര്‍ശനങ്ങളുണ്ടായി.

    കേസ് അന്തിമഘട്ടത്തിലെത്തിയപ്പോള്‍ ചിലര്‍ എട്ടുകാലി മമ്മൂഞ്ഞികളായി രംഗത്തുവന്നിരിക്കുകയാണ്. ഈ കേസ് ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. 18 വര്‍ഷമായി റിയാദിന്റെ നന്മ മനസ്സുകള്‍ ഏറ്റുപിടിച്ചതാണ്. അതിന്റെ ഫലമാണ് വധശിക്ഷയില്‍ നിന്ന് മോചനത്തിന് വഴിയൊരുങ്ങിയത്. വൈകാതെ ജയില്‍ മോചനവും ഉണ്ടാവും. ഫെയ്‌സ്ബുക്കിലും മറ്റും ഇരുന്ന് ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യങ്ങളറിയില്ല. റഹീമിന്റെ കുടുംബം കാര്യങ്ങള്‍ മനസ്സിലാക്കണം. അദ്ദേഹം പറഞ്ഞു.

    കണ്ണീരുറവ വറ്റാതെ റഹീമിന്റെ ഉമ്മ ഫാത്തിമ, എല്ലാവർക്കും നന്ദി, തെറ്റിദ്ധാരണകൾ മാറിയെന്നും ഉമ്മ

    കേസുമായി ബന്ധപ്പെട്ട് അനാവശ്യ വാദങ്ങള്‍ നിരത്തുന്ന യൂടൂബര്‍മാര്‍ സത്യം മനസ്സിലാക്കുന്നില്ല. മുപ്പത് മില്യനാണ് സൗദി കുടുംബം ആദ്യം ആവശ്യപ്പെട്ടത്. മൂന്നു മില്യനില്‍ നിന്നാണ് ഞങ്ങള്‍ ചര്‍ച്ച തുടങ്ങിയത്. ഒടുവില്‍ 15 മില്യനില്‍ കുടുംബം സമ്മതിക്കുകയായിരുന്നു. അഷ്‌റഫ് വേങ്ങാട്ടിന്റെ കഠിന പ്രയത്‌നമാണ് റഹീമിന് തുണയായത്. 15 മില്യന്‍ റിയാലിലും വക്കീല്‍ ഫീസിലും കമ്മീഷന്‍ പറ്റിയെന്ന് പ്രചരിപ്പിച്ചു. എന്നാല്‍ ഒന്നും ആഗ്രഹിക്കാതെയാണ് സമിതി ഈ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിയത്. ഉമ്മാക്ക് റഹീമിനെ കാണുന്നതില്‍ നിന്ന് ഞങ്ങളാരും തടസ്സം നിന്നിട്ടില്ല. ജയിലില്‍ നിന്ന് ഇങ്ങോട്ട് വിളിക്കാമെങ്കിലും അങ്ങോട്ട് വിളിക്കാന്‍ സാധിക്കില്ല. റഹീം ഉടന്‍ മോചിതനാവും. ആ ശുഭവാര്‍ത്തക്കായി നാം കാത്തിരിക്കുകയാണ്. സമിതി ചെയര്‍മാന്‍ സി.പി മുസ്തഫ പറഞ്ഞു.

    റഹീം ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ താന്‍ ശ്രമം നടത്തുന്നുണ്ടെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. ഇത് ശരിയല്ല. അനുജനായ റഹീമിന് എതിരെ ഞാനെന്തിന് നില്‍ക്കണം. ഗള്‍ഫില്‍ ജോലി കിട്ടിയപ്പോള്‍ പോലും ഞാന്‍ പോയിട്ടില്ല. നാട്ടില്‍ നിന്ന് റഹീം മോചനത്തിന് ശ്രമം നടത്തുകയായിരുന്നു. പല ആരോപണങ്ങളും വന്നപ്പോഴും ഞാന്‍ ആര്‍ക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ല. റിയാദ് സഹായസമിതിക്ക് ഞങ്ങള്‍ എതിരല്ല. 34 കോടി പിരിച്ചത് വലിയ നമ്മുടെ കൂട്ടായ്മയുടെ വിജയമാണ്. റിയാദിലെ എല്ലാ സംഘടനകളും ഒന്നിച്ചുനിന്നാണ് റഹീമിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. സഹായസമിതിയുടെ കൂടെ നില്‍ക്കുമെന്നും നന്ദിയും കടപ്പാടുമുണ്ടാകുമെന്നും റഹീമിന്റെ സഹോദരന്‍ നസീര്‍ പറഞ്ഞു.
    സിദ്ദീഖ് തുവ്വൂര്‍, നജീം കൊച്ചുകലുങ്ക്, പരിഭാഷകന്‍ മുഹമ്മദ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ഷെബിന്‍ ഇഖ്ബാല്‍ നന്ദി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abdul Raheem Fathima
    Latest News
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025
    ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version