Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 9
    Breaking:
    • ഇസ്രായിലില്‍ നിന്ന് അംബാസഡറെ തിരിച്ചുവിളിച്ചും, ആയുധ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സ്‌പെയിന്‍
    • ഏഷ്യാകപ്പ് 2025; നാളെ മുതൽ ആവേശപ്പോര്, ആദ്യ മത്സരത്തിൽ അഫ്ഗാൻ ഹോങ്കോങിനെ നേരിടും
    • ഇന്ത്യൻ ഫുട്ബോളിന് പുതുജീവൻ; ഒമാനെ പരാജയപ്പെടുത്തി കാഫാ നേഷൻസ് കപ്പിൽ വെങ്കലം
    • മയക്കുമരുന്ന് കടത്ത്; സൗദിയിൽ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    • ഫലസ്തീന്‍തടവുകാര്‍ക്ക് സര്‍ക്കാര്‍ ആവശ്യത്തിന് ഭക്ഷണം നല്‍കുന്നില്ലെന്ന് ഇസ്രായില്‍ സുപ്രീം കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വിമാനങ്ങളിൽ യാത്ര ചെയ്ത് കോടികണക്കിന് രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചയാൾ പിടിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/05/2024 Latest India 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി: ഇന്ത്യയിലുടനീളം ഇരുന്നൂറിലേറെ വിമാനങ്ങളിൽ കയറി നിരവധി യാത്രക്കാരിൽനിന്ന് കോടികണക്കിന് രൂപയുടെ ആഭരണങ്ങളും വിലയേറിയ വസ്തുക്കളും മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. ദൽഹി നിവാസിയായ രാജേഷ് കപൂർ എന്നയാളാണ് പിടിയിലായത്. ആയിരകണക്കിന് കിലോമീറ്റർ ആകാശ യാത്ര ചെയ്താണ് ഇയാൾ മോഷണം നടത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ മാസം ഹൈദരാബാദിൽ നിന്ന് ദൽഹിയിലേക്ക് യാത്ര ചെയ്ത ഒരു സ്ത്രീ തൻ്റെ ഹാൻഡ്ബാഗിൽ നിന്ന് ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചതായി പരാതി നൽകിയതോടെ പോലീസ് നടത്തിയ അന്വേഷണമാണ് ഇയാളെ കുടുക്കിയത്. തൻ്റെ ക്യാബിൻ ബാഗിൽ നിന്ന് 20 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയതായി യുഎസിൽ നിന്നുള്ള ഒരു യാത്രക്കാരനും പോലീസിൽ പരാതി നൽകിയിരുന്നു.
    വിമാനത്താവളങ്ങളിൽനിന്ന് മണിക്കൂറുകളോളം ദൈർഘ്യമുള്ള ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് രാജേഷ് കപൂർ എന്നയാളെ അറസ്റ്റ് ചെയ്തു.

    ദൽഹി, ഹൈദരാബാദ്, അമൃത്സർ വിമാനത്താവളങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ദൽഹിയിലെ പഹാർഗഞ്ചിൽ നിന്നാണ് രാജേഷ് കപൂറിനെ അറസ്റ്റ് ചെയ്തത്. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ എയർപോർട്ടുകളിൽ ഒരു വർഷത്തോളം കുറ്റകൃത്യം നടത്തി പിടിയിലാകാതെ എങ്ങിനെയാണ് ഇയാൾ രക്ഷപ്പെട്ടത് എന്ന കാര്യം പോലീസിനെയും അത്ഭുതപ്പെടുത്തി.

    കണക്ടിംഗ് ഫ്ലൈറ്റുകൾ എടുത്ത യാത്രക്കാരെയാണ് ഇയാൾ ലക്ഷ്യമിട്ടതെന്ന് ദൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഉഷാ രംഗ്‌രാണി പറഞ്ഞു. പ്രായമായവരേയും സ്ത്രീകളെയുമാണ് ഇയാൾ ഉന്നംവെച്ചത്. വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരെ നിരീക്ഷിച്ചാണ് തുടക്കം. ബാഗിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിന് യാത്രക്കാരെ പിന്തുടരുകയോ ലഗേജ് ഡിക്ലറേഷൻ സ്ലിപ്പിലെ വിവരങ്ങൾ തന്ത്രപൂർവ്വം വായിക്കുകയോ ചെയ്യും. ബോർഡിംഗ് ഗേറ്റിൽ വച്ചാണ് ലക്ഷ്യമിട്ട യാത്രക്കാരുമായി ഇയാൾ കൂടുതൽ ഇടപഴകുന്നത്.

    ലക്ഷ്യമിട്ട യാത്രക്കാരൻ്റെ അരികിൽ ഇരിക്കാൻ സീറ്റ് മാറിയിരിക്കാൻ ഇയാൾ വിമാനജീവനക്കാരോട് അപേക്ഷിക്കും. തൻ്റെ സീറ്റ് മാറ്റാൻ ഒരു കാരണം പറയുകയും ചെയ്യും. ഓവർഹെഡ് സെക്ഷനിൽ (മുകളിൽ ലഗേജ് വെക്കുന്ന സ്ഥലം) ബാഗുകൾ ക്രമീകരിക്കുന്നതായി നടിക്കുകയും മറ്റുള്ളവരുടെ ബാഗിൽനിന്ന് ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയും ചെയ്യും.

    വിമാനക്കമ്പനികളിൽ നിന്ന് പ്രതിയുടെ ഫോൺ നമ്പർ ലഭിച്ചെങ്കിലും ബുക്കിംഗ് സമയത്ത് ഒരു വ്യാജ നമ്പർ നൽകി അവരെ കബളിപ്പിക്കുകയായിരുന്നു. തെളിവുകളൊന്നും ഇയാൾ അവശേഷിപ്പിച്ചിരുന്നില്ല.

    ന്യൂദൽഹി റെയിൽവേ സ്റ്റേഷന് സമീപമുള്ള ദൽഹി പഹർഗഞ്ചിലെ ഗസ്റ്റ് ഹൗസായ ‘റിക്കി ഡീലക്സ്’ രാജേഷിൻ്റെ ഉടമസ്ഥതയിലാണ്. ഗസ്റ്റ് ഹൗസിൻ്റെ മൂന്നാം നിലയിലാണ് ഇയാൾ താമസിച്ചിരുന്നത്, മറ്റ് നിലകൾ ഉപഭോക്താക്കൾക്കുള്ളതായിരുന്നു. ഇയാൾക്ക് മണി എക്‌സ്‌ചേഞ്ച് ബിസിനസും ദൽഹിയിൽ മൊബൈൽ റിപ്പയർ ഷോപ്പും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

    ദൽഹി, ചെന്നൈ, ഹൈദരാബാദ്, ചണ്ഡീഗഡ്, ബാംഗ്ലൂർ, മുംബൈ, അമൃത്സർ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്ന് സർവീസ് നടത്തുന്ന സ്ത്രീകളുടെ ബാഗുകളിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ ഇയാൾ മോഷ്ടിച്ചു. പഹർഗഞ്ചിലെ ഇയാളുടെ വീട്ടിൽ നിന്ന് വൻതോതിൽ സ്വർണവും വെള്ളിയും കണ്ടെടുത്തു; പലതവണ മോഷ്ടിച്ച ആഭരണങ്ങൾ കരോൾ ബാഗിലെ ശരദ് ജെയിൻ എന്ന ജ്വല്ലറിക്ക് വിറ്റതായും മോഷ്ടാവ് വെളിപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Rajesh Kapoor
    Latest News
    ഇസ്രായിലില്‍ നിന്ന് അംബാസഡറെ തിരിച്ചുവിളിച്ചും, ആയുധ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സ്‌പെയിന്‍
    08/09/2025
    ഏഷ്യാകപ്പ് 2025; നാളെ മുതൽ ആവേശപ്പോര്, ആദ്യ മത്സരത്തിൽ അഫ്ഗാൻ ഹോങ്കോങിനെ നേരിടും
    08/09/2025
    ഇന്ത്യൻ ഫുട്ബോളിന് പുതുജീവൻ; ഒമാനെ പരാജയപ്പെടുത്തി കാഫാ നേഷൻസ് കപ്പിൽ വെങ്കലം
    08/09/2025
    മയക്കുമരുന്ന് കടത്ത്; സൗദിയിൽ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    08/09/2025
    ഫലസ്തീന്‍തടവുകാര്‍ക്ക് സര്‍ക്കാര്‍ ആവശ്യത്തിന് ഭക്ഷണം നല്‍കുന്നില്ലെന്ന് ഇസ്രായില്‍ സുപ്രീം കോടതി
    08/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version