തിരുവനന്തപുരം- ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുള്ള എം അബു ഷാവീഷ് മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തുകയും പശ്ചിമേഷ്യൻ രാജ്യവും കേരളവും തമ്മിൽ സാധ്യമായ വിവിധ പരിപാടികളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, സതീശനുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയാണിതെന്നും ഇതൊരു ‘സന്തോഷവും ബഹുമാനവുമാണെന്നും’ അബു ഷാവീഷ് വിശേഷിപ്പിച്ചു. ‘ഞങ്ങൾ ഒന്നിലധികം വിഷയങ്ങൾ ചർച്ച ചെയ്തു. ഫലസ്തീനും ഇന്ത്യയും തമ്മിലുള്ളതും, പ്രത്യേകമായി ഫലസ്തീനും കേരളവും തമ്മിലുള്ളതുമായ ഉഭയകക്ഷി ബന്ധമായിരുന്നു ആദ്യ വിഷയം. പിന്നീട് സംസാരിക്കാൻ നിരവധി വിഷയങ്ങളുണ്ട്, മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ഒരുപാട് പരിപാടികളുമുണ്ട്,’ അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ വിഷയത്തിൽ കേരളം എന്നും ശക്തമായ പിന്തുണ നൽകിയിട്ടുണ്ടെന്ന് പറഞ്ഞ അബു ഷാവീഷ്, തുടർന്നും പിന്തുണ നൽകുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.
ഫലസ്തീനികൾക്കുള്ള സഹായത്തെക്കുറിച്ചും ഗാസ മുനമ്പിന്റെ പുനർനിർമ്മാണത്തെക്കുറിച്ചും ചോദിച്ചപ്പോൾ, സതീശനുമായുള്ള കൂടിക്കാഴ്ചയിൽ ഈ വിഷയം ഉയർന്നുവന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങൾ ഈ വിഷയം ചർച്ച ചെയ്തിട്ടില്ല. ഞങ്ങൾ ഇത് പതിവുപോലെ ഭാരത സർക്കാരുമായി വിപുലമായി ചർച്ച ചെയ്യും. എന്നാൽ കേരള സർക്കാരുമായും സംസ്ഥാന മുഖ്യമന്ത്രിയുമായും എന്തെങ്കിലും ചർച്ച ചെയ്യാനുണ്ടെങ്കിൽ, അത് കേരളത്തിൽ വെച്ച് തന്നെയായിരിക്കും. അത് യഥാസമയം താൻ പ്രഖ്യാപിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







