Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 16
    Breaking:
    • കരുതിയിരിക്കുക…ആപ്പിള്‍ ഉപകരണങ്ങളില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള സുരക്ഷാ ഭീഷണിയുള്ളതായി ഖത്തര്‍ സൈബര്‍ സുരക്ഷാ ഏജന്‍സി
    • നാളെ ജമാഅത്തുമായി ബന്ധമുണ്ടാവില്ല എന്ന് പറയാനാവില്ല; പിഡിപി എന്ന പാര്‍ട്ടി ഇപ്പോള്‍ ഉണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച് എ.വിജയരാഘവന്‍
    • ഇസ്രായിലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നു
    • അന്വേഷണത്തിനായി ബോയിങ് വിദഗ്ധര്‍ ഇന്ത്യയില്‍; 47 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
    • കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മലയാളി ജീവനക്കാരി കോട്ടക്കലിനടുത്ത് വാഹനാപകടത്തില്‍ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ‘ഇത് അമേരിക്കയുടെ യുദ്ധമല്ല’ – വൈറലായി റിപ്പബ്ലിക്കൻ പാർട്ടി നേതാവിന്റെ പോസ്റ്റ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2025 World Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മർജോരി ടെയ്‌ലർ ഗ്രീൻ ഡൊണാൾഡ് ട്രംപിനൊപ്പം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജോർജിയ: ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായിൽ അമേരിക്കയുടെ സഹായം തേടിയ പശ്ചാത്തലത്തിൽ, അമേരിക്ക ഈ യുദ്ധത്തിൽ ഇടപെടരുത് എന്ന അഭിപ്രായവുമായി റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധി. ജോർജിയയിൽ നിന്നുള്ള ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് അംഗവും തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരിയുമായ മർജോരി ടെയ്‌ലർ ഗ്രീൻ ആണ് ‘എക്‌സി’ൽ പോസ്റ്റിട്ടത്. അമേരിക്കയുടെ നിരവധി പ്രശ്‌നങ്ങൾക്കിടയിൽ വിദേശത്ത് യുദ്ധത്തിന് പോകുന്നത് ശരിയല്ലെന്നും ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ടവർ ഇസ്രായിലിനു വേണ്ടി വാദിക്കുക വഴി ഇപ്പോൾ ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും അവർ കുറിച്ചു.

    പോസ്റ്റിന്റെ പൂർണരൂപം:

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘ശരിക്കുമുള്ള അമേരിക്ക ഫസ്റ്റ് / മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗ) ആരൊക്കെയാണെന്നും, അത് ജനപ്രിയമായതിനാൽ മാത്രം പറഞ്ഞത് ആരൊക്കെയെന്നും ഇപ്പോൾ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. ദൗർഭാഗ്യവശാൽ വ്യാജന്മാരുടെ ലിസ്റ്റിനാണ് ദൈർഘ്യം കൂടുതൽ. അവർ തങ്ങളെ തന്നെ പെട്ടെന്ന് തുറന്നുകാട്ടി. ഇസ്രായിൽ-ഇറാൻ യുദ്ധത്തിൽ അമേരിക്ക ഇടപെടണമെന്ന് പറയുന്നവർ അമേരിക്ക ഫസ്റ്റ് / മാഗ അല്ല.

    നിരപരാധികളായ മനുഷ്യരെ കൊല്ലാൻ ആഗ്രഹിക്കുന്നത് മ്ലേച്ഛമാണ്. വിദേശത്തെ എല്ലാ യുദ്ധങ്ങൾ കൊണ്ടും മടുത്തവരാണ് നമ്മൾ. ഈ യുദ്ധം മിഡിൽ ഈസ്റ്റ്, ബ്രിക്‌സ്, നാറ്റോ എന്നിവയെ ഒരു പക്ഷം പിടിക്കാൻ പ്രേരിപ്പിക്കും.

    യഥാർത്ഥ അമേരിക്ക ഫസ്റ്റ് / മാഗ ലോകസമാധാനം ആഗ്രഹിക്കുന്നവരും, നമ്മുടെ സൈനികർ കൊല്ലപ്പെടാനും എന്നെന്നേക്കുമായി മാനസിക-ശാരീരിക പരിക്കുകൾ ഏൽക്കാനും ആഗ്രഹിക്കുന്നവർ ആവില്ല.

    നാം നമ്മുടെ അമേരിക്കൻ സൈനികരെ സ്‌നേഹിക്കുന്നു. നമ്മുടെ ജനങ്ങളുടെയും രാജ്യത്തിന്റെയും പ്രതിരോധത്തിനായി. അവർ നമ്മുടെ അതിർത്തികളും നഗരങ്ങളും സുരക്ഷിതമാക്കാൻ സഹായിക്കുന്നു. അവർ നമ്മുടെ സുഹൃത്തുക്കളും ഭർത്താക്കന്മാരും സഹോദരീ സഹോദരന്മാരും മരുമക്കളും മക്കളുമാണ്.

    നാം മിഡിൽ ഈസ്റ്റിൽ ട്രില്യണുകൾ ചെലവഴിച്ചു, നാം മരണത്തിന്റെയും, ചിതറിത്തെറിച്ച ശരീരങ്ങളുടെയും, എന്നേക്കും തുടരുന്ന ആത്മഹത്യകളുടെയും, അക്ഷമമാക്കുന്ന പിടിഎസ്ഡിയുടെയും അനന്തരഫലങ്ങൾ നേരിട്ടു.

    എല്ലാത്തിനും കാരണം, നമ്മുടെ സ്വയരക്ഷക്കു വേണ്ടി മറ്റു രാജ്യങ്ങളുടെ അതിർത്തികൾ സംരക്ഷിക്കാൻ നമ്മൾ സ്വയം ബലികഴിക്കണമെന്ന പ്രചാരണമാണ്. ഇസ്രായിലോ ഇറാനോ ഗാസയോ ബോംബാക്രമണത്തിന് വിധേയമാകുന്നത് കാണാൻ ഞാനാഗ്രഹിക്കുന്നില്ല. ഉക്രെയ്‌നോ റഷ്യയോ പൊട്ടിത്തെറിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല. അവിടെയൊന്നും നമ്മൾ ഇടപെടുകയോ അതിനു വേണ്ടിയൊന്നും പണം ചെലവഴിക്കുകയോ ചെയ്യേണ്ടതില്ല.

    36-ലധികം ട്രില്യൺ ഡോളർ കടത്തിലാണ് നമ്മൾ. നമുക്ക് സ്വന്തമായി പർവതങ്ങളോളും പ്രശ്‌നങ്ങളുണ്ട്. മറ്റുള്ളവരുടെ കണ്ണുകൾ ചെറിയ കരടുകളെപ്പറ്റി പരാതിപ്പെടുന്ന നമ്മുടെ കണ്ണുകളിൽ നിന്ന് ഭീമാകാരമായ പലകകളാണ് പുറത്തേക്ക് വരുന്നത്.

    നമ്മൾ എല്ലാവരും ചേർന്ന് സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രവർത്തിച്ചാൽ ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള എല്ലാ രാജ്യങ്ങളും സന്തോഷത്തോടെയും വിജയം നേടിയും സമ്പന്നമായുമിരിക്കും.

    ഈയൊരു നിലപാട് എടുക്കുക എന്നാൽ ജൂതവിരോധമല്ല. ഇത് യുക്തിസഹമാണ്. സുഹൃദ്ഭാവം ഉള്ളതാണ്. എല്ലാ മനുഷ്യർക്കും നേരെ സ്‌നേഹം പുലർത്തുന്നതാണ്. എല്ലാ മനുഷ്യരെയും സഹായിക്കുന്ന മഹത്തായ വ്യാപാര കരാറുകളും മഹത്തായ സമ്പദ് വ്യവസ്ഥകളും ആണ് അതിന്റെ ഫലം.

    അതിനു വേണ്ടിയാണ് 2024-ൽ അമേരിക്കൻ ജനത വോട്ട് ചെയ്തത്.’

    Everyone is finding out who are real America First/MAGA and who were fake and just said it bc it was popular.

    Unfortunately the list of fakes are becoming quite long and exposed themselves quickly.

    Anyone slobbering for the U.S. to become fully involved in the Israel/Iran war…

    — Rep. Marjorie Taylor Greene🇺🇸 (@RepMTG) June 15, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Viral Post
    Latest News
    കരുതിയിരിക്കുക…ആപ്പിള്‍ ഉപകരണങ്ങളില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള സുരക്ഷാ ഭീഷണിയുള്ളതായി ഖത്തര്‍ സൈബര്‍ സുരക്ഷാ ഏജന്‍സി
    16/06/2025
    നാളെ ജമാഅത്തുമായി ബന്ധമുണ്ടാവില്ല എന്ന് പറയാനാവില്ല; പിഡിപി എന്ന പാര്‍ട്ടി ഇപ്പോള്‍ ഉണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച് എ.വിജയരാഘവന്‍
    16/06/2025
    ഇസ്രായിലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നു
    16/06/2025
    അന്വേഷണത്തിനായി ബോയിങ് വിദഗ്ധര്‍ ഇന്ത്യയില്‍; 47 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
    16/06/2025
    കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മലയാളി ജീവനക്കാരി കോട്ടക്കലിനടുത്ത് വാഹനാപകടത്തില്‍ മരിച്ചു
    16/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.