Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • ഇറ്റലി-ബഹ്‌റൈൻ നിക്ഷേപ പങ്കാളിത്ത കരാർ; 100 കോടി യൂറോ നിക്ഷേപം ലക്ഷ്യമിടുന്നു
    • ഗാസയെ കൈവിടാതെ കുവൈത്ത്; 15-ാമത് ദുരിതാശ്വാസ വിമാനം 40 ടൺ ഭക്ഷ്യസഹായവുമായി എത്തി
    • ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ; ടിക്കറ്റ് വിൽപന ആരംഭിച്ചു
    • ഇന്ത്യ-ചൈന നേരിട്ട് വിമാന സർവീസ്; ഒക്ടോബർ അവസാനം ആരംഭിക്കും
    • സൂപ്പർ ലീ​ഗ് കേരള; എവിടെ അവസാനിച്ചോ അവിടെ തു‌ടങ്ങി; ത്രില്ലർ മത്സരത്തിൽ ഫോഴ്സാ കൊച്ചിയെ തകർത്ത് കാലിക്കറ്റിന് ജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഫലസ്തീന്‍ രാഷ്ട്രം ഔദാര്യമല്ല, അവകാശമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ഗുട്ടെറസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/09/2025 World Gaza Israel Latest Palestine War 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    യു.എന്‍ ജനറല്‍ അസംബ്ലി ആസ്ഥാനത്ത് നടന്ന ദ്വിരാഷ്ട്ര പരിഹാര അന്താരാഷ്ട്ര ഉച്ചകോടിയില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രസംഗിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് – ഫലസ്തീന്‍ രാഷ്ട്രം ആരുടെയും ഔദാര്യമല്ലെന്നും അത് ഫലസ്തീനികളുടെ അവകാശമാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

    സ്വന്തം രാഷ്ട്രം ഫലസ്തീനികള്‍ക്ക് നിഷേധിക്കുന്നത് എല്ലായിടത്തും തീവ്രവാദികള്‍ക്ക് ഉപഹാരമായി മാറുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലി ആസ്ഥാനത്ത് സൗദി അറേബ്യയുടെയും ഫ്രാന്‍സിന്റെയും സഹ-അധ്യക്ഷതയില്‍ നടന്ന ദ്വിരാഷ്ട്ര പരിഹാര അന്താരാഷ്ട്ര ഉച്ചകോടിയില്‍ പങ്കെടുത്ത് ഗുട്ടെറസ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദ്വിരാഷ്ട്ര പരിഹാരമില്ലാതെ മിഡില്‍ ഈസ്റ്റില്‍ സമാധാനം ഉണ്ടാകില്ല. നിലവിലെ സാഹചര്യം ധാര്‍മ്മികമായും നിയമപരമായും രാഷ്ട്രീയമായും സഹിക്കാന്‍ കഴിയാത്തതാണ്. അത് അവസാനിപ്പിക്കണം. ഏകരാഷ്ട്ര സാഹചര്യം ബദലല്ല. വളരെ വൈകുന്നതിന് മുമ്പ് നാം ദ്വിരാഷ്ട്ര പരിഹാരത്തിന് പ്രതിജ്ഞാബദ്ധരാകണം. സമാധാനത്തോടെ അടുത്തടുത്തായി ജീവിക്കുന്ന രണ്ട് രാഷ്ട്രങ്ങള്‍ എന്നോണം ഫലസ്തീന്‍, ഇസ്രായില്‍ എന്നിവ സ്ഥാപിക്കണം. അടിയന്തിര വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കാനും യു.എന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.

    2023 ഒക്ടോബര്‍ ഏഴിന് ഹമാസ് സ്വീകരിച്ച നടപടികള്‍ക്കോ ഗാസയില്‍ ഇസ്രായിലിന്റെ കൂട്ടായ ശിക്ഷക്കോ ഒരു ന്യായീകരണവുമില്ല.
    ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് മാറ്റാനാവാത്ത പുരോഗതി കൈവരിക്കണം. ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെടുന്നത് അസഹനീയമായതും വഷളാകുന്നതുമായ പ്രതിസന്ധിക്ക് കാരണമാകും. ഗാസയില്‍ വര്‍ദ്ധിച്ചുവരുന്ന സിവിലിയന്‍ മരണങ്ങളും വെസ്റ്റ് ബാങ്കില്‍ വര്‍ദ്ധിച്ചുവരുന്ന അസ്ഥിരതയും ചൂണ്ടിക്കാട്ടിയ യു.എന്‍ സെക്രട്ടറി ജനറല്‍, പതിറ്റാണ്ടുകളായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം ധാര്‍മ്മികമായും നിയമപരമായും രാഷ്ട്രീയമായും അസഹനീയമായ ഘട്ടത്തിലെത്തിയതായി പറഞ്ഞു. ഈ പേടിസ്വപ്നത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരേയൊരു വഴി കണ്ടെത്താന്‍ സഹായിക്കാനാണ് നമ്മള്‍ ഇന്ന് ഇവിടെ കൂടിച്ചേര്‍ന്നിരിക്കുന്നതെന്ന് 1967 ന് മുമ്പുള്ള സുരക്ഷിതവും അംഗീകൃതവുമായ അതിര്‍ത്തികളില്‍, ജറൂസലം സംയുക്ത തലസ്ഥാനമായി സമാധാനപരമായി സഹവര്‍ത്തിക്കുന്ന രണ്ട് സ്വതന്ത്ര, പരമാധികാര, ജനാധിപത്യ രാഷ്ട്രങ്ങളായ ഇസ്രായിലും ഫലസ്തീനും എന്ന യു.എന്‍ പിന്തുണയുള്ള ദര്‍ശനം സൂചിപ്പിച്ച് ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.

    ഉച്ചകോടി വിളിച്ചുചേര്‍ത്തതിന് ഫ്രാന്‍സിനും സൗദി അറേബ്യക്കും ഗുട്ടെറസ് നന്ദി പറഞ്ഞു. യു.എസ് വിസ നിയന്ത്രണങ്ങള്‍ വഴി ഫലസ്തീന്‍ പ്രതിനിധി സംഘത്തിന് ഉച്ചകോടിയില്‍ പൂര്‍ണ പ്രാതിനിധ്യം നിഷേധിക്കപ്പെട്ടതിലുള്ള നിരാശയും ഗുട്ടെറസ് ആവര്‍ത്തിച്ചു.
    2023 ഒക്ടോബര്‍ ഏഴിന് ഇസ്രായിലിനെതിരെ നടന്ന ഹമാസ് ആക്രമണത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ വീണ്ടും അപലപിച്ചു. ഹമാസ് ആക്രമണത്തെ ഭയാനകം എന്ന് വിളിക്കുകയും ബന്ദികളെ ഉടനടി, നിരുപാധികം മോചിപ്പിക്കണമെന്ന ആവശ്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഫലസ്തീന്‍ ജനതയുടെ കൂട്ട ശിക്ഷയെയോ ഏതെങ്കിലും തരത്തിലുള്ള വംശീയ ഉന്മൂലനത്തെയോ ന്യായീകരിക്കാന്‍ ഒരിക്കലും കഴിയില്ല. സിവിലിയന്മാരെ വ്യാപകമായി കൊല്ലുന്നതും ജനങ്ങളെ പട്ടിണിയിലാക്കുന്നതും മാനുഷിക പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളും അവസാനിപ്പിക്കണം. വെസ്റ്റ് ബാങ്കിലെ ഇസ്രായിലി കുടിയേറ്റ വ്യാപനം, കുടിയേറ്റക്കാരുടെ അക്രമം, വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാനുള്ള നീക്കം എന്നിവ ഏതൊരു പ്രായോഗിക ദ്വിരാഷ്ട്ര പരിഹാരത്തിനും അസ്തിത്വ ഭീഷണി ഉയര്‍ത്തുന്നതായി ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി.

    ഈ ഉച്ചകോടി ഒരു ഉത്തേജകമായിരിക്കണം. നിയമവിരുദ്ധമായ അധിനിവേശം അവസാനിപ്പിക്കാനും പ്രായോഗികമായ ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള നമ്മുടെ പൊതുവായ അഭിലാഷം സാക്ഷാല്‍ക്കരിക്കാനുമുള്ള പുരോഗതിക്ക് ഇത് പ്രചോദനം നല്‍കണം. ധീരവും തത്വാധിഷ്ഠിതവുമായ നേതൃത്വം പ്രകടിപ്പിക്കാന്‍ എല്ലാ രാജ്യങ്ങളോടും ഗുട്ടെറസ് അഭ്യര്‍ഥിച്ചു. അധിനിവേശവും അസമത്വവും കൊണ്ട് അടയാളപ്പെടുത്തിയ ഏകരാഷ്ട്ര യാഥാര്‍ഥ്യം സുസ്ഥിരമോ സ്വീകാര്യമോ അല്ല. രണ്ട് രാഷ്ട്രങ്ങളില്ലാതെ മിഡില്‍ ഈസ്റ്റില്‍ സമാധാനം ഉണ്ടാകില്ല. ലോകമെമ്പാടും തീവ്രവാദം വ്യാപിക്കുമെന്നും ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Genocide Gutteras Palestine UN Secretary-General United Nations War
    Latest News
    ഇറ്റലി-ബഹ്‌റൈൻ നിക്ഷേപ പങ്കാളിത്ത കരാർ; 100 കോടി യൂറോ നിക്ഷേപം ലക്ഷ്യമിടുന്നു
    02/10/2025
    ഗാസയെ കൈവിടാതെ കുവൈത്ത്; 15-ാമത് ദുരിതാശ്വാസ വിമാനം 40 ടൺ ഭക്ഷ്യസഹായവുമായി എത്തി
    02/10/2025
    ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ; ടിക്കറ്റ് വിൽപന ആരംഭിച്ചു
    02/10/2025
    ഇന്ത്യ-ചൈന നേരിട്ട് വിമാന സർവീസ്; ഒക്ടോബർ അവസാനം ആരംഭിക്കും
    02/10/2025
    സൂപ്പർ ലീ​ഗ് കേരള; എവിടെ അവസാനിച്ചോ അവിടെ തു‌ടങ്ങി; ത്രില്ലർ മത്സരത്തിൽ ഫോഴ്സാ കൊച്ചിയെ തകർത്ത് കാലിക്കറ്റിന് ജയം
    02/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version