ഗസ്സയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ഇറ്റാലിയൻ പരിശീലകരുടെ അസോസിയേഷൻ (AIAC) ഫിഫയോടും, യുവേഫയോടും ആവശ്യപ്പെട്ടു
ഫ്രാൻസും ഇസ്രായേലും തമ്മിൽ നയതന്ത്ര സംഘർഷം രൂക്ഷമായി. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രാൻസിന്റെ തീരുമാനത്തെ യഹൂദവിരുദ്ധതയുമായി ബന്ധിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നൽകിയ പ്രസ്താവനയെ ഫ്രാൻസ് ‘നീചം’ എന്ന് വിശേഷിപ്പിച്ചു.