സൊമാലിലാന്‍ഡിനെ സ്വതന്ത്ര, പരമാധികാര രാഷ്ട്രമായി അംഗീകരിച്ച ഇസ്രായിലിന്റെ നടപടി ശക്തമായി നിരാകരിക്കുന്നതായി സൗദി അറേബ്യയും 20 അറബ്, ഇസ്‌ലാമിക രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗാസ മുനമ്പിൽ നിന്നുള്ള ഫലസ്തീനികളെ സൊമാലിലാൻഡ് സ്വീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന ധാരണകളുടെ ഭാഗമായാണ് സൊമാലിലാൻഡ് റിപ്പബ്ലിക്കിനെ സ്വതന്ത്ര, പരമാധികാര രാഷ്ട്രമായി ഇസ്രായിൽ ഔദ്യോഗികമായി അംഗീകരിച്ചതെന്ന് ഇസ്രായിലിലെ ചാനൽ 14 റിപ്പോർട്ട് ചെയ്തു.




