Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു
    • 25 ലക്ഷം രൂപയുടെ ജെസിബി സാഹിത്യ പുരസ്കാരം ഇനിയില്ല
    • ബലാല്‍ത്സംഗം, അക്രമം, ഭീകരവാദം; സ്ത്രീകള്‍ ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് പോകരുതെന്ന് യുഎസിന്റെ ജാഗ്രതാ നിര്‍ദേശം
    • കാട്ടുപോത്തു വന്നു, ജനം ക്ഷമിച്ചു, സാംസ്‌കാരിക നായകര്‍ വന്നു, ജനം പ്രതികരിച്ചു;വൈറലായി നടന്‍ ജോയ് മാത്യുവിന്റെ പ്രതികരണം
    • നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയ സാംസ്‌കാരിക നായകര്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»World

    10 ആണവ ബോംബുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ യുറേനിയം ഇറാന്‍ മാറ്റിയതായി വിദഗ്ധന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2025 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – അമേരിക്ക തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, ഏകദേശം 10 ആണവ ബോംബുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ അളവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ഇറാന് കഴിഞ്ഞതായി അന്താരാഷ്ട്ര ആണവോര്‍ജ വിദഗ്ധന്‍ വെളിപ്പെടുത്തി. ഇറാന്റെ ആണവ പദ്ധതി ഇല്ലാതാക്കുന്നതില്‍ അമേരിക്കന്‍ ആക്രമണവും അതിന്റെ അനന്തരഫലങ്ങളും കാര്യമായ സ്വാധീനം ചെലുത്തില്ല. ഇറാന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യു.എസ് ആക്രമണം മാധ്യമ സ്റ്റണ്ട് മാത്രമാണെന്നും യഥാര്‍ഥമല്ലെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലെ മുന്‍ മുതിര്‍ന്ന വിദഗ്ധനും പരിശോധകനുമായ യുസ്‌രി അബൂശാദി പറഞ്ഞു. ഇറാനുമായുള്ള സംഘര്‍ഷം ആരംഭിച്ച ശേഷം ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ കൈവരിച്ചതിനേക്കാള്‍ പുതിയ ഫലങ്ങളൊന്നും അമേരിക്കന്‍ ആക്രമണത്തില്‍ നേടിയിട്ടില്ല.


    അമേരിക്ക ആക്രമണം നടത്തിയ സ്ഥലങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഈ കേന്ദ്രങ്ങളുടെ മുകള്‍ ഭാഗങ്ങള്‍, പ്രവേശന കവാടങ്ങള്‍, ദൃശ്യമായ പ്രതലങ്ങള്‍ എന്നിവയില്‍ ഇസ്രായില്‍ മുമ്പ് വരുത്തിയ നാശനഷ്ടങ്ങള്‍ മാത്രമേ കാണാനാകുന്നുള്ളൂ. ചുറ്റുപാടുമുള്ള പ്രദേശത്ത് ഗുരുതരമായ റേഡിയേഷന്‍ ചോര്‍ച്ചയില്ലെന്നും വ്യക്തമായിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ജൂണ്‍ 12-13 രാത്രികളില്‍ നതാന്‍സ് ആണവ കേന്ദ്രത്തില്‍ നിന്ന് 500 കിലോഗ്രാം 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതില്‍ ഇറാന്‍ വിജയിച്ചു. ഇത്രയും അളവിലുള്ള യുറേനിയും ഉപയോഗിച്ച് 1.5 ടണ്‍ ഭാരമുള്ള പത്ത് ആണവ ബോംബുകള്‍ നിര്‍മിക്കാന്‍ കഴിയും. അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് ജൂണ്‍ 19, 20 തീയതികളില്‍ 16 ട്രക്കുകളിലായി സമ്പുഷ്ടീകരിച്ച യുറേനിയം ഫോര്‍ഡോയിലെ രഹസ്യ കേന്ദ്രത്തിലേക്ക് നീക്കി. റാഫേല്‍ ഗ്രോസിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇറാനെ അപലപിക്കുകയും ഇറാന്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഏജന്‍സി ഫയല്‍ യു.എന്‍ രക്ഷാ സമിതിക്ക് കൈമാറുകയും ചെയ്തതിനെ തുടര്‍ന്നാണ് യുറേനിയം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള തീരുമാനം ഇറാന്‍ കൈക്കൊണ്ടതെന്നും യുസ്‌രി അബൂശാദി പറഞ്ഞു.


    ഞായറാഴ്ച പുലര്‍ച്ചെ അമേരിക്ക നതാന്‍സ്, ഇസ്ഫഹാന്‍, ഫോര്‍ഡോ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ബി-2 സ്റ്റെല്‍ത്ത് ബോംബറുകളും ജി.ബി.യു-57 ബങ്കര്‍-ബസ്റ്റര്‍ ബോംബുകളും ഉപയോഗിച്ച് കൃത്യമായ വ്യോമാക്രമണം നടത്തുകയും ഇറാന്റെ ആണവ ശേഷി പൂര്‍ണമായും തകര്‍ത്തതായി അവകാശപ്പെടുകയും ചെയ്തു. റേഡിയോ ആക്ടീവ് മലിനീകരണം രേഖപ്പെടുത്തിയിട്ടില്ലെന്നും ലക്ഷ്യമിട്ട സ്ഥലങ്ങള്‍ക്ക് ചുറ്റുമുള്ള ജനങ്ങള്‍ക്ക് ഒരു അപകടവും ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇറാന്‍ യു.എസ് വ്യോമാക്രമണത്തിന്റെ പ്രാധാന്യത്തെ കുറച്ചുകാണിച്ചു.

    ആക്രമണത്തിന് മുമ്പ് ഇറാന്‍ സെന്‍സിറ്റീവ് ആണവ വസ്തുക്കളും ദണ്ഡുകളും നീക്കം ചെയ്തിരുന്നെന്നും ആക്രമണം കോണ്‍ക്രീറ്റ് ഘടനയില്‍ മാത്രമാണ് കേടുപാടുകള്‍ വരുത്തിയതെന്നും ശാസ്ത്രീയമോ വ്യാവസായികമോ ആയ ശേഷികളില്‍ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran israel war
    Latest News
    ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു
    23/06/2025
    25 ലക്ഷം രൂപയുടെ ജെസിബി സാഹിത്യ പുരസ്കാരം ഇനിയില്ല
    23/06/2025
    ബലാല്‍ത്സംഗം, അക്രമം, ഭീകരവാദം; സ്ത്രീകള്‍ ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് പോകരുതെന്ന് യുഎസിന്റെ ജാഗ്രതാ നിര്‍ദേശം
    23/06/2025
    കാട്ടുപോത്തു വന്നു, ജനം ക്ഷമിച്ചു, സാംസ്‌കാരിക നായകര്‍ വന്നു, ജനം പ്രതികരിച്ചു;വൈറലായി നടന്‍ ജോയ് മാത്യുവിന്റെ പ്രതികരണം
    23/06/2025
    നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയ സാംസ്‌കാരിക നായകര്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.