Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • ഇറാന്റെ ആണവ പദ്ധതികൾക്ക് ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്ന് സി.എൻ.എൻ
    • കേരള പ്രവാസി സംഘം പള്ളിമുക്ക് സംഘം യൂണിറ്റ് രൂപീകരിച്ചു
    • ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റൺ ടൂർണമെന്റ്- 2025ന് ആവേശകരമായ പരിസമാപ്തി
    • ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ല, അത് കുഴപ്പങ്ങളുണ്ടാക്കും-ഡോണൾഡ് ട്രംപ്
    • ഇറാന്‍ കൂടുതല്‍ ദൃഢതയോടെ ഉയര്‍ന്നു നിന്നു; മിഡില്‍ ഈസ്റ്റിലെ അനിയന്ത്രിത പാശ്ചാത്യ നിയന്ത്രണ യുഗം മങ്ങിയിരിക്കുന്നുവെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»World

    ഇറാന്‍ ആക്രമണം: നയതന്ത്രപരവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഖത്തര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/06/2025 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ – അല്‍ഉദൈദ് വ്യോമതാവളത്തിനു നേരെ തിങ്കളാഴ്ച ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നയതന്ത്രപരവും നിയമപരവുമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി പറഞ്ഞു. ഇറാന്‍ ആക്രമണം ചെറുക്കുന്നതില്‍ ഖത്തര്‍ സായുധ സേന വീരോചിതമായ പ്രവൃത്തിയാണ് നടത്തിയത്. ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണമാണ് നടന്നത്.

    അല്‍ഉദൈദ് വ്യോമതാവളത്തില്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് നേരിട്ട് ആക്രമണം നടത്തുകയായിരുന്നു. ഇതിനെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ആക്രമണം ഒരു അയല്‍ രാജ്യത്തു നിന്നാണുണ്ടായത്. ഖത്തറിന് പിന്തുണ നല്‍കുന്ന നിലപാടുകള്‍ പ്രകടിപ്പിച്ച സഹോദര, സൗഹൃദ രാജ്യങ്ങള്‍ക്ക്, വിശിഷ്യാ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ക്ക് ലെഖത്തറിന്റെ അഗാധമായ നന്ദി പ്രധാനമന്ത്രി അറിയിച്ചു. യു.എസ് പ്രസിഡന്റ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച ആവശ്യമായ ആശയവിനിമയങ്ങള്‍ ഞങ്ങള്‍ നടത്തി. ഇറാന്‍ ആക്രമണത്തിന് മറുപടിയായി നയതന്ത്രപരവും നിയമപരവുമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഏതു പ്രതിസന്ധിയും സംഭാഷണങ്ങളിലൂടെ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഖത്തര്‍ ഒരു തരത്തിലുള്ള സംഘര്‍ഷത്തിന്റെയും കുന്തമുനയാകില്ല. ഖത്തറിനെതിരെയും ഏതെങ്കിലും ഗള്‍ഫ് രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയുമുള്ള ഏതൊരു ആക്രമണവും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു. ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുനരാരംഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്ന നയതന്ത്ര പരിഹാരത്തിലെത്താന്‍ അമേരിക്കയും ഇറാനും ചര്‍ച്ചകളിലേക്ക് മടങ്ങണമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്.

    ഖത്തര്‍ ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചതായും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി പറഞ്ഞു.
    ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള മിസൈല്‍ ആക്രമണം നിയമപരമായ പ്രതിരോധ നടപടിയാണെന്നും അത് ഖത്തറിനെ ലക്ഷ്യമിട്ടാിരുന്നില്ലെന്നും ഇറാന്‍ പ്രസ്താവിച്ചു. ജൂണ്‍ 22 ന് ഇറാന്റെ പ്രദേശിക സമഗ്രതക്കും പരമാധികാരത്തിനുമെതിരെ ന്യായീകരിക്കാനാവാത്ത യു.എസ് ആക്രമണത്തിനുള്ള തിരിച്ചടിയായാണ് ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിശദീകരിച്ചു.

    രാജ്യങ്ങള്‍ക്ക് സ്വയം പ്രതിരോധത്തിനുള്ള അവകാശം അനുവദിക്കുന്ന യു.എന്‍ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 51 അടിസ്ഥാനമാക്കിയാണ് ഇറാന്‍ അല്‍ഉദൈദ് വ്യോമതാവളം ആക്രമിച്ചത്. ഈ സ്വയം പ്രതിരോധ നടപടിക്ക് നമ്മുടെ സൗഹൃദ അയല്‍ രാജ്യമായ ഖത്തറുമായി യാതൊരു ബന്ധവുമില്ല. ഖത്തറുമായി മികച്ചതും ആഴത്തില്‍ വേരൂന്നിയതുമായ ബന്ധങ്ങള്‍ ഇറാനുണ്ട്. ഖത്തറിനോടും മറ്റു അയല്‍ രാജ്യങ്ങളോടും നല്ല അയല്‍പക്ക നയത്തിന് ഇറാന്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്.

    ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായിലിന്റെയും ക്രിമിനല്‍ ആക്രമണങ്ങളും ദുഷ്ട നയങ്ങളും, ഇറാനും മേഖലയിലെ നമ്മുടെ സഹോദര രാജ്യങ്ങള്‍ക്കും ഇടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്ന് ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ പറഞ്ഞു. ഖത്തര്‍ വിദേശ മന്ത്രാലയം ദോഹയിലെ ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി ഖത്തറിലെ അല്‍ഉദൈദ് യു.എസ് വ്യോമതാവളത്തിന് നേരെയുള്ള ആക്രമണത്തില്‍ നേരിട്ട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Attack Diplomacy Iran qatar
    Latest News
    ഇറാന്റെ ആണവ പദ്ധതികൾക്ക് ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്ന് സി.എൻ.എൻ
    25/06/2025
    കേരള പ്രവാസി സംഘം പള്ളിമുക്ക് സംഘം യൂണിറ്റ് രൂപീകരിച്ചു
    25/06/2025
    ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റൺ ടൂർണമെന്റ്- 2025ന് ആവേശകരമായ പരിസമാപ്തി
    25/06/2025
    ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ല, അത് കുഴപ്പങ്ങളുണ്ടാക്കും-ഡോണൾഡ് ട്രംപ്
    25/06/2025
    ഇറാന്‍ കൂടുതല്‍ ദൃഢതയോടെ ഉയര്‍ന്നു നിന്നു; മിഡില്‍ ഈസ്റ്റിലെ അനിയന്ത്രിത പാശ്ചാത്യ നിയന്ത്രണ യുഗം മങ്ങിയിരിക്കുന്നുവെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version