ടൊറൊണ്ടോ– കാനഡയിലെ ഓന്റാറിയോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിനിയായ ഹര്‍സിമ്രത് റണ്‍ധാവ (21) ആണ് മരിച്ചത്. മൊഹാക് കോളജില്‍ ഫിസിയോ തെറാപ്പി അസിസ്റ്റന്‍ഡ് പ്രോഗ്രാമിലെ തെറാപ്പി അസിസ്റ്റന്‍ഡായിരുന്നു ഹര്‍സിമ്രത്. ബുധനാഴ്ച വൈകിട്ട് കോളജിലേക്ക് പോകാൻ ബസ് കാത്തു നില്‍ക്കുമ്പോഴാണ് വെടിയേറ്റത്.
ഹാമില്‍ടണിലെ അപ്പര്‍ ജയിംസ് സ്ട്രീറ്റിനും സൗത്ത് ബെന്‍സ് റോഡിനും സമീപമായിരുന്നു വെടിവെയ്പ് നടന്നതെന്ന് ഹാമില്‍ടണ്‍ പോലീസ് അറിയിച്ചു. ഒരു കറുത്ത മെഴ്‌സിഡീസ് എസ്.യു.വിയിലെത്തിവര്‍ അവിടെയുണ്ടായിരുന്ന വെളുത്ത സെഡാന്‍ കാറിലെ യാത്രികര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. അതിനിടെ ഒരു വെടിയുണ്ട ഹര്‍സിമ്രത്തിന്റെ ജീവനെടുക്കുകയായിരുന്നു.
ഹര്‍സിമ്രത്തിന്റെ മരണത്തില്‍ ടൊറന്റോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ദുഃഖമറിയിച്ചു. പോലീസ് നരഹത്യക്ക് കേസെടുത്ത് അന്യേഷണം ആരംഭിച്ചു. കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണോ വെടിവെപ്പിന് കാരണമെന്ന് സംശയമുണ്ട്.