ബെർലിൻ – രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കാനായി ഒരു ആരോഗ്യപ്രവർത്തകൻ ചെയ്ക ക്രൂരകൃത്യത്തിൽ നടുങ്ങിയിരിക്കുകയാണ് ജർമൻ ലോകം. പത്ത് രോഗികളെ ഇയാൾ വിഷാംശമുള്ള മരുന്നുകൾ കുത്തിവെച്ച് കൊലപ്പെടുത്തുകയും 27 പേരെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ജർമ്മനിയിലെ ആരോഗ്യമേഖലയെയും സമൂഹ മനസ്സാക്ഷിയെയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. 44 വയസുള്ള പാലിയേറ്റീവ് കെയർ നഴ്സാണ് തൻ്റെ പരിചരണത്തിലുള്ള രോഗികളെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
പടിഞ്ഞാറൻ ജർമനിയിലെ വൂർസെലെനിലെ ഒരു ആശുപത്രിയിലാണ് സംഭവം. 2023 ഡിസംബറിനും 2024 മേയ് മാസത്തിനും ഇടയിലുള്ള ആറു മാസത്തിനിടെയാണ് ഇയാൾ ഈ കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും നടത്തിയത്. രാത്രി ഷിഫ്റ്റുകളിൽ ജോലിഭാരം കുറയ്ക്കുന്നതിനായി ഇയാള്‍ പ്രായമായ രോഗികൾക്ക് ഉള്‍പ്പെടെ മോർഫിനോ മയക്കുന്നോ കത്തിവെക്കും. കൃത്യമായ പരിചരണം ആവശ്യമുള്ള രോഗികളാണ് പ്രധാനമായും പാലിയേറ്റീവ് കെയര്‍ വിഭാഗത്തിലുണ്ടാവുക. ഇത്തരം രോഗികളെ നോക്കുന്നതില്‍ ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും അല്‍പം പോലും സഹാനുഭൂതി ഇല്ലാത്ത ആളാണെന്നും കോടതി കണ്ടെത്തി.
2007-ൽ നഴ്സിങ് പരിശീലനം പൂർത്തിയാക്കിയ ശേഷം 2020ലാണ് ഇയാള്‍ വൂർസെലൻ ആശുപത്രിയിൽ ജോലിക്ക് പ്രവേശിച്ചത്. 2024ലാണ് കൊലപാതകക്കേസില്‍ അറസ്റ്റിലാവുന്നത്.



