Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 30
    Breaking:
    • തൃശൂരിൽ മകൻ പിതാവിനെ തലക്കടിച്ചു കൊലപ്പെടുത്തി; കൊലപാതകം സ്വർണ്ണമാലക്ക് വേണ്ടി
    • പൊള്ളുന്ന വെളിച്ചെണ്ണ വില: ഇടപെട്ട് സര്‍ക്കാര്‍; കുറക്കാമെന്ന് വ്യവസായികള്‍
    • ​ഗിയർ മാറ്റി ഇന്ത്യൻ കാർ മാർക്കറ്റ്; ഹൈബ്രിഡ്, എസ്‍യുവി കാറുകളുടെ വിൽപ്പന കൂടുന്നു
    • കാസർക്കോട് പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ
    • ലോകത്തെ ആശങ്കയിലാഴ്ത്തി റഷ്യ പ്രഭവ കേന്ദ്രമായി വൻ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്; സൗദിയിലെ ജിസാനിലും ഭൂകമ്പം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World»Gaza

    ഗാസയിലെ ഭയാനകമായ സാഹചര്യം ഇസ്രായിൽ അവസാനിപ്പിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ ബ്രിട്ടൻ ഫലസ്തീനെ അംഗീകരിക്കുമെന്ന് സ്റ്റാർമർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/07/2025 Gaza World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടന്‍ – ഗാസയിലെ ഭയാനകമായ സാഹചര്യം അവസാനിപ്പിക്കാന്‍ ഇസ്രായില്‍ സര്‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കുകയും മറ്റ് വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്തില്ലെങ്കില്‍ സെപ്റ്റംബറില്‍ ബ്രിട്ടന്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ന് ബ്രിട്ടീഷ് മന്ത്രിസഭയെ അറിയിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

    ദീര്‍ഘകാല സമാധാനത്തിനുള്ള പ്രതിബദ്ധത, വെടിനിര്‍ത്തല്‍, ഗാസയിലേക്ക് സഹായം അനുവദിക്കല്‍, വെസ്റ്റ് ബാങ്കിലെ ഒരു പ്രദേശവും ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കില്ലെല്ലെന്ന് സ്ഥിരീകരിക്കല്‍ എന്നിവ ഇസ്രായിലിന്റെ ഭാഗത്തു നിന്ന് ആവശ്യമായ നടപടികളില്‍ ഉള്‍പ്പെടുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രം ഫലസ്തീനികളുടെ അനിഷേധ്യമായ അവകാശമാണ്. അത് ആരുടെയും സമ്മാനമല്ല. ഹമാസും ഇസ്രായിലും ആവശ്യമായ നടപടികള്‍ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് സെപ്റ്റംബറില്‍ ചേരുന്ന യു.എന്‍ ജനറല്‍ അസംബ്ലിക്ക് മുമ്പായി ബ്രിട്ടന്‍ വിലയിരുത്തും.
    ലേബര്‍ പാര്‍ട്ടിക്കുള്ളിലെ സമ്മര്‍ദം ലഘൂകരിക്കുന്നതിന് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി ഈ ആഴ്ച അനാവരണം ചെയ്യുമെന്ന് ബ്രിട്ടീഷ് പത്രമായ ടെലിഗ്രാഫ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഗാസ സമാധാന പദ്ധതിയെ കുറിച്ചുള്ള ദര്‍ശനത്തെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച ചെയ്തതായി സ്റ്റാര്‍മര്‍ ഇന്ന് രാവിലെ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    സെപ്റ്റംബറില്‍ നടക്കുന്ന യു.എന്‍ പൊതുസഭയില്‍ ഫ്രാന്‍സ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മാക്രോണിന്റെ പ്രഖ്യാപനത്തെ അറബ് രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. പക്ഷേ ഇസ്രായിലിനെയും അമേരിക്കയെയും ഇത് ചൊടിപ്പിച്ചു.


    റഷ്യയും ചൈനയും ഇന്ത്യയും അടക്കം 140 ലേറെ രാജ്യങ്ങള്‍ ഇതിനകം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. 2025 ലെ കണക്കനുസരിച്ച്, 193 യു.എന്‍ അംഗരാജ്യങ്ങളില്‍ 147 രാജ്യങ്ങള്‍ ഫലസ്തീനെ പരമാധികാര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ലോകത്തെ 75 ശതമാനം രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്.


    2024 ല്‍ ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധത്തിനിടയില്‍ ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ കൈവരിക്കുന്നതിന്, എല്ലാ യു.എന്‍ അംഗരാജ്യങ്ങളും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ഒരു കൂട്ടം യു.എന്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടു. അതിനുശേഷം, അര്‍മേനിയ, സ്ലോവേനിയ, അയര്‍ലന്‍ഡ്, നോര്‍വേ, സ്‌പെയിന്‍, ബഹാമാസ്, ട്രിനിഡാഡ് ആന്റ് ടൊബാഗോ, ജമൈക്ക, ബാര്‍ബഡോസ് എന്നീ ഒന്‍പത് രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Crisis Keir Starmer Two-State Solution UK Palestine Recognition
    Latest News
    തൃശൂരിൽ മകൻ പിതാവിനെ തലക്കടിച്ചു കൊലപ്പെടുത്തി; കൊലപാതകം സ്വർണ്ണമാലക്ക് വേണ്ടി
    30/07/2025
    പൊള്ളുന്ന വെളിച്ചെണ്ണ വില: ഇടപെട്ട് സര്‍ക്കാര്‍; കുറക്കാമെന്ന് വ്യവസായികള്‍
    30/07/2025
    ​ഗിയർ മാറ്റി ഇന്ത്യൻ കാർ മാർക്കറ്റ്; ഹൈബ്രിഡ്, എസ്‍യുവി കാറുകളുടെ വിൽപ്പന കൂടുന്നു
    30/07/2025
    കാസർക്കോട് പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ
    30/07/2025
    ലോകത്തെ ആശങ്കയിലാഴ്ത്തി റഷ്യ പ്രഭവ കേന്ദ്രമായി വൻ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്; സൗദിയിലെ ജിസാനിലും ഭൂകമ്പം
    30/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.