Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 25
    Breaking:
    • അമേരിക്കയില്‍ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങവെ മലയാളി ഡോക്ടര്‍ക്ക് കാറപകടത്തില്‍ ദാരുണാന്ത്യം
    • 50 ജൂത കുട്ടികളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട് സ്‌പെയിനിലെ വൂലിങ് എയർലൈൻസ്
    • കൊള്ളയും കൊള്ളിവെപ്പും തുടരുന്നു; ഫലസ്തീനിലെ ക്രിസ്ത്യൻ ​ഗ്രാമങ്ങൾക്കും രക്ഷയില്ല
    • അന്തർദേശീയ കൊടും കുറ്റവാളികളെ വലയിലാക്കി ദുബൈ പൊലീസ്; രണ്ടു പേരെ ഫ്രാൻസിന് കൈമാറി
    • പ്രവാസികൾക്ക് വോട്ട് ചേർക്കാൻ സാങ്കേതിക പ്രശ്‌നം; പരിഹരിച്ചതായി നേതാക്കൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World»Gaza

    ഇസ്രായേൽ നെസെറ്റ് തീരുമാനം യുദ്ധപ്രഖ്യാപനമെന്ന് ഫലസ്തീന്‍ വിദേശ മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/07/2025 Gaza World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വെസ്റ്റ് ബാങ്കിലെ റാമല്ല നഗരത്തിന് പടിഞ്ഞാറുള്ള ഗിവാട്ട് സീവ് ഇസ്രായിലി കുടിയേറ്റ കോളനിയില്‍ പുതുതായി നിര്‍മിച്ച പാര്‍പ്പിട സമുച്ചയങ്ങള്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    റാമല്ല – അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ പരമാധികാരം അടിച്ചേൽപ്പിക്കാനുള്ള ഇസ്രായേൽ നെസെറ്റിന്റെ തീരുമാനം ഫലസ്തീൻ ജനതയ്ക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് ഫലസ്തീൻ വിദേശ മന്ത്രാലയം. ഈ വംശീയവും കൊളോണിയൽ സ്വഭാവമുള്ളതുമായ തീരുമാനം, വംശഹത്യ, നാടുകടത്തൽ, അധിനിവേശം എന്നിവയുടെ മറ്റൊരു പ്രകടനമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഫലസ്തീൻ പ്രശ്നം ഇല്ലാതാക്കാനും, കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര സമവായത്തെ ദുർബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നീക്കമാണിത്.

    നെസെറ്റിന്റെ പ്രമേയം വംശഹത്യയുടെ ലക്ഷ്യങ്ങളെ ഔദ്യോഗികമായി അംഗീകരിക്കുകയും വെസ്റ്റ് ബാങ്കും ഗാസ മുനമ്പും തമ്മിലുള്ള വേർതിരിവ് ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. ഇസ്രായേലിനോടുള്ള അന്താരാഷ്ട്ര ആവശ്യങ്ങളുടെ നിരർഥകതയ്ക്ക് ഇത് പുതിയ തെളിവാണെന്നും അവർ ചൂണ്ടിക്കാട്ടി. ഫലസ്തീൻ ജനതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനും അവരുടെ നിയമാനുസൃത ദേശീയ അവകാശങ്ങൾ അംഗീകരിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വെസ്റ്റ് ബാങ്കിന്റെയും ജോർദാൻ താഴ്വരയുടെയും മേലുള്ള പരമാധികാരം പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ഫലസ്തീൻ വൈസ് പ്രസിഡന്റ് ഹുസൈൻ അൽശൈഖ് ശക്തമായി അപലപിച്ചു. 13നെതിരെ 71 വോട്ടുകൾക്ക് പാസായ പ്രമേയം, വെസ്റ്റ് ബാങ്ക് ഇസ്രായേലിൽ കൂട്ടിച്ചേർക്കാനും ഫലസ്തീൻ രാഷ്ട്രത്തിന്റെ സാധ്യത ഇല്ലാതാക്കാനും ആവശ്യപ്പെടുന്നു. നിയമശക്തിയില്ലെങ്കിലും, ഫലസ്തീൻ പ്രദേശത്തിന് മേലുള്ള ഇസ്രായേലിന്റെ “സ്വാഭാവികവും ചരിത്രപരവും നിയമപരവുമായ” അവകാശം സ്ഥിരീകരിക്കാൻ പ്രമേയം ശ്രമിക്കുന്നു.

    പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിലെയും പ്രതിപക്ഷത്തിലെയും എം.പിമാർ പ്രമേയത്തെ പിന്തുണച്ചു. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കൽ ഇസ്രായേൽ രാഷ്ട്രത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുമെന്നും ജൂത ജനതയുടെ മാതൃരാഷ്ട്രത്തിലെ സമാധാനപരമായ ജീവിതത്തിനുള്ള അവകാശത്തെ സംരക്ഷിക്കുമെന്നും എം.പിമാർ വാദിച്ചു. ജൂഡിയയിലെയും സമരിയയിലെയും (1967 മുതൽ അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ ഇസ്രായേൽ നാമം) പരമാധികാരം സയണിസ്റ്റ് ദർശനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പ്രമേയം പ്രഖ്യാപിക്കുന്നു.

    ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി, ബലപ്രയോഗത്തിലൂടെ പരമാധികാരം അടിച്ചേൽപ്പിക്കാനുള്ള നെസെറ്റിന്റെ നീക്കത്തെ ശക്തമായി വിമർശിച്ചു. “ഇസ്രായേലിന്റെ അപകടകരമായ പിടിച്ചെടുക്കൽ നയങ്ങളെ ഈ നീക്കം സ്ഥിരീകരിക്കുന്നു. ഇത് മേഖലയുടെ സുരക്ഷയെ ഭീഷണിപ്പെടുത്തുകയും അന്താരാഷ്ട്ര, യു.എൻ. പ്രമേയങ്ങളെ ലംഘിക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

    ഈ നിരുത്തരവാദപരമായ നടപടി മേഖലയിൽ സംഘർഷങ്ങൾ വർധിപ്പിക്കുകയും ഫലസ്തീൻ ജനതയുടെ ദുരിതം കൂട്ടുകയും ചെയ്യുമെന്ന് അൽബുദൈവി മുന്നറിയിപ്പ് നൽകി. സമഗ്രവും നീതിയുക്തവുമായ സമാധാനത്തിനുള്ള സാധ്യതകളെ ഭീഷണിപ്പെടുത്തുന്ന ഏകപക്ഷീയ നടപടികൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1967-ലെ അതിർത്തികളിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശത്തെ ജി.സി.സി. അചഞ്ചലമായി പിന്തുണക്കുന്നതായും അൽബുദൈവി ആവർത്തിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ethnic Cleansing Accusation Palestine Foreign Ministry West Bank Conflict
    Latest News
    അമേരിക്കയില്‍ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങവെ മലയാളി ഡോക്ടര്‍ക്ക് കാറപകടത്തില്‍ ദാരുണാന്ത്യം
    25/07/2025
    50 ജൂത കുട്ടികളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട് സ്‌പെയിനിലെ വൂലിങ് എയർലൈൻസ്
    25/07/2025
    കൊള്ളയും കൊള്ളിവെപ്പും തുടരുന്നു; ഫലസ്തീനിലെ ക്രിസ്ത്യൻ ​ഗ്രാമങ്ങൾക്കും രക്ഷയില്ല
    25/07/2025
    അന്തർദേശീയ കൊടും കുറ്റവാളികളെ വലയിലാക്കി ദുബൈ പൊലീസ്; രണ്ടു പേരെ ഫ്രാൻസിന് കൈമാറി
    25/07/2025
    പ്രവാസികൾക്ക് വോട്ട് ചേർക്കാൻ സാങ്കേതിക പ്രശ്‌നം; പരിഹരിച്ചതായി നേതാക്കൾ
    25/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.