അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീന് വംശജനായ അമേരിക്കന്‍ യുവാവ് സൈഫുദ്ദീന് കാമില്‍ അബ്ദുല്‍കരീം മുസ്ലത്തിനെ തല്ലിക്കൊന്ന സംഭവം ഗൗരവമായി അന്വേഷിക്കാന്‍ ഇസ്രായിലിനോട് ആവശ്യപ്പെട്ടതായി ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു. ഈ ക്രിമിനല്‍, തീവ്രവാദ പ്രവര്‍ത്തനത്തിന് കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണം. സൈഫിന് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ഹക്കബി ട്വിറ്ററിലെ പോസ്റ്റില്‍ പറഞ്ഞു. സംഭവത്തില്‍ വാഷിംഗ്ടണിലെ ഇസ്രായില്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഇസ്രായില്‍ സൈന്യം നേരത്തെ പ്രസ്താവിച്ചിരുന്നു. റാമല്ലക്ക് വടക്കുള്ള സിന്‍ജില്‍ ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അമേരിക്കന്‍ പൗരനായ സൈഫിനെ (20) ജൂതകുടിയേറ്റക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Friday, March 6
Breaking:
- റിയാദില്‍ അഞ്ചു ഡ്രോണുകളും മിസൈലും തകര്‍ത്തു
- ഖത്തറിൽ ട്രാൻസിറ്റിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സൗദി വഴി മടങ്ങാം; എംബസി രജിസ്ട്രേഷൻ ആരംഭിച്ചു
- ചുരം കയറാതെ 10 മിനിറ്റ് കൊണ്ട് കോഴിക്കോട് നിന്ന് വയനാട് എത്താം; ട്വിൻ ടണൽ ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
- പത്തൊമ്പതുകാരി ജാസ്ലിയ ജോൺസന്റെ അപകടമരണം: പ്രതി ഡോ. സിറിയക് ജോർജ് പിടിയിൽ
- ഖാംനഇയുടെ നയങ്ങള്‍ തുടരുന്ന പുതിയ ഇറാന് നേതാവിനെ അംഗീകരിക്കില്ലെന്ന് ട്രംപ്


