ജീവിതാഭിലാഷമായ പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാന്‍ കഴിഞ്ഞതിന്റെ ആത്മീയ നിര്‍വൃതിയില്‍, ഇക്കഴിഞ്ഞ ഹജ് സീസണില്‍ പുണ്യഭൂമിയിലെത്തിയ തീര്‍ഥാടകരില്‍ അവസാന സംഘവും സ്വദേശത്തേക്ക് മടങ്ങി. ഇതോടെ പതിനഞ്ചു ലക്ഷത്തിലേറെ വരുന്ന ഹജ് തീര്‍ഥാടകരുടെ മടക്കയാത്ര പൂര്‍ത്തിയായി. വിദേശങ്ങളില്‍ നിന്നുള്ള 15,06,576 പേരും സൗദി അറേബ്യക്കകത്തു നിന്നുള്ള 1,66,654 പേരും അടക്കം ഇത്തവണ ആകെ 16,73,230 പേരാണ് ഹജ് കര്‍മം നിര്‍വഹിച്ചത്. അവസാന ഹജ് സംഘം സൗദിയ വിമാനത്തില്‍ മദീന എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്തോനേഷ്യയിലേക്കാണ് മടങ്ങിയത്. ഇവരെ ഉപഹാരങ്ങള്‍ വിതരണം ചെയ്ത് സൗദിയ അധികൃതര്‍ ഊഷ്മളമായി യാത്രയാക്കി.
Sunday, May 3
Breaking:
- ആർ.എം.കെ റിയാദ് മലപ്പുറം ജില്ലാ കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം
- ഹാജിമാർക്ക് തുണയായി ഫാർമസിസ്റ്റ് ഫോറത്തിന്റെ ഹജ് അസിസ്റ്റൻസ് സെൽ
- റിയാദ് എക്സ്പോ 2030; ഇമാം അബ്ദുൽ അസീസ് റിസർവിൽ വന്യജീവികളെ തുറന്നുവിട്ടു
- ഐപിഎൽ; ചെന്നൈയ്ക്കെതിരെ വീണ്ടും തോൽവി, പുറത്താവലിന്റെ ഭീഷണിയിൽ മുംബൈ
- യെമന്‍ തീരത്തു നിന്ന് എണ്ണ ടാങ്കര്‍ തട്ടിക്കൊണ്ടുപോയി


