വലിയ തോതിലുള്ള നാവിക ആക്രമണത്തിലൂടെ തങ്ങള്‍ ലക്ഷ്യമിട്ട മാജിക് സീസ് ചരക്ക് കപ്പല്‍ ചെങ്കടലില്‍ മുങ്ങിയതായി ഹൂത്തികള്‍ അറിയിച്ചു. വര്‍ഷാരംഭത്തിനുശേഷം കപ്പല്‍ പാതകളില്‍ ഹൂത്തികള്‍ നടത്തുന്ന ആദ്യ ആക്രമണമാണിത്. ഇത് ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നില്‍ ഏകദേശം ആറ് മാസം നീണ്ടുനിന്ന ആപേക്ഷിക ശാന്തത അവസാനിപ്പിച്ചു. ചൈനയില്‍ നിന്ന് തുര്‍ക്കിയിലേക്ക് ഇരുമ്പും വളവും കയറ്റി ചെങ്കടലിലൂടെ സഞ്ചരിക്കുന്നതിനിടെ ലൈബീരിയന്‍ പതാക വഹിച്ച കപ്പലിനു നേരെ ഞായറാഴ്ച മിസൈലുകള്‍, ബോട്ടുകള്‍, സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് ഹൂത്തികള്‍ ആക്രമണം നടത്തുകയായിരുന്നു.
Sunday, October 12
Breaking:
- ഗാസയില്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് 117 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
- ബന്ദികളെ മോചിപ്പിക്കല്‍ തിങ്കളാഴ്ച രാവിലെ ആരംഭിക്കും- ഇസ്രായില്‍
- പതിനെട്ടില്‍ കുറവ് പ്രായമുള്ളവരുടെ വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാമെന്ന് ജവാസാത്ത്
- YTE മിൽക്ക് കമ്പനിയിൽ വെറ്ററിനറി ഡോക്ടർമാർ ചാർജ്ജെടുത്തു
- ഖത്തറിൽ കഴിഞ്ഞ മാസം സകാത്ത് വകുപ്പ് കുടുംബങ്ങൾക്കായി വിതരണം ചെയ്തത് 45 കോടിയിലധികം രൂപ