മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകളുടെ പ്രഹരശേഷിയാണ് ഇസ്രായിലിനെയും അമേരിക്കയെയും യുദ്ധം തുടരുന്നതില്‍ നിന്ന് പിന്തരിപ്പിച്ചെന്ന് ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഇറാനും ഇസ്രായിലും തമ്മില്‍ വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചത് അമേരിക്കയാണ്. ഇറാന് കരുത്തു തെളിയിച്ചതാണ് വെടിനിര്‍ത്തലിലേക്ക് നയിച്ചത്. അമേരിക്ക ഇടപെട്ടാലുടന്‍ ഇറാന് കീഴടങ്ങുമെന്നായിരുന്നു അവരുടെ നിഷ്കളങ്കമായ ധാരണ. എന്നാല്‍ കൂടുതല്‍ നിര്‍ണായകവും ശക്തവുമായ മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകള്‍ ഉപയോഗിച്ചുള്ള ഞങ്ങളുടെ തിരിച്ചടി കണ്ടപ്പോള്‍ അവര്‍ യുദ്ധം തുടരുന്നതില്‍ നിന്ന് പിന്മാറുകയും മധ്യസ്ഥര്‍ വഴി വെടിനിര്‍ത്തലിന് ആഹ്വാനം നടത്തുകയും ചെയ്തു. ഇറാന് ആണവ പദ്ധതി തുടരുകയാണെന്നും വിദേശ മന്ത്രി പറഞ്ഞു.
Thursday, August 13
Breaking:
- ഹോർമുസ് കടലിടുക്ക് അടഞ്ഞു തന്നെ, അമേരിക്കയുടെ അവകാശവാദങ്ങൾ തള്ളി ഇറാന്
- തൃശൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
- തൃശൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
- മിസ് യൂ ഡാഡ്, മിസ് യൂ.. നിങ്ങളില്ലാതെ എത്ര കാലം മുന്നോട്ടു പോകാനാകുമെന്നറിയില്ല- അച്ഛനെ പറ്റി വികാരനിർഭര കുറിപ്പുമായി മെസി
- ഫുട്ബോള്‍ താരം അസീം വാഹനാപകടത്തില്‍ മരണപ്പെട്ടു





