മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകളുടെ പ്രഹരശേഷിയാണ് ഇസ്രായിലിനെയും അമേരിക്കയെയും യുദ്ധം തുടരുന്നതില്‍ നിന്ന് പിന്തരിപ്പിച്ചെന്ന് ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഇറാനും ഇസ്രായിലും തമ്മില്‍ വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചത് അമേരിക്കയാണ്. ഇറാന് കരുത്തു തെളിയിച്ചതാണ് വെടിനിര്‍ത്തലിലേക്ക് നയിച്ചത്. അമേരിക്ക ഇടപെട്ടാലുടന്‍ ഇറാന് കീഴടങ്ങുമെന്നായിരുന്നു അവരുടെ നിഷ്കളങ്കമായ ധാരണ. എന്നാല്‍ കൂടുതല്‍ നിര്‍ണായകവും ശക്തവുമായ മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകള്‍ ഉപയോഗിച്ചുള്ള ഞങ്ങളുടെ തിരിച്ചടി കണ്ടപ്പോള്‍ അവര്‍ യുദ്ധം തുടരുന്നതില്‍ നിന്ന് പിന്മാറുകയും മധ്യസ്ഥര്‍ വഴി വെടിനിര്‍ത്തലിന് ആഹ്വാനം നടത്തുകയും ചെയ്തു. ഇറാന് ആണവ പദ്ധതി തുടരുകയാണെന്നും വിദേശ മന്ത്രി പറഞ്ഞു.
Wednesday, April 22
Breaking:
- റാമല്ലക്ക് സമീപം സ്കൂളില്‍ ജൂതകുടിയേറ്റക്കാരുടെ ആക്രമണം: വിദ്യാര്‍ഥി അടക്കം രണ്ടു പേര് കൊല്ലപ്പെട്ടു
- ഖത്തർ ഹമദ് വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന കമ്പനികൾ സർവീസ് പുനരാരംഭിച്ചു
- ഹജ് ഒരുക്കങ്ങൾ വിലയിരുത്താൻ പുണ്യസ്ഥലങ്ങളിൽ മന്ത്രിയുടെ സന്ദർശനം
- ട്രംപ് വെടിനിർത്തൽ നീട്ടി; ഇറാന് മേലുള്ള നാവിക ഉപരോധം തുടരാൻ നിർദ്ദേശം
- ജിസാൻ പ്രീമിയർ ലീഗ് ക്രിക്കറ്റ്: അൽ അസ്വാദിനെ തകർത്ത് സൂപ്പർ ഏഷ്യ ചാമ്പ്യന്മാർ


