മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകളുടെ പ്രഹരശേഷിയാണ് ഇസ്രായിലിനെയും അമേരിക്കയെയും യുദ്ധം തുടരുന്നതില്‍ നിന്ന് പിന്തരിപ്പിച്ചെന്ന് ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഇറാനും ഇസ്രായിലും തമ്മില്‍ വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചത് അമേരിക്കയാണ്. ഇറാന് കരുത്തു തെളിയിച്ചതാണ് വെടിനിര്‍ത്തലിലേക്ക് നയിച്ചത്. അമേരിക്ക ഇടപെട്ടാലുടന്‍ ഇറാന് കീഴടങ്ങുമെന്നായിരുന്നു അവരുടെ നിഷ്കളങ്കമായ ധാരണ. എന്നാല്‍ കൂടുതല്‍ നിര്‍ണായകവും ശക്തവുമായ മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകള്‍ ഉപയോഗിച്ചുള്ള ഞങ്ങളുടെ തിരിച്ചടി കണ്ടപ്പോള്‍ അവര്‍ യുദ്ധം തുടരുന്നതില്‍ നിന്ന് പിന്മാറുകയും മധ്യസ്ഥര്‍ വഴി വെടിനിര്‍ത്തലിന് ആഹ്വാനം നടത്തുകയും ചെയ്തു. ഇറാന് ആണവ പദ്ധതി തുടരുകയാണെന്നും വിദേശ മന്ത്രി പറഞ്ഞു.
Saturday, June 13
Breaking:
- ഈജിപ്തില്‍ കാറില്‍ ട്രെയിന്‍ ഇടിച്ച് എട്ടു പേര് വെന്തുമരിച്ചു
- ഇറാനിലേക്ക് പണം മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് യു.എ.ഇ
- ഫിഫ ലോകകപ്പ്; കാനഡക്ക് സമനില കുരുക്ക്, യു.എസ്.എക്ക് വൻ വിജയം
- രാഹുൽ ഗാന്ധി മോഡിയെ കെട്ടിപ്പിടിക്കുന്നതിൽ എനിക്ക് വിരോധമില്ല, ഇന്ത്യാ മുന്നണിയുടെ പ്രതിസന്ധിക്ക് കാരണം രാഹുൽ-പിണറായി വിജയൻ
- ഹോര്‍മുസ് കടലിടുക്കിലെ സേവനങ്ങള്‍ക്ക് ഫീസ് നല്‍കേണ്ടിവരുമെന്ന് ഇറാന്


