മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകളുടെ പ്രഹരശേഷിയാണ് ഇസ്രായിലിനെയും അമേരിക്കയെയും യുദ്ധം തുടരുന്നതില്‍ നിന്ന് പിന്തരിപ്പിച്ചെന്ന് ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഇറാനും ഇസ്രായിലും തമ്മില്‍ വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചത് അമേരിക്കയാണ്. ഇറാന് കരുത്തു തെളിയിച്ചതാണ് വെടിനിര്‍ത്തലിലേക്ക് നയിച്ചത്. അമേരിക്ക ഇടപെട്ടാലുടന്‍ ഇറാന് കീഴടങ്ങുമെന്നായിരുന്നു അവരുടെ നിഷ്കളങ്കമായ ധാരണ. എന്നാല്‍ കൂടുതല്‍ നിര്‍ണായകവും ശക്തവുമായ മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകള്‍ ഉപയോഗിച്ചുള്ള ഞങ്ങളുടെ തിരിച്ചടി കണ്ടപ്പോള്‍ അവര്‍ യുദ്ധം തുടരുന്നതില്‍ നിന്ന് പിന്മാറുകയും മധ്യസ്ഥര്‍ വഴി വെടിനിര്‍ത്തലിന് ആഹ്വാനം നടത്തുകയും ചെയ്തു. ഇറാന് ആണവ പദ്ധതി തുടരുകയാണെന്നും വിദേശ മന്ത്രി പറഞ്ഞു.
Tuesday, April 21
Breaking:
- സൗദി അറേബ്യയിൽ ഡെലിവറി മേഖലയിൽ കുതിച്ചുചാട്ടം: ആദ്യ പാദത്തിൽ 49 ശതമാനം വളർച്ച
- തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: അനുശോചനവുമായി പ്രധാനമന്ത്രി; മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ചു
- ബലാത്സംഗം, മോഷണം, മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാല് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി
- യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസാ സേവനങ്ങളുടെ കരാർ ഇനി അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസ് വഴി ലഭ്യമാകും
- മകന്റെ വിവാഹം കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെ വിയോഗം; തളിപ്പറമ്പ് സ്വദേശി മക്കയിൽ അന്തരിച്ചു


