മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകളുടെ പ്രഹരശേഷിയാണ് ഇസ്രായിലിനെയും അമേരിക്കയെയും യുദ്ധം തുടരുന്നതില്‍ നിന്ന് പിന്തരിപ്പിച്ചെന്ന് ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഇറാനും ഇസ്രായിലും തമ്മില്‍ വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചത് അമേരിക്കയാണ്. ഇറാന് കരുത്തു തെളിയിച്ചതാണ് വെടിനിര്‍ത്തലിലേക്ക് നയിച്ചത്. അമേരിക്ക ഇടപെട്ടാലുടന്‍ ഇറാന് കീഴടങ്ങുമെന്നായിരുന്നു അവരുടെ നിഷ്കളങ്കമായ ധാരണ. എന്നാല്‍ കൂടുതല്‍ നിര്‍ണായകവും ശക്തവുമായ മൂന്നാം തലമുറ ഖൈബര്‍ ഷെകന്‍ മിസൈലുകള്‍ ഉപയോഗിച്ചുള്ള ഞങ്ങളുടെ തിരിച്ചടി കണ്ടപ്പോള്‍ അവര്‍ യുദ്ധം തുടരുന്നതില്‍ നിന്ന് പിന്മാറുകയും മധ്യസ്ഥര്‍ വഴി വെടിനിര്‍ത്തലിന് ആഹ്വാനം നടത്തുകയും ചെയ്തു. ഇറാന് ആണവ പദ്ധതി തുടരുകയാണെന്നും വിദേശ മന്ത്രി പറഞ്ഞു.
Thursday, June 26
Breaking:
- മാസപ്പിറവി ദൃശ്യമായി, നാളെ മുഹറം ഒന്ന്
- ദ്രാവകം മുഖത്ത് പുരട്ടി പാതി മയക്കി സ്ത്രീകളെ പീഡിപ്പിച്ചു, അറബി മാന്ത്രികൻ പിടിയിൽ
- ഇറാനെതിരായ യു.എസ് ആക്രമണങ്ങളെ ഹിരോഷിമയോടും നാഗസാക്കിയോടും താരതമ്യം ചെയ്ത് ട്രംപ്
- അല്‍മദീന ഗ്രൂപ്പ് ചെയര്മാന് പൊയില്‍ അബ്ദുല്ലയുടെ പിതാവ് മായിന്‍കുട്ടി ഹാജി അന്തരിച്ചു
- റിയാദിൽ കത്തി കാട്ടി കാർ മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിൽ