ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാത്ത കാലത്തോളം യുദ്ധം വിശ്രമമില്ലാതെ തുടരുമെന്ന് ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സാമിര്‍ മുന്നറിയിപ്പ് നല്കി. ഗാസയില്‍ ഇസ്രായില്‍ സേനയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു സൈനിക മേധാവി.





