തിരുവനന്തപുരം– പരിപാലനത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാല്‍ വനിതാ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയാകാനാതെ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. നേരത്തെ ബിസിസിഐ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ കാര്യവട്ടം ഇടം നേടിയിരുന്നു. പക്ഷെ അന്താരാഷ്ട്രാ സ്റ്റേഡിയ പരിപാലന രീതിയില്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ്എഫ്എല്‍) വീഴ്ച വരുത്തിയതാണ് വേദിക്കുള്ള അവസരം ഇല്ലാതാക്കിയത്. തിരുവനന്തപുരം സ്‌പോര്‍ട്‌സ് അന്താരാഷ്ട്രാ സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ക്ക് അവസരമുണ്ടാക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ നടപടികള്‍ക്ക് ഇത് തിരിച്ചടിയാവുകയും ചെയ്തു. അഞ്ചു മത്സരങ്ങളായിരുന്നു തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്നത്.സ്റ്റേഡിയത്തിലെ പുല്‍മൈതാനം അന്താരാഷ്ട്രാ നിലവാരത്തില്‍ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിപാലിക്കുന്നുണ്ട്. എന്നാല്‍ കെട്ടിട സമുച്ഛയമുള്‍പ്പെടെ പരിപാലന ചുമതല കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റി ലിമിറ്റഡിന് (കെഎസ്എഫ്എല്‍) ആയിരുന്നു. ഇതില്‍ ഗുരുതര വീഴ്ച വരുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വനിതാ ലോകകപ്പിനോടനുബന്ധിച്ച് സര്‍ക്കാരുമായി കൂടിയാലോചിച്ച് 18 കോടി മുടക്കി എല്‍ഇഡി ഫ്‌ളഡ്‌ലിറ്റ് സംവിധാനം സജ്ജമാക്കി വരുന്നതിനിടെയാണ് മറ്റ് സൗകര്യങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടി ഐസിസി മത്സരങ്ങള്‍ മാറ്റിയത്. കഴിഞ്ഞദിവസം സ്‌റ്റേഡിയത്തിന്റെ ഗാലറിയുടെ മേല്‍ക്കൂര നശിച്ചു. അതിനിടെ സിനിമാ ഷൂട്ടിംഗിന് സ്‌റ്റേഡിയത്തിലെ പുല്‍മൈതാനം നല്‍കിയതും പുല്‍മൈതാനം നശിക്കുവാന്‍ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കളിക്കളങ്ങള്‍ സംരക്ഷിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധം കൂടിയാണിത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും പാലിച്ചില്ലെന്നാണ് ആരോപണം. സ്റ്റേഡിയം പലിപാലനത്തിനുള്ള കെഎസ്എഫ്എല്ലിന്റെ വീഴ്ച കണക്കിലെടുത്ത് സര്‍ക്കാര്‍ അന്താരാഷ്ട്രാ സ്റ്റേഡിയം തിരികെയെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അടിയന്തിരമായി തിരിച്ചെടുത്തില്ലെങ്കില്‍ ഇനിയും അന്താരാഷ്ട്രാ മത്സരങ്ങള്‍ നടത്താനുള്ള അനവധി അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് കെസിഎ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group