Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 13
    Breaking:
    • സിറിയൻ ഉപരോധം പിൻവലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, സൗദി കിരീടാവകാശിക്ക് പ്രശംസ
    • ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    • അമേരിക്കയുമായി സൗദി ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍
    • ദമാം ഒയാസിസ് സംഗമം സംഘടിപ്പിച്ചു
    • നജ്റാനിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ച തമിഴ്നാട് സ്വദേശിയെ ദമ്മാമിൽ കാണാതായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports

    അശുതോഷ് ശര്‍മ്മ ഹീറോ; ഐപിഎല്ലില്‍ ത്രസിപ്പിക്കുന്ന ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്; അവസാന നിമിഷം കളി കൈവിട്ട് ലഖ്‌നൗ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/03/2025 Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വിശാഖപട്ടണം: ജയം ഉറപ്പിച്ച ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിന്റെ കൈയില്‍ നിന്ന് മല്‍സരം അവസാന നിമിഷം തട്ടിയെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ഐപിഎല്ലില്‍ ഇന്ന് നടന്ന ക്ലാസ്സിക്ക് മല്‍സരത്തിലാണ് ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോല്‍വി വരിച്ചത്. അശുതോഷ് ശര്‍മ്മയാണ് അവിശ്വസനീയമാം വിധം ഡിസിയെ വിജയത്തിലേക്ക് നയിച്ചത്. 3 പന്തുകള്‍ ശേഷിക്കേ ഡല്‍ഹി ഒറ്റ വിക്കറ്റിന്റെ വിജയം പിടിച്ചെടുത്തു. നിശ്ചിത ഓവറില്‍ ലഖ്നൗ 8 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് കണ്ടെത്തി. മറുപടി പറയാനിറങ്ങിയ ഡല്‍ഹി 19.3 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്താണ് ത്രില്ലര്‍ പോരാട്ടം ജയിച്ചു കയറിയത്.

    31 പന്തില്‍ 5 വീതം സിക്സും ഫോറും സഹിതം അശുതോഷ് 66 റണ്‍സ് അടിച്ചെടുത്തു പുറത്താകാതെ ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. സിക്സടിച്ചാണ് താരം ജയം ഉറപ്പിച്ചത്.ഫാഫ് ഡുപ്ലസി (29), ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ (22), ട്രിസ്റ്റന്‍ സ്റ്റബ്സ് 22 പന്തില്‍ 3 സിക്സുകള്‍ സഹിതം 34 റണ്‍സെടുത്തു. ഡുപ്ലസി 2 സിക്സുകള്‍ തൂക്കി. വിപ്രജ് നിഗമും തിളങ്ങി. 15 പന്തില്‍ 5 ഫോറും 2 സിക്സും സഹിതം 20കാരന്‍ 39 റണ്‍സ് വാരി. അശുതോഷിനൊപ്പം ചേര്‍ന്നു താരം ഡല്‍ഹിയെ മടക്കി കൊണ്ടുവരികയായിരുന്നു. 171 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഡല്‍ഹിക്ക് 8 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഒരു ഘട്ടത്തില്‍ അവര്‍ 65 റണ്‍സ് എടുക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായും പരുങ്ങി. പിന്നീടാണ് ഗംഭീര തിരിച്ചുവരവ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഡല്‍ഹിയെ തുടക്കത്തില്‍ തന്നെ ശാര്‍ദുല്‍ ഠാക്കൂര്‍ ഞെട്ടിച്ചു. ആദ്യ ഓവറില്‍ താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഡല്‍ഹിയെ ഞെട്ടിച്ചത്. മൂന്നാം പന്തില്‍ ജാക് ഫ്രേസര്‍ മക്ക്ഗുര്‍ഗിനേയും അഞ്ചാം പന്തില്‍ അഭിഷേക് പൊരേലിനേയും ശാര്‍ദുല്‍ മടക്കി. പിന്നാലെ മണിമാരന്‍ സിദ്ധാര്‍ഥും ഡല്‍ഹിയെ വെട്ടിലാക്കി. രണ്ടാം ഓവറില്‍ താരം സമീര്‍ റിസ്വിയെ പുറത്താക്കി. ഡല്‍ഹിക്ക് 7 റണ്‍സിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായി.

    എന്നാല്‍ പിന്നീട് അക്ഷര്‍ പട്ടേല്‍, ഫാഫ് ഡുപ്ലെസി സഖ്യവും അശുതോഷ് ശര്‍മ- വിപ്രജ് നിഗം സഖ്യവും ഡല്‍ഹിയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വരികയായിരുന്നു. ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലഖ്നൗ സൂപ്പര്‍ജയന്റ്സ് നായകനായുള്ള ഋഷഭ് പന്തിന്റെ അരങ്ങേറ്റം നിരാശയില്‍ അവസാനിച്ചു. തന്റെ മുന്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ സീസണിലെ ആദ്യ പോരാട്ടത്തില്‍ ക്യാപ്റ്റന്‍ 6 പന്ത് നേരിട്ടെങ്കിലും റണ്ണൊന്നുമില്ലാതെ മടങ്ങി. പക്ഷേ ടീം മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി.

    മിച്ചല്‍ മാര്‍ഷും നിക്കോളാസ് പുരാനും ഡേവിഡ് മില്ലറും നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് ടീം സ്‌കോര്‍ 200 കടത്തിയത്. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് അതിവേഗ അര്‍ധ സെഞ്ച്വറിയുമായി കളം വാണു. താരം 21 പന്തില്‍ 50ല്‍ എത്തി. 4 സിക്സും 5 ഫോറും സഹിതമാണ് മാര്‍ഷിന്റെ അര്‍ധ സെഞ്ച്വറി. താരം 6 വീതം സിക്സും ഫോറും സഹിതം 36 പന്തില്‍ 72 റണ്‍സ് വാരി.

    ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ വിക്കറ്റാണ് ലഖ്നൗവിനു ആദ്യം നഷ്ടമായത്. താരത്തെ വിപ്രജ് നിഗമാണ് മടക്കിയത്. എന്നാല്‍ പിന്നാലെ എത്തിയ നിക്കോളാസ് പുരാന്‍ നിഗമിന്റെ ഒറ്റ ഓവറില്‍ മൂന്ന് സിക്സുകള്‍ തൂക്കി. ഇതേ ഓവറില്‍ മിച്ചല്‍ മാര്‍ഷും ഒരു സിക്സടിച്ചു. ഈയോവറില്‍ താരം 4 സിക്സുകള്‍ വഴങ്ങി.

    പുരാനും ടോപ് ഗിയറിലാണ് ബാറ്റ് വീശിയത്. ട്രിസ്റ്റന്‍ സ്റ്റബ്സിന്റെ ഒറ്റ ഓവറില്‍ പുരാന്‍ നാല് തുടര്‍ സിക്സുകളാണ് തൂക്കിയത്. ഒറ്റ ഓവറില്‍ സ്റ്റ്ബ്സ് 28 റണ്‍സ് വഴങ്ങി. പുരാന്‍ 7 സിക്സും 6 ഫോറും സഹിതം 30 പന്തില്‍ 75 റണ്‍സടിച്ച് ടോപ് സ്‌കോററായി.

    പിന്നീട് ക്രീസിലെത്തിയ മില്ലര്‍ 19 പന്തില്‍ 2 സിക്സും ഒരു ഫോറും സഹിതം 27 റണ്‍സ് അടിച്ചെടുത്തു പുറത്താകാതെ നിന്നു. അയുഷ് ബദോനി, ശാര്‍ദുല്‍ ഠാക്കൂര്‍, ഷഹ്ബാസ് അഹമദ്, രവി ബിഷ്ണോയ് എന്നിവരെല്ലാം ക്ഷണത്തില്‍ മടങ്ങി.ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റെടുത്തു. താരം 4 ഓവറില്‍ പക്ഷേ 43 റണ്‍സ് വഴങ്ങി. കുല്‍ദീപ് യാദവ് മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ashuthosh sharma ipl 2025
    Latest News
    സിറിയൻ ഉപരോധം പിൻവലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, സൗദി കിരീടാവകാശിക്ക് പ്രശംസ
    13/05/2025
    ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    13/05/2025
    അമേരിക്കയുമായി സൗദി ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍
    13/05/2025
    ദമാം ഒയാസിസ് സംഗമം സംഘടിപ്പിച്ചു
    13/05/2025
    നജ്റാനിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ച തമിഴ്നാട് സ്വദേശിയെ ദമ്മാമിൽ കാണാതായി
    13/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version