Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 9
    Breaking:
    • ക്രിസ്റ്റ്യാനോ ഗോളിൽ വീണ്ടും പോർച്ചുഗൽ; ഷൂട്ടൗട്ടിൽ സ്‌പെയിനിനെ കീഴടക്കി കിരീടം
    • അവസാന നിമിഷം വരെ ത്രില്ലറടിപ്പിച്ച് യുവേഫ നാഷൻസ് ലീഗ്, കിരീടത്തിൽ മുത്തമിട്ട് പോർച്ചുഗൽ
    • മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പടരുന്നു, സബ്ഡിവിഷണല്‍ കലക്ടര്‍ ഓഫീസിന് തീയിട്ടു, കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ച് പതിമൂന്നുകാരന് പരുക്ക്
    • ഇന്ത്യക്കാര്‍ക്ക് ഇ-പാസ്‌പോര്‍ട്ട്; നിലവിലുള്ള പാസ്പോര്‍ട്ട് മാറ്റണോ? അറിയേണ്ടതെല്ലാം
    • ഉംറ വിസ ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങും, ഈ വർഷത്തെ ഹജ് സമ്പൂർണ്ണ വിജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    കോളറ; വരുന്ന വഴിയും പ്രതിരോധവും

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌21/08/2024 Latest Kerala 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൽപ്പറ്റ: വയനാട് ജില്ലയിലെ നൂൽപ്പുഴയിൽ ഒരു യുവതിയുടെ മരണത്തിനും 22-കാരന് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതോടെ കോളറ വീണ്ടും വാർത്തയായിരിക്കുകയാണ്.

    കോളറ പൂർണമായും ഇല്ലാതായോ?

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോളറയെ പൊതുജനാരോഗ്യത്തിന്റെ പിതാവ് എന്നാണ് പൊതുവെ പറയാറ്. നല്ല വെള്ളം കുടിയ്ക്കുക, ശുചിത്വം പാലിക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക, കുടിവെള്ള സ്രോതസ്സുകളിൽ വിസർജ്യം കലരാതെ സൂക്ഷിക്കുക തുടങ്ങിയ പൊതുജനാരോഗ്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ സൃഷ്ടിച്ചത് തന്നെ വ്യാപകമായ കോളറ ബാധയെ തടയുന്നതിനാണ്.

    കേരളത്തിൽ നിന്നും കോളറ പൂർണമായും ഇല്ലാതാക്കി എന്ന തരത്തിലുള്ള അവകാശവാദങ്ങൾ ഉയർന്നിരുന്നെങ്കിലും 2009-ൽ രോഗം ചിലയിടങ്ങളിൽ കണ്ടുതുടങ്ങി. 2016-ൽ പാലക്കാട് ജില്ലയിലെ പട്ടഞ്ചേരിയിൽ മാത്രം 80 പേർക്കും 2013-ൽ വയനാട്ടിലെ മുട്ടിൽ പഞ്ചായത്തിലെ 30 പേർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷവും ഒറ്റപ്പെട്ട ചില കേസുകൾ അങ്ങിങ്ങായി റിപോർട്ട് ചെയ്‌തെങ്കിലും വലിയ തോതിലുള്ള കോളറബാധ കേരളത്തിൽ റിപോർട്ട് ചെയ്തിരുന്നില്ല. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ഇന്നലെ വയനാട്ടിലെ നൂൽപ്പുഴയിൽ റിപോർട്ട് ചെയ്ത യുവതിയുടെ മരണം.

    വൃത്തിഹീനമായ ചുറ്റുപാടുകൾ മാറണം

    വിബ്രിയോ കോളറെ എന്ന ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശരീരത്തിലെ ജലാംശം ഛർദ്ദിയും അതിസാരവും മൂലം നഷ്ടപ്പെട്ട് ചെറുകുടൽ ചുരുങ്ങുന്ന രോഗമാണ് ഇത്.
    വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് രോഗാണുക്കൾ ശരീരത്തിൽ എത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ കോളറ ടോക്‌സിൻ എന്ന വിഷ വസ്തു ഉത്പാദിപ്പിക്കുകയും ഈ വിഷ വസ്തു വയറിളക്കത്തിന് കാരണമാകുകയും ചെയ്യും.

    മനുഷ്യരുടെ മലവിസർജനം വഴി പുറത്താക്കുന്ന ഈ ബാക്ടീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യും. ഇത്തരം ബാക്ടീരിയകൾക്ക് വെള്ളത്തിൽ വളരെ നേരം നിലനിൽക്കാൻ കഴിയും. കുടിവെള്ളത്തിലൂടെ ശരീരത്തിൽ എത്തുന്ന രോഗാണുക്കൾ മറ്റുള്ള ആളുകൾക്കും ഈ പ്രശ്‌നമുണ്ടാക്കും.

    ഈ രോഗം പരത്തുന്നതിൽ ഈച്ചയ്ക്കും വലിയ പങ്കുണ്ട്. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകൾക്കകം തീർത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിന് കാരണക്കാരനാകാനും കോളറക്കാകും.
    ഇപ്പോൾ പ്രധാനമായും കണ്ടുവരുന്നത് എൽടോർ വിഭാഗത്തിൽപെട്ട കോളറയാണ്. രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ അഞ്ച് ദിവസത്തിനുള്ളിൽ രോഗം പിടിപെടും. മലിന ജലം, ഭക്ഷണം എന്നിവയിൽ നിന്ന് മനുഷ്യശരീരത്തിലെത്തുന്ന രോഗത്തിന് അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ ജീവൻ വരെ അപകടത്തിലാകാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

    മഴക്കാലം പകർച്ചവ്യാധികളുടെ പെരുമഴക്കാലം കൂടിയാണ്. കോളറ പോലെ ഒരു വിപത്തിനെ കൂടി വിളിച്ചുവരുത്താതെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാൻ നാം പരമാവധി ശ്രദ്ധിക്കണം. അസുഖ ലക്ഷണങ്ങൾ കണ്ടാൽ വളരെ പെട്ടെന്ന് തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി വിദഗ്ധരുടെ സഹായം തേടണം.

    രോഗം പടരുന്ന വഴി…

    വിബ്രിയോ കോളറെ ബാക്ടീരിയ മഴക്കാലത്ത് പെരുകുകയും മനുഷ്യവിസർജ്യങ്ങളിലൂടെ അഴുക്കുചാലുകളിലും കുടിവെള്ളത്തിലും കൃഷിയിടങ്ങളിലും എത്തിച്ചേരും. ഇങ്ങനെ കുടിവെള്ളം മലിനമാകുന്നത് കോളറ പിടിപെടാനുള്ള സാധ്യത കൂട്ടുന്ന ഘടകമാണ്.

    സെപ്റ്റിക് ടാങ്കുകൾ വഴി ഭൂർഗഭ ജലസ്രോതസുകൾ മലിനമാകാനുള്ള സാധ്യത ഏറെയാണ്, മഴക്കാലത്ത് പ്രത്യേകിച്ചും. കക്കൂസ് മാലിന്യങ്ങൾ പുഴകളിലും ഓടകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും തള്ളുന്നത് രോഗവ്യാപനത്തിലേക്ക് നയിക്കും. മലിനജല കനാലുകളിലൂടെ പോകുന്ന കുടിവെള്ള പൈപ്പുകളുടെ ചോർച്ചയിലൂടെയും കോളറ ബാക്ടീരിയ കുടിവെള്ളത്തിൽ കലരാം.

    തീരദേശ ജലാശയങ്ങളിലാണ് കോളറ രോഗാണുക്കൾ സാധാരണയായി കണ്ടുവരുന്നത്. ചെമ്മീനിൽ വിബ്രിയോ കോളറയുടെ സാന്നിധ്യമുണ്ടാകാം. കൃത്യമായി വേവിക്കാതെയും ശരിയായി കഴുകാതെയും സമുദ്ര വിഭവങ്ങൾ കഴിക്കുമ്പോൾ രോഗാണുക്കൾ ശരീരത്തിലേക്ക് എളുപ്പത്തിലെത്തും. പല കടകളിലും മറ്റും തണുത്ത വെള്ളത്തിനായി ഐസുകൾ ഉപയോഗിക്കാറുണ്ട്. ഐസിനുള്ളിൽ കോളറയുടെ അണുക്കൾ രണ്ടാഴ്ച വരെ നശിപ്പിക്കപ്പെടാതെ ഇരിക്കും. മലിനജലം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഐസ് കട്ടകൾ കുടിവെള്ളത്തിൽ ഇടുകയാണെങ്കിൽ കോളറയുടെ സാധ്യത വർധിക്കും. കൂടാതെ, പലതരത്തിലുള്ള ബോട്ടിൽഡ് ഡ്രിങ്കുകളിലൂടെയും രോഗത്തിനുള്ള സാധ്യത ഏറെയാണ്. വയറിളക്കമുള്ള കുട്ടികൾ ഉപയോഗിച്ച ഡയപ്പറുകൾ ബ്ലീച്ച് ലായനിയിൽ പത്തു മിനിറ്റ് മുക്കിവെച്ചതിന് ശേഷം മാത്രം കുഴിച്ചിടണമെന്നും ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നു.

    ലക്ഷണങ്ങൾ ഇവയാണ്, അവഗണിക്കരുത്

    ശക്തമായ വയറിളക്കം, ഛർദ്ദി, നിർജലീകരണം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ചികിത്സ തേടണം. കാലുകൾക്ക് ബലക്ഷയം, ചെറുകുടൽ ചുരുങ്ങൽ, തളർച്ച, വിളർച്ച, മൂത്രമില്ലായ്മ, തൊലിയും വായയും ചുക്കിച്ചുളിയുക, കണ്ണീരില്ലാത്ത അവസ്ഥ, കണ്ണുകൾ കുഴിയുക, മാംസപേശികൾ ചുരുങ്ങുക, നാഡീ മിടിപ്പിൽ ക്രമാതീതമായ വർധന, ഭക്ഷണ പദാർത്ഥങ്ങൾ ദഹിക്കാതെ വരുന്ന അവസ്ഥ എന്നിവയാണ് മറ്റ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.

    രോഗം എങ്ങനെ തടയാം?

    തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കുക. 59 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് ചൂടാക്കിയാൽ സാധാരണ വിബ്രിയോ കോളറ നീർവീര്യമാക്കപ്പെടും. അതേസമയം തിളപ്പിക്കുകയാണെങ്കിൽ ഏകദേശം ഒരു മിനിറ്റിനുള്ളിൽ തന്നെ കോളറയുടെ അണുക്കൾ നശിപ്പിക്കപ്പെടും.

    ചുറ്റുപാടും മലിനാമാവാതെ സൂക്ഷിക്കുക, ജലാശയങ്ങൾ ഒരിക്കലും മലിനമാക്കരുത്, കോളറ ബാധിത പ്രദേശങ്ങളിൽ കിണറുകളിൽ സാധാരണ ക്ലോറിനേഷന് പുറമെ സൂപ്പർ ക്ലോറിനേഷൻ നടത്തണം, ഭക്ഷണ ശുചിത്വം ഉറപ്പുവരുത്തണം, ഈച്ചകൾ പെരുകുന്നത് തടയണം, പഴങ്ങളും പച്ചക്കറികളും മറ്റും നന്നായി കഴുകുക, ശൗചാലത്തിൽ പോയശേഷം കൈകൾ നന്നായി വൃത്തിയാക്കണം, കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ചുകളും മറ്റും അണുവിമുക്തമാണെന്ന് ഉറപ്പാക്കണം, ഭക്ഷണവും വെള്ളവും തുറന്ന് വെയ്ക്കാതിരിക്കുക, ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ജലാശയങ്ങളും കുളങ്ങളും കിണറുകളും മലിനവിമുക്തമാക്കുക എന്നിവയാണ് കോളറ തടയുന്നതിനുള്ള മറ്റ് പ്രധാന മാർഗങ്ങൾ.

    നല്ല ജാഗ്രത പാലിച്ചാൽ കോളറയുടെ അപകടത്തിൽനിന്ന് നമുക്ക് രക്ഷപ്പെടാം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കാത്തുസൂക്ഷിക്കുന്നതിലൂടെ ഒരുപരിധി വരെ രോഗത്തെ തടയാനാകും. രോഗലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഉടൻ വൈദ്യസഹായം തേടാൻ മടിക്കരുത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    cholera How resist?
    Latest News
    ക്രിസ്റ്റ്യാനോ ഗോളിൽ വീണ്ടും പോർച്ചുഗൽ; ഷൂട്ടൗട്ടിൽ സ്‌പെയിനിനെ കീഴടക്കി കിരീടം
    09/06/2025
    അവസാന നിമിഷം വരെ ത്രില്ലറടിപ്പിച്ച് യുവേഫ നാഷൻസ് ലീഗ്, കിരീടത്തിൽ മുത്തമിട്ട് പോർച്ചുഗൽ
    09/06/2025
    മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പടരുന്നു, സബ്ഡിവിഷണല്‍ കലക്ടര്‍ ഓഫീസിന് തീയിട്ടു, കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ച് പതിമൂന്നുകാരന് പരുക്ക്
    09/06/2025
    ഇന്ത്യക്കാര്‍ക്ക് ഇ-പാസ്‌പോര്‍ട്ട്; നിലവിലുള്ള പാസ്പോര്‍ട്ട് മാറ്റണോ? അറിയേണ്ടതെല്ലാം
    08/06/2025
    ഉംറ വിസ ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങും, ഈ വർഷത്തെ ഹജ് സമ്പൂർണ്ണ വിജയം
    08/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.