Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • ഹജ് തസ്‌രീഹ് ഇല്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചവർക്ക് ശിക്ഷ
    • പത്തു വർഷത്തെ ഇടവേളക്കു ശേഷം സൗദി വിമാനം ഇറാനിൽ
    • പുതിയ കരയാക്രമണത്തിന് പിന്നാലെ ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കൾ അനുവദിക്കുമെന്ന് ഇസ്രായിൽ അറിയിപ്പ്
    • സൗദിയിൽ നിർമാണ മേഖലയിൽ 1,33,000 സ്ഥാപനങ്ങളും 16 ലക്ഷത്തിലേറെ ജീവനക്കാരും – പാർപ്പിടകാര്യ മന്ത്രി
    • വയറ്റിലൊളിപ്പിച്ച് മയക്ക്മരുന്ന് കടത്താൻ ശ്രമം; അബുദാബിയിൽ യാത്രക്കാരന്റെ കുടലിൽ നിന്ന് 89 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ കണ്ടെടുത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    അർജുൻ എവിടെ?. അഞ്ചാം ദിവസവും രക്ഷാദൗത്യം ദുഷ്‌കരം, അവസാന ഘട്ടത്തിൽ ആശങ്ക

    ഉദിനൂർ സുകുമാരൻBy ഉദിനൂർ സുകുമാരൻ20/07/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അങ്കോള (കർണ്ണാടക):അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണ് ലോറിയോടെ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കക്കോടി കണ്ണാടിക്കൽ മൂലാഴിക്കുഴിയിൽ അർജുനെ (30) കണ്ടെത്താനുള്ള രക്ഷാദൗത്യം അഞ്ചാം ദിവസവും ദുഷ്കരമായി തുടരുന്നു.കേരളം മുഴുവൻ അർജുനെ ജീവനോടെ പുറത്തെത്തിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ കഴിയുമ്പോഴും അവസാനഘട്ട തിരച്ചിലിൽ ആശങ്ക കനക്കുകയാണ്. 50 മീറ്റർ മാത്രമുള്ള മണ്ണ് നീക്കുന്നതിനിടെ,
    പ്രതികൂല കാലാവസ്ഥയും മഴ വീണ്ടും കനത്തതും ഇന്നലെ വൈകീട്ട് തിരച്ചിൽ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി.

    ചെളിയിൽ കുതിർന്ന മണ്ണും ഒരു ഭാഗം ഗംഗോലി പുഴയും ആയതിനാൽ കൂടുതൽ മണ്ണ് മാന്തി യന്ത്രങ്ങൾ കയറ്റി മണ്ണ് നീക്കുന്നത് അപകടം ആയതിനാൽ സ്ഥലപരിമിതി കുറവായത് കണക്കിലെടുത്ത് ദൗത്യ സംഘം അതിൽ നിന്ന് പിന്മാറുകയായിരുന്നു. കേന്ദ്ര മന്ത്രി എച്ച്.ഡി കുമാര സ്വാമി, കർണ്ണാടക മന്ത്രി മംഗള വൈദ്യൻ എന്നിവർ ഇന്നലെ ഉച്ചക്ക് സംഭവ സ്ഥലം സന്ദർശിച്ച് തിരച്ചിൽ ഊർജിതമാക്കാൻ നിർദ്ദേശം നൽകി. കർണ്ണാടകയുടെ ആവശ്യപ്രകാരം ആന്ധ്രയിൽ നിന്നുള്ള എൻ.ഡി. ആർ.എഫ് ബറ്റാലിയനിലെ രണ്ട് ടീം ഷിരൂരിൽ എത്തിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരളത്തിൽ നിന്നുള്ള റെസ്ക്യൂ ടീം സ്ഥലത്ത് എത്തിയെങ്കിലും ദൗത്യത്തിൽ ചേരാൻ കർണ്ണാടകയുടെ അനുമതി കിട്ടിയില്ല. കർണ്ണാടക ഇതുവരെ കേരളത്തിന്റെ സഹായം ആവശ്യപ്പെട്ടിരുന്നില്ല.
    കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് രക്ഷാദൗത്യസംഘം എത്തിയിരുന്നു. തിരച്ചിൽ നടത്താൻ കോസ്റ്റ് ഗാർഡിന്
    കത്തയച്ചതായി ഡെപ്യൂട്ടി കമ്മീഷണർ ലക്ഷ്മി പ്രിയ പറഞ്ഞു. ആവശ്യപ്പെട്ടാൽ ഉടനടി എത്താൻ സൈന്യത്തിന്റെ മദ്രാസ് എൻഞ്ചിനിയറിംഗ് ഗ്രൂപ്പ് കർണ്ണാടകയിൽ തന്നെയുണ്ട്.

    ലോറി ഉടമ മനാഫും അർജുന്റെ സഹോദരൻ ജിതിനും ബന്ധുക്കളും ഷിരൂരിലുണ്ട്. ഗോവ-മംഗ്ളുരു ദേശീയപാതയിൽ ഗംഗോലി പുഴക്കരയിലെ അങ്കോള ഷിരൂർ മലഞ്ചെരുവിൽ ഉണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ അർജുനെയും ലോറിയും കാണാതായത് 16 ന് ചൊവ്വാഴ്ച പുലർച്ചെയാണ്. അർജുൻ അടക്കം മൂന്ന് പേർ മണ്ണിനടിയിൽ ഉണ്ടെന്നാണ് ദൗത്യ സംഘത്തിന്റെ നിരീക്ഷണം. ഹുഗ്ളിയിൽ നിന്ന് മംഗ്ളൂരിലേക്ക് ലോറിയുമായി പോവുകയായിരുന്ന തമിഴ്നാട് നാമക്കൽ സ്വദേശി ശരവണൻ ആണ് മറ്റൊരാർ. ആറ് വരി ദേശീയ പാതയിലേക്ക് വലിയ മല വെട്ടി ഇറക്കിയതാണ് ദുരന്ത കാരണം.

    മലയിടിഞ്ഞ് 60,000 ടണ്ണോളം വരുന്ന കല്ലും മണ്ണും പാതയിലേക്ക് പതിച്ചിരുന്നു എന്നാണ് കണക്ക്. മലയിൽ നിന്ന് എട്ടോളം ഉറവകളിൽ നിന്ന് വെള്ളം കുത്തിയൊഴുകുന്നതിനാൽ ചെളിയിൽ മുങ്ങിയ സ്ഥലത്ത് ദുർഘട സാഹചര്യമാണുള്ളത്. ശനിയാഴ്ച രാവിലെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കിലും ഉച്ചക്ക് ശേഷം മഴ കനക്കുകയായിരുന്നു.

    മഴ പെയ്തതോടെ റഡാർ പരിശോധന മുടങ്ങി. വാഹനത്തിന്റെ ഒരു ഭാഗം കണ്ടെത്തിയതായി സൂചന ഉണ്ടായെങ്കിലും പിന്നീട് അതല്ലെന്ന സ്ഥിരീകരണം ലഭിച്ചു. നാല് മീറ്റർ മുതൽ 5 മീറ്റർ താഴോട്ട് മാത്രമാണ് റഡാറിലൂടെ കാണുക. മഴ പെയ്ത് ചെളി നിറഞ്ഞേതോടെ ദൃശ്യം റഡാറിൽ പതിയുന്നില്ലെന്നാണ് എൻ.ഐ.ടിയിലെ വിദഗ്ധ സംഘം പറഞ്ഞത്. അതിനിടെ ജി.പി.എസ് സിഗ്നൽ കിട്ടിയത് എവിടെ നിന്നാണെന്ന സംശയവും വിദഗ്ധ സംഘം പങ്കുവെക്കുന്നു.
    വെള്ളത്തിൽ വീഴുമ്പോൾ ജി.പി.എസ് പ്രവർത്തിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇവരുടെ നിഗമനം. എന്നാൽ അർജുൻ ഓടിച്ചിരുന്ന ട്രക്ക് പുഴയിൽ വീണിട്ടില്ലെന്ന് തിരച്ചിൽ നടത്തിയ നാവിക സേന അധികൃതർ ഉറപ്പിച്ച് പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Angola Arjun
    Latest News
    ഹജ് തസ്‌രീഹ് ഇല്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചവർക്ക് ശിക്ഷ
    19/05/2025
    പത്തു വർഷത്തെ ഇടവേളക്കു ശേഷം സൗദി വിമാനം ഇറാനിൽ
    19/05/2025
    പുതിയ കരയാക്രമണത്തിന് പിന്നാലെ ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കൾ അനുവദിക്കുമെന്ന് ഇസ്രായിൽ അറിയിപ്പ്
    19/05/2025
    സൗദിയിൽ നിർമാണ മേഖലയിൽ 1,33,000 സ്ഥാപനങ്ങളും 16 ലക്ഷത്തിലേറെ ജീവനക്കാരും – പാർപ്പിടകാര്യ മന്ത്രി
    19/05/2025
    വയറ്റിലൊളിപ്പിച്ച് മയക്ക്മരുന്ന് കടത്താൻ ശ്രമം; അബുദാബിയിൽ യാത്രക്കാരന്റെ കുടലിൽ നിന്ന് 89 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ കണ്ടെടുത്തു
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version