Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • ക്രിസ്റ്റ്യാനോ അൽനസർ വിട്ട് അൽ ഹിലാലിലേക്ക്?
    • ബലാത്സംഗക്കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
    • ഗാസ പൂർണമായും ഇസ്രായിൽ നിയന്ത്രണത്തിലാക്കുമെന്ന് നെതന്യാഹു
    • ജിസാൻ ഹൈവേയിൽ വാഹനാപകടം: മഞ്ചേരി സ്വദേശി മരിച്ചു
    • മാസ് റിയാദ് കുടുംബ സംഗമം നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഉരുള്‍പൊട്ടല്‍: മരണം 340 ആയി, മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും തെരച്ചില്‍ തുടരുന്നു

    ടി എം ജയിംസ്By ടി എം ജയിംസ്03/08/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കല്‍പ്പറ്റ: വയനാട് മേപ്പാടി പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടി മണ്ണില്‍ പുതഞ്ഞ പ്രദേശങ്ങളില്‍ തെരച്ചില്‍ തുടരുന്നു. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തിനു അടുത്തുള്ള പുഞ്ചിരിമട്ടം, മുണ്ടക്കൈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്നു തെരച്ചില്‍. ഉരുള്‍വെള്ളം ഒഴുകിയ പ്രദേശങ്ങളെ വിവിധ മേഖലകളായി തിരിച്ചാണ് തെരച്ചില്‍. ഇന്നലെ തെരച്ചിലില്‍ വെള്ളാര്‍മല സ്‌കൂളിനു സമീപത്തുനിന്നടക്കം 11 മൃതദേഹം കണ്ടെത്തിയിരുന്നു.ദുരന്തഭൂമിയില്‍നിന്നും ചാലിയാറില്‍നിന്നുമായി 340 മൃതദേഹങ്ങളാണ് ഇതിനകം ലഭിച്ചത്.

    ഇന്ത്യന്‍ സേനയുടെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്‌സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, മിലിറ്ററി എന്‍ജിനിയറിംഗ് ഗ്രൂപ്പ് എന്നിവയില്‍നിന്നായി 640 പേരാണ് ഇന്ന് തെരച്ചിലില്‍ പങ്കെടുക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയിലെ 120 ഉം വസേനയിലെ 56 ഉം അഗ്നി-രക്ഷാസേനയിലെ 460ഉം പോലീസ് സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ 64ഉം തമിഴ്‌നാട് അഗ്നി-രക്ഷാസേനയിയിലെ 44ഉം ദേശീയ ദേശീയ ദുരന്ത നിവാരണ അഥോറിറ്റി ഡെല്‍റ്റ സ്‌ക്വാഡിലെ 25 ഉം പോലീസ് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ 15ഉം ഉദ്യോഗസ്ഥരെയും വിവിധ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. ആഴമുള്ള സ്ഥലങ്ങളില്‍ മൃതദേഹം കണ്ടെത്താന്‍ പരിശീലനം സിദ്ധിച്ച ആറ് നായ്ക്കളെ ഉപയോഗപ്പെടുത്തുന്നുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തദ്ദേശീയരും സ്ഥലപരിചയമുള്ള വനം ജീവനക്കാരനും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നതാണ് തെരച്ചില്‍ നടത്തുന്ന സംഘങ്ങള്‍. കരസേനയുടെ മദ്രാസ് എന്‍ജിനിയറിംഗ് ഗ്രൂപ്പ് ചൂരല്‍മലയില്‍ നിര്‍മിച്ച പാലം കടന്നാണ് തെരച്ചില്‍ സംഘങ്ങള്‍ മുണ്ടക്കൈ, പുഞ്ചിരിമട്ടം ഉള്‍പ്പെടെ ഭാഗങ്ങളില്‍ എത്തിയത്.
    ഉരുള്‍വെള്ളം പരന്നൊഴുകിയ പ്രദേശത്ത് കല്ലും മണ്ണും മരക്കഷണങ്ങളും നീക്കിയും മണ്ണില്‍ പുതഞ്ഞ നിലയില്‍ കാണുന്ന നിര്‍മിതികള്‍ യന്ത്രസഹായത്തോടെ പൊളിച്ചുമാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.
    മുണ്ടക്കൈ മേഖലയില്‍ തെര്‍മല്‍ ഇമേജ് റഡാര്‍ പ്രയോജനപ്പെടുത്തിയുള്ള പരിശോധനയും തുടരുകയാണ്.

    ഇന്നലെ വൈകുന്നേരം വരെ 210 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 96 പുരുഷന്‍മാരും 85 സ്ത്രീകളും 29 കുട്ടികളും ഉള്‍പ്പെടും. 146 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 134 ശരീരഭാഗങ്ങാണ് ദുരന്തഭൂമിയില്‍നിന്നു കണ്ടെടുത്തത്. 207 മൃതദേഹങ്ങളുടെയും 134 ശശീരഭാഗങ്ങളുടെയും പോസ്റ്റുമോര്‍ട്ടം നടത്തി. 62 മൃതദേഹങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. 27 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍നിന്നു ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആകെ 119 മൃതദേഹങ്ങളാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. 87 ശരീരഭാഗങ്ങളും കൈമാറി.
    തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ തുടങ്ങി.
    തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങള്‍ മേപ്പാടിയില്‍ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌കാരം എന്നിവയ്ക്ക് രജിസ്‌ട്രേഷന്‍ ഐജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്. ദുരന്തഭൂമിയില്‍നിന്നു രക്ഷപ്പെടുത്തിയതില്‍ 84 പേര്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട് 17 ക്യാമ്പുകളില്‍ 597 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. മുണ്ടക്കൈയിലും ചൂരല്‍മലയിലും താമസിച്ചിരുന്നതില്‍ 29 കുട്ടികള്‍ അടക്കം 200 ഓളം പേരെ കണ്ടെത്താനുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    landslide wyd
    Latest News
    ക്രിസ്റ്റ്യാനോ അൽനസർ വിട്ട് അൽ ഹിലാലിലേക്ക്?
    19/05/2025
    ബലാത്സംഗക്കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
    19/05/2025
    ഗാസ പൂർണമായും ഇസ്രായിൽ നിയന്ത്രണത്തിലാക്കുമെന്ന് നെതന്യാഹു
    19/05/2025
    ജിസാൻ ഹൈവേയിൽ വാഹനാപകടം: മഞ്ചേരി സ്വദേശി മരിച്ചു
    19/05/2025
    മാസ് റിയാദ് കുടുംബ സംഗമം നടത്തി
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version