Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 8
    Breaking:
    • ധരംശാലയിലെ ഐ.പി.എല്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു
    • ഐ.എം.ബി സമഗ്ര ഡീ-അഡിക്ഷൻ പദ്ധതിക്ക് തുടക്കമായി
    • കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രോവോസ്റ്റ് പുതിയ മാർപാപ്പ, ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും
    • ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടാൻ ഇതേവരെ തീരുമാനിച്ചിട്ടില്ല, സുരക്ഷ ശക്തമാക്കും
    • എടരിക്കോട് ഹൈവേയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു, വൻ അപകടം;നിരവധി വാഹനങ്ങൾ ലോറിക്കടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്ന് ബൈഡൻ പിൻവാങ്ങി, അപ്രതീക്ഷിത നീക്കം, കമലയെ പിന്തുണക്കും

    വിദേശകാര്യ ലേഖകൻBy വിദേശകാര്യ ലേഖകൻ21/07/2024 Latest World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജോ ബൈഡനും കമല ഹാരിസും
    Share
    WhatsApp Facebook Twitter Telegram LinkedIn

    റെഹോബോത്ത് ബീച്ച്(അമേരിക്ക)- അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്ന് നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡൻ പിൻവാങ്ങി. ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ പ്രസിഡന്റ് സ്ഥാനാർത്ഥിയായി വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ ബൈഡൻ നോമിനേറ്റ് ചെയ്തു. ഇതോടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം കൂടുതൽ വാശിയായി. കഴിഞ്ഞ ആഴ്ച മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടന്ന സംവാദത്തിലെ കനത്ത തിരിച്ചടിയാണ് ബൈഡന് വിനയായത്. ഡെമോക്രാറ്റുകൾക്കിടയിൽനിന്ന് ബൈഡന് എതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. മുൻ പ്രസിഡന്റ് ബരാക് ഒബാമയും ബൈഡന് എതിരെ രംഗത്തെത്തി. തുടർന്നാണ് 81-കാരനായ ബൈഡൻ മത്സരിക്കാനില്ലെന്ന് അറിയിച്ചത്.

    വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാൻ മോഹിച്ചിരുന്നുവെങ്കിലും എൻ്റെ പാർട്ടിയുടെയും രാജ്യത്തിൻ്റെയും ഏറ്റവും മികച്ച താൽപ്പര്യത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. എൻ്റെ കാലാവധിയുടെ ശേഷിക്കുന്ന സമയം പ്രസിഡൻ്റ് എന്ന നിലയിൽ ചുമതലകൾ നിറവേറ്റുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് ബൈഡൻ പറഞ്ഞു. ഡെലവെയറിലെ ബീച്ച് ഹൗസിൽ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ് ബൈഡൻ. തീരുമാനത്തെക്കുറിച്ച് കൂടുതൽ വിശദമായി ഈ ആഴ്ച അവസാനം രാജ്യത്തോട് സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞു. യുഎസ് ചരിത്രത്തിലെ ആദ്യത്തെ ദക്ഷിണേഷ്യൻ വൈസ് പ്രസിഡൻ്റായ ഹാരിസിനെ താൻ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    My fellow Democrats, I have decided not to accept the nomination and to focus all my energies on my duties as President for the remainder of my term. My very first decision as the party nominee in 2020 was to pick Kamala Harris as my Vice President. And it’s been the best… pic.twitter.com/x8DnvuImJV

    — Joe Biden (@JoeBiden) July 21, 2024


    “ഞങ്ങളുടെ പാർട്ടിയുടെ നോമിനിയായി കമലയ്ക്ക് എൻ്റെ പൂർണ്ണ പിന്തുണയും അംഗീകാരവും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, ബൈഡൻ എക്‌സിൽ പറഞ്ഞു. “ഡെമോക്രാറ്റുകളെല്ലാം ഒരുമിച്ച് വന്ന് ട്രംപിനെ തോൽപ്പിക്കാനുള്ള സമയമാണിത്. നമുക്ക് ഇത് ചെയ്യാം.” യുഎസ് ചരിത്രത്തിൽ ഒരു തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് ഇത്രയും വൈകി പിന്മാറുന്ന ആദ്യത്തെ പ്രസിഡൻ്റാണ് ബൈഡൻ.

    ബൈഡൻ പ്രസിഡൻ്റായി തുടരാൻ യോഗ്യനല്ലെന്ന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ജൂൺ 27-നാണ് ട്രംപുമായുള്ള സംവാദത്തിൽ ബൈഡന് അടിപതറിയത്. വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നിട്ടും മത്സരത്തിൽനിന്ന് പിന്മാറാൻ അദ്ദേഹം തയ്യാറായില്ല. ഒരു ഘട്ടത്തിൽ “സർവശക്തനായ കർത്താവിന്” മാത്രമേ മത്സരത്തിൽനിന്ന് തന്നെ പിൻമാറ്റാൻ സാധിക്കൂവെന്നായിരുന്നു ബൈഡന്റെ പ്രതികരണം.

    മത്സരിക്കാനുള്ള ആരോഗ്യവും പ്രാപ്തിയും തനിക്കുണ്ടെന്ന് തെളിയിക്കാനായി ബൈഡൻ നിരവധി പത്രസമ്മേളനങ്ങൾ വിളിച്ചു. എങ്കിലും പാർട്ടിക്കുള്ളിൽനിന്ന് തന്നെ പ്രതിഷേധം ഉയർന്നു. കോവിഡ് ബാധിച്ചതായി കണ്ടെത്തിയതോടെ ബൈഡൻ റെഹോബോത്ത് ബീച്ചിലെ വസതിയിൽ ബൈഡൻ ഏകാന്ത വാസത്തിലായി. ജൂലൈ 13 ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ട്രംപിന് നേരെ വധശ്രമം നടന്നതോടെ യു.എസ് തിരഞ്ഞെടുപ്പിലെ പിരിമുറുക്കം പാരമ്യത്തിലെത്തി.


    ട്രംപിനെ തടയാൻ കമല ഹാരിസിന് കഴിയുമെന്നാണ് ഡെമോക്രാറ്റുകൾ പ്രതീക്ഷിക്കുന്നത്.
    ഓഗസ്റ്റ് 19 ന് ചിക്കാഗോയിൽ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ ഹാരിസിനെ നാമനിർദ്ദേശം ചെയ്യും. ട്രംപിൻ്റെ കീഴിലുള്ള പ്രക്ഷുബ്ധമായ നാല് വർഷങ്ങൾക്കും 2021 ജനുവരി 6 ലെ ക്യാപിറ്റൽ ആക്രമണത്തിൻ്റെ ഞെട്ടലിനും ശേഷം “അമേരിക്കയുടെ ആത്മാവിനെ” സുഖപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് 2021 ജനുവരിയിലാണ് ബൈഡൻ അധികാരമേറ്റെടുത്തത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Biden Kamala Haris Trump
    Latest News
    ധരംശാലയിലെ ഐ.പി.എല്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു
    08/05/2025
    ഐ.എം.ബി സമഗ്ര ഡീ-അഡിക്ഷൻ പദ്ധതിക്ക് തുടക്കമായി
    08/05/2025
    കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രോവോസ്റ്റ് പുതിയ മാർപാപ്പ, ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും
    08/05/2025
    ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടാൻ ഇതേവരെ തീരുമാനിച്ചിട്ടില്ല, സുരക്ഷ ശക്തമാക്കും
    08/05/2025
    എടരിക്കോട് ഹൈവേയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു, വൻ അപകടം;നിരവധി വാഹനങ്ങൾ ലോറിക്കടിയിൽ
    08/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.