Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    • ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    • യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    • തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    • കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    വിമർശം ഖാസി ഫൗണ്ടേഷന് എതിരേ; പറഞ്ഞത് സമസ്തയുടെ നിലപാട്, ലീഗിൽ വൻ ചിതലുകളെന്നും ഉമർ ഫൈസി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌02/11/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • മതവിധിയാണ് ഞാൻ പറഞ്ഞത്. കള്ള് കുടിക്കരുതെന്ന് പറഞ്ഞാൽ അത് കുടിക്കുന്നവർക്ക് ഇഷ്ടമാവില്ല. അതേ പോലെ മതവിധി പറഞ്ഞപ്പോൾ അത് പാലിക്കാത്തവർക്ക് ദഹിച്ചില്ലെന്നും ഉമർ ഫൈസി.
    • രാഷ്ട്രീയം പലർക്കും വ്യക്തി ജീവിതത്തിലുണ്ടാവാം. എന്നാൽ, സമസ്തക്കുള്ളിൽ രാഷ്ട്രീയം പാടില്ല. ഇതാണ് പൂർവികർ കാണിച്ചുതന്നത്. ഇതാണ് ജിഫ്രി തങ്ങളുടെയും എന്റെയുമെല്ലാം നിലപാട്. സമസ്തയും പാണക്കാട് കുടുംബവും നശിക്കാൻ പാടില്ല. എന്നാൽ, വൻ ചിതലുകൾ കടന്നുകൂടി ലീഗിനെ നശിപ്പിക്കുന്നുവെന്നും ഉമർ ഫൈസി

    കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി തങ്ങളെ താൻ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും ഖാസി ഫൗണ്ടേഷനെതിരെയാണ് വിമർശം ഉന്നയിച്ചതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര മുശാവറ അംഗവുമായ ഉമർ ഫൈസി മുക്കം പറഞ്ഞു.

    ഖാസിയാകാൻ ചില യോഗ്യതകളുണ്ട്. അത് എല്ലാവർക്കും ബാധകമാണ്. സമസ്തയ്ക്ക് ബദലായി സംഘടന രൂപീകരിക്കുന്നതിനെയാണ് കുറ്റപ്പെടുത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഖാസി ഫൗണ്ടേഷന്റെ രൂപീകരണ ലക്ഷ്യമെന്താണ്? താൻ പറഞ്ഞത് മുശാവറയിലെ മുഴുവൻ അംഗങ്ങൾക്കും ബോധ്യമാകുമെന്നും പണ്ഡിതർ പിന്തുണക്കുമെന്നും ഉമർ ഫൈസി അവകാശപ്പെട്ടു.

    മതവിധിയാണ് ഞാൻ പറഞ്ഞത്. കള്ള് കുടിക്കരുതെന്ന് പറഞ്ഞാൽ അത് കുടിക്കുന്നവർക്ക് ഇഷ്ടമാവില്ല. ഇതേ പോലെ മതവിധി പറഞ്ഞപ്പോൾ അത് പാലിക്കാത്തവർക്ക് ദഹിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

    ഖാസി ഫൗണ്ടേഷൻ വിഭാഗീയത ഉണ്ടാക്കാനാണ്. പാണക്കാട് തങ്ങന്മാർ അതിന് മുന്നിലുണ്ടോ എന്നറിയില്ല. എന്തായാലും ചില തൽപ്പര രാഷ്ട്രീയ കക്ഷികളോ മറ്റൊ ആണതിന് പിന്നിൽ. സമസ്തയുടെ അധികാരത്തിന് ക്ഷീണം തട്ടിപ്പിക്കാനുള്ള ഒരു നടപടിയാണ് ഖാസി ഫൗണ്ടേഷൻ. അത് സംശയം ഉളവാക്കുന്നുണ്ട്.

    സമസ്തയിൽ യോജിപ്പുണ്ടാക്കാനാണ് സമസ്തയിലുള്ളവർ ശ്രമിക്കേണ്ടത്. ഭിന്നിപ്പുണ്ടാക്കാനാവരുത്. സമസ്തയിൽ ആരും അതിന്റെ ഭരണഘടനയ്ക്ക് മുകളിലല്ല. എല്ലാവരുടെയും സ്ഥാനം അതിന് താഴെയാണ്. അതിനാൽ സമസ്തയ്ക്കും അതിന്റെ തീരുമാനങ്ങൾക്കുമെതിരേ ഉമർ ഫൈസി എന്നല്ല ആര് നിന്നാലും പരിശോധിച്ച് നടപടി എടുക്കണം.

    രാഷ്ട്രീയം പലർക്കും വ്യക്തി ജീവിതത്തിലുണ്ടാവാം. എന്നാൽ, സമസ്തക്കുള്ളിൽ രാഷ്ട്രീയം പാടില്ല. ഇതാണ് പൂർവികർ കാണിച്ചുതന്നത്. ഇതാണ് ജിഫ്രി തങ്ങളുടെയും എന്റെയുമെല്ലാം നിലപാട്. ഓരോരുത്തർക്കും വ്യക്തിപരമായ രാഷ്ട്രീയം ഉണ്ടാവാം. ഉണ്ടാവാതിരിക്കാം. അത് അവരുടെ ഇഷ്ടം. പക്ഷേ, സമസ്തക്കുള്ളിൽ രാഷ്ട്രീയമില്ല.

    ഇപ്പോൾ ഓരോരുത്തരും അവരവർക്ക് പറ്റാത്തത് കാണുമ്പോൾ ചാപ്പ കുത്തുകയാണ്. അവർ ചെയ്യാൻ പറ്റാത്തത് കാണുമ്പോൾ നാം വിമർശിക്കും. അപ്പോൾ അവർ ലീഗിന് എതിരാണെന്ന് ചാപ്പയടിക്കുകയാണ്. ഞാൻ ലീഗ് വിരുദ്ധനല്ല, നല്ലത് ചെയ്യുന്നവരോട് സഹകരിക്കുന്നതാണ് നയം. തിന്മകൾ ആര് ചെയ്താലും അതിനെ എതിർക്കും. എടവണ്ണപ്പാറയിലെ തന്റെ പ്രസംഗം സമസ്തയുടെ നയമാണ്. ആ പറഞ്ഞതിൽ ഉറച്ചുനിൽക്കും.

    തന്നെ വിമർശിക്കുന്ന മുസ്‌ലിം ലീഗിന്റെ താൽപര്യം എന്തെന്നറിയില്ല. തന്നെ കമ്മ്യൂണിസ്റ്റുകാരനാക്കാനാണവർ നോക്കിയത്. ലീഗിനെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി, വഹാബി-മുജാഹിദ് നേതാക്കളാണ്. മുജാഹിദ് കുടുംബാംഗമാണ് പി.എം.എ സലാം. ആ സ്വാധീനം ലീഗിനെ ബാധിച്ചതായും ഉമർ ഫൈസി കുറ്റപ്പെടുത്തി.

    ജിഫ്രി തങ്ങളെയും തന്നെയും സലാം മോശമായി പറയുന്നു. സമസ്ത പ്രതിഷേധം അറിയിച്ചിട്ടും പി.എം.എ സലാമിനെതിരെ ലീഗ് നടപടി എടുത്തില്ല. തങ്ങൾ പരമ്പര ഇല്ലെന്ന് പറയുന്നവരാണ് വഹാബികൾ. ശിർക്കിന്റെ പിന്തുടർച്ചക്കാർ എന്ന് പറഞ്ഞ് പാണക്കാട് കുടുംബത്തെ അധിക്ഷേപിച്ചവരാണ് അവർ. സമസ്തയും പാണക്കാട് കുടുംബവും നശിക്കാൻ പാടില്ല. വൻ ചിതലുകൾ കടന്നുകൂടി ലീഗിനെ നശിപ്പിക്കുന്നുവെന്നും ഉമർ ഫൈസി ആരോപിച്ചു.

    സി.ഐ.സി വിഷയത്തിൽ ഹക്കീം ഫൈസിയുമായി ഒരു ബന്ധവും പാടില്ലെന്ന് സമസ്ത നിർദേശിച്ചു. എന്നാൽ, സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും അത് ഉൾക്കൊണ്ടില്ല. അതാണ് പ്രശ്‌നങ്ങൾക്ക് കാരണം. സമസ്തയുടെ നിർദേശം ലംഘിച്ചത് വെല്ലുവിളിയായി കാണുന്നുവെന്നും ഉമർ ഫൈസി ചൂണ്ടിക്കാട്ടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    IUML Sadiqali Thangal Umer faizy mukkom
    Latest News
    കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    18/05/2025
    ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    18/05/2025
    യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    18/05/2025
    തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    18/05/2025
    കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.