കണ്ണൂർ – യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി അക്രമിച്ച സദാചാരഗുണ്ടാ സംഘത്തിലെ കൗമാരക്കാരനടക്കം മൂന്നുപേർ അറസ്റ്റിൽ. കൂത്തുപറമ്പ് പൂക്കോട് ദാറുൽസലാമിലെ മുഹമ്മദ് സിനാൻ (18), മമ്പറം പറമ്പായി കുരുവോലിൽ അലീഫ് ഹൗസിൽ കെ.മുഹമ്മദ് സഹദ് (24), ഒരു പതിനേഴുകാരൻ എന്നിവരെയാണ് കൂത്തുപറമ്പ് എസ്.ഐ: ടി.അഖിൽ അറസ്റ്റ് ചെയ്തത്.
തലശേരി നെട്ടൂർ സ്വദേശി മണക്കബറാത്ത് മുഹമ്മദ് ഷഫീഖിനെ (22)യാണ് തലശേരി ഇല്ലിക്കുന്നിൽ നിന്ന് ഒരു സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. തലശേരിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ഷഫീഖിന് ഒരു പെൺകുട്ടിയുമായുള്ള ബന്ധത്തിൻ്റെ പേരിലാണത്രെ തട്ടിക്കൊണ്ടു പോയത്. കാറിൽ ബലമായി പിടിച്ചുകയറ്റി പലസ്ഥലത്തും കൊണ്ടുപോയി ആയുധങ്ങളുപയോഗിച്ചടക്കം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഒടുവിൽ രാത്രി കൂത്തുപറമ്പിലെത്തിച്ചു. ഷഫീഖുമായി എത്തിയ കാർ വഴിമാറി കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ തന്നെയുള്ള പോലീസ് ക്വാർട്ടേഴ്‌സിന് പിറകു വശത്തെ കുറ്റിക്കാട്ടിലാണ് എത്തിയത്. അവിടെ ഷഫീഖിൻ്റെ കൈയും കാലും കെട്ടിയിട്ട് വായയിൽ തുണിതിരുകി വീണ്ടും അക്രമം തുടങ്ങി.
അതിനിടയിൽ വായയിലെ തുണി മാറിയപ്പോൾ ഷഫീഖ് നിലവിളിച്ചു. ശബ്‌ദംകേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ ഷഫീഖിനെ ഉപേക്ഷിച്ച് അക്രമികൾ കാറിൽ രക്ഷപ്പെട്ടു. വിവരമറിഞ്ഞതിനെത്തുടർന്ന് കൂത്തുപറമ്പ് പോലീസെത്തി ഷഫീഖിനെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ തന്നെപ്രദേശമാകെ തിരച്ചിൽ നടത്താൻ കുത്തുപറമ്പ് എ.സി.പി. കെ.വി.വേണുഗോ പാൽ നിർദേശിച്ചു.
പോലീസ് ഊർജിതമായി പലഭാ ഗത്തും തിരച്ചിൽ നടത്തുന്നതിനിടയിൽ അർദ്ധരാത്രിയോടെ കൂത്തുപറമ്പ് ടൗണിൽ വച്ച് കാർപോലീസ് കസ്റ്റഡിയിലെടുത്തു. കാർ സഹിതം മൂന്നുപേരെയും പിടികൂ ടുകയായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യംചെയ്യലിന് ശേഷം മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.