Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 16
    Breaking:
    • സല്‍മാന്‍ രാജാവിന് മെഡിക്കല്‍ പരിശോധനകള്‍
    • എളമക്കരയിൽ ആറ് വയസ്സുകാരിയായ മകളെ വിഷം നൽകി കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു
    • ​സൈബർ സുരക്ഷ; ബഹ്റൈനിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കാൻ നിയമഭേദഗതി വരുന്നു​
    • മുതൂൻ ഖുർആൻ വിജ്ഞാന മത്സരം; വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു​
    • മലപ്പുറത്ത് റെയിൽവേ ട്രാക്കിന് സമീപം 14 കാരി കൊല്ലപ്പെട്ട നിലയിൽ; 16 കാരൻ കസ്റ്റഡിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ‘ശശി ഒരു തെറ്റും ചെയ്തില്ല, എ.ഡി.ജി.പിയെ മാറ്റില്ല’; അൻവറിന്റേത് ഇടതു രീതിയല്ലെന്നും മുഖ്യമന്ത്രി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌21/09/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • അൻവർ ഇനിയും ആരോപണങ്ങൾ ഉയർത്തിയാൽ താനും തുടർച്ചയായി പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
    • ആർ.എസ്.എസ്-എ.ഡി.ജി.പി ചർച്ചയിലും പ്രതികരിച്ച് മുഖ്യമന്ത്രി

    തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനക്കും മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശിക്കുമെതിരായ നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ ആരോപണങ്ങളിൽ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

    പി ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും ശശിയ്‌ക്കെതിരായ ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പി.വി അൻവർ കൊടുക്കുന്ന പരാതികൾ അതേപോലെ പരിശോധിക്കാനല്ല ശശി അവിടെ ഇരിക്കുന്നത്. അത് പാർട്ടി ഇരുത്തിയതാണ്. ആരോപണം വന്നതുകൊണ്ട് മാത്രം ആരെയും ഒരു സ്ഥാനത്തുനിന്നും ഒഴിവാക്കില്ല. എ.ഡി.ജി.പിക്കെതിരായ പരാതിയിൽ വിജിലൻസ് അന്വേഷണം പ്രാഥമികമായി നടക്കട്ടെ. കുറ്റക്കാരെങ്കിൽ നടപടി എടുക്കും. അങ്ങനെ എങ്കിൽ മാത്രമേ നടപടിയെടുക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    പി.വി അൻവർ ആദ്യം വാർത്താസമ്മേളനം നടത്തിയപ്പോൾ തന്നെ താൻ ഓഫീസിൽ നിന്ന് അദ്ദേഹത്തെ വിളിപ്പിച്ചിരുന്നു. പാർട്ടിയിൽനിന്നും അൻവറിനെ വിളിച്ചിട്ടുണ്ട്. പക്ഷേ, പിന്നീട് രണ്ടു വാർത്താസമ്മേളനത്തിനു ശേഷമാണ് അൻവർ തന്നെ വന്ന് കണ്ടതും പരാതി എഴുതിത്തന്നതും. അതും അഞ്ചു മിനുട്ടായിരുന്നു കൂടിക്കാഴ്ച. സംസാരിക്കുന്ന കോൾ റെക്കോർഡ് പുറത്തുവിടുന്ന ആളായി അൻവർ മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

    എന്നെ വഴിവിട്ട് സഹായിക്കാൻ ആർക്കും കഴിയില്ല. ഏതെങ്കിലും തരത്തിൽ അപഖ്യാതി പറഞ്ഞു എന്നെ മറ്റൊരാൾക്കെതിരാക്കാനും കഴിയില്ല. പി.വി അൻവർ തുടർച്ചയായി പറയുന്നത് കൊണ്ടാണ് താൻ ഇപ്പോൾ മറുപടി പറയുന്നത്. ഇനിയും തുടർച്ചയായ ആരോപണങ്ങൾ ഉയർത്തിയാൽ താനും തുടർച്ചയായി പറയുമെന്നും മുഖ്യമന്ത്രി വെല്ലുവിളിയെന്നോണം ഓർമിപ്പിച്ചു.

    അൻവറിന്റെ പശ്ചാത്തലം ഇടതുപക്ഷ പശ്ചാത്തലമല്ല. അൻവർ കോൺഗ്രസിൽ നിന്ന് വന്നതാണ്. ആരോപണങ്ങൾ പി.വി അൻവർ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ആദ്യം വേണ്ടിയിരുന്നത്. അതല്ല ഉണ്ടായത്. ഇടതുപക്ഷ എം.എൽ.എ എന്നാണല്ലോ അദ്ദേഹം അറിയുന്നത്. അങ്ങനെ ഒരു ബോധമായിരുന്നു അദ്ദേഹത്തിനു വേണ്ടിയിരുന്നത്. ഈ മറുപടി പറയുന്നത് മുഖ്യമന്ത്രി ആയല്ല, കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായാണെന്നും അദ്ദേഹം വ്യക്തമാക്കി.

    എ.ഡി.ജി.പിക്കെതിരായ ആരോപണങ്ങളിലും ആർ.എസ്.എസ്-എ.ഡി.ജി.പി ചർച്ചയിലും മുഖ്യമന്ത്രി പ്രതികരിച്ചു. ‘എന്തായാലും ഒരു കാര്യം വ്യക്തമായി പറയാം: ഒരു തരത്തിലുള്ള രാഷ്ട്രീയ ചർച്ചകൾക്കും ഒരു പോലീസുദ്യോഗസ്ഥനെയും നിയോഗിക്കുന്ന പതിവ് ഞങ്ങൾക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥൻ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ സംഘടനാ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കിൽ, അത് ഔദ്യോഗിക കൃത്യ നിർവഹണത്തെ ബാധിക്കുന്ന തരത്തിലുള്ള കൂടിക്കാഴ്ചയാണെങ്കിൽ നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായ നടപടി ഉണ്ടാകും. അത് അന്വേഷണ റിപോർട്ട് വന്ന ശേഷം ഉണ്ടാകേണ്ട തീരുമാനമാണ്. തൃശൂർ പൂരം വിവാദത്തിൽ അന്വേഷണം നടക്കുന്നുണ്ട്. 24ന് മുമ്പ് റിപോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെ’ന്നും മുഖ്യമന്ത്രി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ADGP-RSS discussion CM responded controversies p sasi PV Anwar MLA
    Latest News
    സല്‍മാന്‍ രാജാവിന് മെഡിക്കല്‍ പരിശോധനകള്‍
    16/01/2026
    എളമക്കരയിൽ ആറ് വയസ്സുകാരിയായ മകളെ വിഷം നൽകി കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു
    16/01/2026
    ​സൈബർ സുരക്ഷ; ബഹ്റൈനിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കാൻ നിയമഭേദഗതി വരുന്നു​
    16/01/2026
    മുതൂൻ ഖുർആൻ വിജ്ഞാന മത്സരം; വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു​
    16/01/2026
    മലപ്പുറത്ത് റെയിൽവേ ട്രാക്കിന് സമീപം 14 കാരി കൊല്ലപ്പെട്ട നിലയിൽ; 16 കാരൻ കസ്റ്റഡിയിൽ
    16/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version